Biryani Feast | ഷഹബാസ് കൊലപാതകം: പരീക്ഷയെഴുതിച്ചതിന് പിന്നാലെ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് 'ബിരിയാണി സദ്യ' ഒരുക്കിയതും ചർച്ചയായി; വിമർശനം


● ഷഹബാസ് വധക്കേസിൽ ആറ് വിദ്യാർത്ഥികൾ പൊലീസ് പിടിയിലായി.
● ബോയ്സ് ഹോമിൽ നിന്നാണ് ജുവനൈൽ ഹോമിലേക്ക് ഭക്ഷണം എത്തിക്കുന്നത്.
● മികച്ച പരിഗണന നൽകുന്നത് തെറ്റായ സന്ദേശം നൽകുന്നുവെന്ന് നെറ്റിസൻസ്.
കോഴിക്കോട്: (KVARTHA) ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ച് വിദ്യാർഥികളും വലിയ പ്രതിഷേധങ്ങൾക്ക് നടുവിൽ എസ്എസ്എൽസി പരീക്ഷ എഴുതിയതിന് പിന്നാലെ ജുവൈനൽ ഒബ്സർവേഷൻ ഹോമിൽ കുട്ടികൾക്ക് 'ബിരിയാണി സദ്യ' ഒരുക്കിയതും ചർച്ചയായി. ജുവനൈൽ ഹോമിലെത്തിയ ആദ്യ ദിവസം തന്നെ ഉച്ചഭക്ഷണമായി ബിരിയാണി വിളമ്പിയത് പലരെയും ഞെട്ടിച്ചു.
തൊട്ടടുത്ത ദിവസം പായസത്തോടുകൂടിയ വിഭവസമൃദ്ധമായ സദ്യയും നൽകി. മുൻപ് ഒബ്സർവേഷൻ ഹോമിൽ തന്നെ ഭക്ഷണം പാകം ചെയ്ത് നൽകിയിരുന്ന രീതി മാറ്റി, ഇപ്പോൾ ബോയ്സ് ഹോമിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. ബോയ്സ് ഹോമിൽ നൽകുന്ന ഭക്ഷണങ്ങളിൽ പലതും സ്പോൺസർ ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ മികച്ച ഭക്ഷണമാണ് ലഭിക്കുന്നത്. ബിരിയാണിക്ക് പുറമേ വൈകുന്നേരങ്ങളിൽ ചായയും പലഹാരങ്ങളും നൽകുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളിലെ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് സാധാരണയായി കുട്ടികളെ ഒബ്സർവേഷൻ ഹോമിൽ എത്തിക്കുന്നത്. ഇത്തരം ശിക്ഷാ നടപടികൾക്കിടയിൽ ഗുണപാഠങ്ങൾ നൽകുന്നതിന് പകരം പുറത്തുനിന്നുള്ളവരുടെ ഇടപെടലുകളിലൂടെ സ്പെഷ്യൽ ഭക്ഷണങ്ങളും സൗകര്യങ്ങളും നൽകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് നെറ്റിസൻസ് വിമർശിച്ചു. ചില ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നുണ്ടെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.
അതേസമയം, ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസിൽ പോലീസ് പിടിയിലായ വിദ്യാർത്ഥികളുടെ എണ്ണം ആറായി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Accused students in Shahbaz murder case given biryani feast after exam. Netizens criticize special treatment. Sixth student taken into custody.
#ShahbazMurder, #BiryaniFeast, #JuvenileHome, #PublicCriticism, #StudentCrime, #PoliceCustody