പെണ്‍­കു­ട്ടി­കള്‍­ക്ക് നേ­രെ അ­ക്രമം: എ.ഡി.ജി.പി എത്തി; എ­ട്ട് പേര്‍ അ­റ­സ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെണ്‍­കു­ട്ടി­കള്‍­ക്ക് നേ­രെ അ­ക്രമം: എ.ഡി.ജി.പി എത്തി; എ­ട്ട് പേര്‍ അ­റ­സ്റ്റില്‍

മം­ഗ­ലാ­പുരം: മം­ഗ­ലാ­പുര­ത്ത് ഹി­ന്ദു ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കര്‍ വി­ദ്യാര്‍­ത്ഥി­സംഘ­ത്തെ ഹോം സ്‌­റ്റേ കെ­ട്ടി­ട­ത്തില്‍ മര്‍­ദ്ദി­ച്ച സം­ഭ­വ­ത്തില്‍ എ­ട്ട് പേ­രെ അ­റ­സ്റ്റ് ചെ­യ്­ത­താ­യി കര്‍­ണ്ണാ­ട­ക എ.ഡി.ജി.പി ബി­പിന്‍ ഗോ­പാ­ല­കൃഷ്­ണ വാര്‍­ത്താസ­മ്മേ­ള­ന­ത്തില്‍ പ­റ­ഞ്ഞു.

ഹി­ന്ദു ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കരാ­യ രാ­ജേഷ്, താ­രാ­നാഥ്, സു­ഭാ­ഷ് പ­ടീല്‍, ഗ­ണേഷ്, ശ­രത്, വേണു­ഗോ­പാല്‍, സ­ന്ദീ­പ് ഷെട്ടി, താ­രാ­നാ­ഥ് എ­ന്നി­വ­രെ­യാ­ണ് അ­റ­സ്റ്റ് ചെ­യ്­തത്. ഇ­വര്‍­ക്കെ­തി­രെ ജാ­മ്യ­മില്ലാ കു­റ്റ­മാ­ണ് ചു­മ­ത്ത­പ്പെ­ട്ടി­ട്ടു­ള്ളത്. അ­തേ­സമ­യം പെണ്‍­കു­ട്ടിക­ളെ അ­ക്ര­മി­ച്ച് പീ­ഡി­പ്പി­ക്കു­ന്ന രം­ഗ­ങ്ങള്‍ ചി­ത്രീ­ക­രി­ച്ച് പ്ര­ച­രി­പ്പി­ച്ച ര­ണ്ട് ടി.വി ചാ­നല്‍ പ്ര­വര്‍­ത്ത­കര്‍­ക്കെ­തി­രെ കേ­സെ­ടു­ത്ത­താ­യി എ.ഡി.ജി.പി അ­റി­യിച്ചു. ക­സ്­തൂ­രി ചാ­ന­ലി­ന്റെ ന­വീന്‍ സു­ര­ഞ്­ജ, സഹാ­യ ടി.വി­യി­ലെ ശ­രണ്‍ എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് കേ­സെ­ടു­ത്തത്.

ശ­നി­യാഴ്­ച ന­ട­ന്ന സം­ഭ­വ­ത്തില്‍ ചി­ല മാ­ധ്യ­മ­ങ്ങള്‍ സ്വീ­ക­രി­ച്ച ന­ടപ­ടി ദൗര്‍­ഭാ­ഗ്യ­ക­ര­മാ­യി­പ്പോ­യെ­ന്ന് എ.ഡി.ജി.പി പ­റഞ്ഞു. അ­നാ­ശാ­സ്യ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ക്കു­ന്നു­ണ്ടെ­ന്ന­റി­ഞ്ഞാല്‍ മുന്‍­കൂ­ട്ടി പോ­ലീ­സി­നെ അ­റി­യി­ക്കു­ക­യാ­ണ് വേ­ണ്ടെ­തെന്നും അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാട്ടി. അ­ക്ര­മ­സം­ഭ­വ­ങ്ങള്‍ അ­ക്ര­മി­ക­ളോ­ടൊ­ത്ത് ചി­ത്രീ­ക­രി­ക്കു­മ്പോള്‍ അ­ത് അ­വര്‍­ക്ക് പ്രോ­ത്സാ­ഹ­ന­മാ­യി മാ­റു­മെന്നും ഇ­ത് സ­മൂ­ഹത്ത­ന് തെറ്റാ­യ സ­ന്ദേ­ശം നല്‍­കു­മെന്നും ബി­പിന്‍ ഗോപാ­ല കൃഷ്­ണ പ­റഞ്ഞു. ശ­നി­യാഴ്­ച രാത്രി ബാം­ഗ്ലൂ­രി­ലാ­യി­രു­ന്ന സി­റ്റി പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ വി­വ­ര­മ­റി­ഞ്ഞ് മം­ഗ­ലാ­പു­ര­ത്തേ­ക്ക് പ­റ­ന്നെ­ത്തു­ക­യാ­യി­രു­ന്നു.

പെണ്‍­കു­ട്ടി­കള്‍­ക്ക് നേ­രെ അ­ക്രമം: എ.ഡി.ജി.പി എത്തി; എ­ട്ട് പേര്‍ അ­റ­സ്റ്റില്‍

സ്റ്റേ ഹോ­മി­നു മു­ന്നില്‍ അ­ക്ര­മം അ­ഴി­ച്ചു­വി­ടാന്‍ ശ്ര­മി­ച്ചവ­രെ നേ­രി­ടാന്‍ നേരി­യ ലാ­ത്തി­ചാര്‍­ജ് ന­ട­ത്തി­യ­തായും എ.ഡി.ജി.പി സ­മ്മ­തിച്ചു. ജ­ന­ക്കൂ­ട്ടം പി­രിഞ്ഞു­പോ­കാ­ത്ത­തി­നെ തു­ടര്‍­ന്നാ­യി­രുന്നു ഈ ന­ട­പടി. മോ­ണിം­ഗ് മി­സ്­റ്റ് ഹോം സ്‌­റ്റേ ലൈന്‍­സോ­ടെ­യാണോ പ്ര­വര്‍­ത്തി­ച്ച­തെ­ന്ന് ക­ണ്ടെ­ത്താന്‍ സി­റ്റി പോ­ലീ­സ് ക­മ്മീഷ­ണ­റോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. 2009ല്‍ ന­ട­ന്ന പ­ബ് ആ­ക്ര­മ­ണ­ത്തില്‍­പ്പെ­ട്ട­വര്‍ ഹോം സ്‌­റ്റേ ആ­ക്ര­മ­ണ­ത്തില്‍ ഉള്‍­പ്പെ­ട്ടിണ്ടോ എ­ന്ന് പരി­ശോ­ധി­ച്ചു­വ­രി­ക­യാ­ണ്. ഹോം സ്‌­റ്റേ മാ­നേ­ജര്‍ വി­ജ­യ­കു­മാ­റി­ന്റെ പ­രാ­തി­യില്‍ പോ­ലീ­സ് കേ­സെ­ടു­ത്തി­ട്ടുണ്ട്. അ­ക്ര­മ­ത്തി­നി­ട­യില്‍ ത­ന്റെ സ്വര്‍­ണ്ണമാ­ല കാ­ണാ­താ­യ­താ­യും 10,000 രൂ­പ­യും, മൊ­ബൈല്‍ ഫോണും ന­ഷ്ട­പ്പെ­ട്ട­തായും പ­രാ­തി­യി­ലു­ണ്ട്.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പശ്ചി­മ മേഖ­ല ഐ.ജി പ്ര­താ­പ് റെ­ഡ്ഡിയും പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ സീമ­ന്ത് കു­മാര്‍ സിംഗും സ­ന്നി­ഹി­ത­രാ­യി­രു­ന്നു.

സ­ദാചാ­ര ഗു­ണ്ട­ക­ളു­ടെ ആ­ക്ര­മ­ണ­ത്തില്‍ പോ­ലീസ് ഓ­ഫീ­സ­റു­ടെ മ­കള്‍ക്കും മര്‍­ദ്ദ­ന­മേറ്റു

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia