Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news

മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

Written By kvarthapressclub on Monday, May 20, 2013 | 5:20 pm

ബാംഗ്ലൂര്‍: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രോസിക്യൂഷന്‍ നിലപാടുമായും നിയമവകുപ്പുമായും ചര്‍ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാട് ഇവരുമായുള്ള ചര്‍ചയ്ക്കുശേഷം  തീരുമാനിക്കുമെന്നും  കെ.ജെ. ജോര്‍ജ് എം.എല്‍.എ. വ്യക്തമാക്കി.

തനിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി  കഴിഞ്ഞ ദിവസം മഅ്ദനി രാഷ്ട്രപതിക്ക് കത്ത് അയച്ചിരുന്നു. കര്‍ണാടക പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മഅ്ദനി കത്തില്‍ ആരോപിച്ചിരുന്നു. രാഷ്ട്രപതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ചുള്ള പ്രശ്‌നം ചര്‍ച ചെയ്യാന്‍ കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് കര്‍ണാടക സര്‍ക്കാര്‍ ജാമ്യം അനുവദിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റതോടെ മഅ്ദനിയുടെ  മോചനത്തിനുള്ള സാധ്യത കൂടുകയാണ്.
Bail, Abdul Nasar Madani, Karnataka, Bangalore, Police, President, Letter, National, Kerala

Keywords: Bail, Abdul Nasar Madani, Karnataka, Bangalore, Police, President, Letter, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:20 pm | 0 comments

ശ്രീശാന്തിനെ തനിക്കറിയില്ലെന്ന് മറാത്തി താരത്തിന്റെ വെളിപ്പെടുത്തല്‍

മുംബൈ: ക്രിക്കറ്റ് വാതുവെപ്പിനെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീശാന്തിന്റെ കൂടെ അറസ്റ്റുസമയത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്ന മറാത്തി നടി ക്രാന്തി റെഡ്കര്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തി.  ഐ.പി.എല്‍. വാതുവെയ്പ്പുമായി തനിയ്ക്ക് ബന്ധമില്ലെന്നും ക്രിക്കറ്റ് താരം  ശ്രീശാന്തിനെ തനിക്കറിയില്ലെന്നും പറഞ്ഞാണ് താരത്തിന്റെ രംഗപ്രവേശം.  കഴിഞ്ഞ പത്തു ദിവസമായി കൊങ്കണ്‍ മേഖലയില്‍ മറാത്തി ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു താനെന്നും അവര്‍ പറയുന്നു. അതേസമയം ശ്രീശാന്തിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്യാന്‍ മൂംബൈ പോലീസ് തയ്യാറെടുപ്പ് നടത്തുന്നുണ്ട്.

അതിനിടെ ഐ.പി.എല്‍. ഒത്തുകളിയില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയുടെ ബന്ധുവീട്ടില്‍ നിന്നും പോലീസ് 20 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. കോഴക്കാരില്‍ പ്രധാനി ചാന്ദിലയാണെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
Marathi, Sreeshath, Actress, Cricket, Girl, Police, Raid, Mumbai, New Delhi, National,Kerala News, International

ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതിയുടെ അധ്യക്ഷനായ രവി സാവനി ഡല്‍ഹി പോലീസ് കമ്മീഷറുമായി തിങ്കളാഴ്ച  വാതുവെപ്പ് സംബന്ധമായ കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ച  നടത്തി. ഒത്തുകളി സംബന്ധിച്ച വിവാദം അന്വേഷിക്കാന്‍ ബി.സി.സി.ഐ ഞായറാഴ്ചയാണ് രവി സവാനി അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.

Keywords: Marathi, Sreeshath, Actress, Cricket, Girl, Police, Raid, Mumbai, New Delhi, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

5:19 pm | 0 comments

അജിത് ചന്ദീലയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും 20 ലക്ഷം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഐപിഎല്‍ സ്‌പോട്ട് ഫിക്‌സിംഗില്‍ അറസ്റ്റിലായ അജിത് ചന്ദീലയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും 20 ലക്ഷം രൂപ പിടിച്ചെടുത്തു. തിങ്കളാഴ്ച നടന്ന റെയ്ഡിലാണ് പണം പിടികൂടിയത്. ഇതിനിടെ അറസ്റ്റിലായ ക്രിക്കറ്റ് താരങ്ങളേയും വാതുവെപ്പുകാരേയും ഫോറന്‍സിക് പരിശോധനയ്ക്കായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോയി.

ഡല്‍ഹി പോലീസിന്റെ കൈവശമുള്ള ടെലിഫോണ്‍ സംഭാഷണങ്ങളും പ്രതികളുടെ ശബ്ദവും ഒന്നുതന്നെയാണോ എന്ന് പരിശോധിക്കാനാണിത്. അജിത ചന്ദീലയേയും അറസ്റ്റിലായ താര സുഹൃത്തുക്കളേയും നാലാം ദിവസവും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം ശ്രീശാന്തിനും ചാന്ദിലയ്ക്കും അഞ്ചോ ആറോ തവണ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തതായി ബുക്കികളുടെ തലവന്‍ പോലീസിനു മൊഴി നല്‍കിയതായി റിപോര്‍ട്ടുണ്ട്. ഒത്തുകളിക്കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അറസ്റ്റിലാവുമ്പോള്‍ കൂടെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന മറാത്താ നടിയെപ്പറ്റിയും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
Sports news, New Delhi, Spot-fixing, Accused, Ajit Chandila, Relatives, House, Faridabad, Reportedly, Raided, Rs 20 lakh, Recovered, Monday.
SUMMARY: New Delhi: Spot-fixing accused Ajit Chandila’s relatives’ house in Faridabad has reportedly been raided and Rs 20 lakh have been recovered on Monday.

Keywords: Sports news, New Delhi, Spot-fixing, Accused, Ajit Chandila, Relatives, House, Faridabad, Reportedly, Raided, Rs 20 lakh, Recovered, Monday.
4:29 pm | 0 comments

ഇറാഖില്‍ കാര്‍ബോംബ് ആക്രമണ പരമ്പര: 34 പേര്‍ മരിച്ചു

ബാഗ്ദാദ്: ബാഗ്ദാദിലെ ശിയാമേഖലകളിലും തെക്കന്‍ നഗരമായ ബസ്‌റയിലും 11 സ്ഥലങ്ങളില്‍ ഉണ്ടായ കാര്‍ബോംബ് ആക്രമണങ്ങളില്‍ 34 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാഗ്ദാദില്‍ ഒമ്പത് സ്ഥലത്താണ് ബോംബുകള്‍ പൊട്ടിയത്. ഷിയാ മേഖലകളിലെ ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റ് മേഖലകളിലും മറ്റുമുണ്ടായ സ്‌ഫോടനത്തില്‍ 24 പേര്‍ മരിക്കുകയും 112 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബസ്‌റയില്‍ ബസ് സ്‌റ്റോപ്പിന് സമീപവും ഹോട്ടലിന് സമീപവുമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനങ്ങളില്‍ 10 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Iraq blasts, Bsara, Shiite, Malayalam news, Kerala News, International News, National NewsSummary: A wave of car bombings across Baghdad's Shiite neighborhoods and in the southern city of Basra killed at least 34 people and wounded dozens on Monday, Iraqi officials said.
In the Iraqi capital, nine car bombs went off, striking at bus stops, marketplaces and in the streets of Shiite areas during the busy morning hours, killing 24 people and wounding 112, according to police officials.
In the southern city of Bsara, two car bombs one near a restaurant and the other at a bus stop killed at least 10 people and wounded 27, according to police officials.

Keywords: Iraq blasts, Bsara, Shiite, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:16 pm | 0 comments

മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടം

വാഷിങ്ടണ്‍:  മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളായ , ഒക്ലഹോമ, ലോവ, കന്‍സാസ്, ഇല്ലിനോയിസ് എന്നിവിടങ്ങളിലാണ്  ചുഴലിക്കാറ്റുണ്ടായത്.

ഓക്ലഹോമ സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഷോനീ പ്രദേശത്താണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയത്. നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. ഒക്ലഹോമയിലാണ് ഒരാളുടെ മരണം റിപോര്‍ട്ട് ചെയ്തത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീഴുകയും  നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒക്ലഹോമയിലെ 16 കൗണ്ടികളില്‍ ഗവര്‍ണര്‍ മാരി ഫാലിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Washington, America, Cyclone, Death, Report, House, World, Kerala News, International News, National അപകടകരമായ ചുഴലിക്കാറ്റ് കന്‍സാസിലേക്കും വ്യാപിക്കുന്നതായി   നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ . ഡബ്ല്യൂ.എസ്) റിപോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റുണ്ടായ സ്ഥിതിക്ക് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ടെക്‌സാസിലുണ്ടായ
ചുഴലിക്കാറ്റില്‍ ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords: Washington, America, Cyclone, Death, Report, House, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:15 pm | 0 comments

കഴിഞ്ഞ ആഴ്ച വിപണിയിലെത്തിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍

ആന്‍ഡ്രോയിഡ് വിപണിയില്‍ മോഡലുകളുടെ പെരുമഴക്കാലമാണ്. ദിനംപ്രതി വൈവിധ്യമാര്‍ന്ന മോഡലുകളാണ് പുറത്തിറങ്ങിയത്. ഗൂഗിള്‍ നെക്‌സസ് 4 മുതല്‍ പാനാസോണിക്ക് പി51 വരെ നീളുന്ന മോഡലുകളിലേക്ക് ഒരു എത്തിനോട്ടം;

1. ഗൂഗിള്‍ നെക്‌സസ് 4: ഗൂഗിളിന്റെ ഔദ്യോഗിക ആന്‍ഡ്രോയിഡ് ഫോണായ നെക്‌സസ് നാല് എല്‍.ജിയാണ് നിര്‍മിച്ചിട്ടുള്ളത്. 25999 രൂപ നിരക്കില്‍ വില്‍പനക്കെത്തിയ ഫോണിന് 4.7 ഇഞ്ച് ഡിസ്പ്‌ളേയാണ് ഉള്ളത്. 1.5 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസറാണ് കരുത്ത്. രണ്ട് ജി.ബിയാണ് റാം.

2. കാന്‍വാസ് മ്യൂസിക്ക് A88: മൈക്രോമാക്‌സിന്റെ വില്‍പനയില്‍ വന്‍കുതിപ്പുണ്ടാക്കിയ കാന്‍വാസ് സീരീസിലെ ആദ്യ മ്യൂസിക്ക് ഫോണാണ് ഇത്. 8,499 രൂപ വിലയുള്ള ഫോണിനൊപ്പം JBL ഹെഡ്‌സെറ്റും ലഭിക്കും. 4.5 ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ ഡിസ്പ്‌ളേയാണ് ഉള്ളത്. അഞ്ച് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറും 512 എം.ബി റാമുമാണ് കരുത്ത്.

3. പാനാസോണിക്ക് പി 51: പാനാസോണിക്ക് കോര്‍പറേഷന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഇത്. 26,990 രൂപ വിലയുള്ള ഫോണിന് അഞ്ച് ഇഞ്ച് സ്‌ക്രീനാണ് ഉളളത്. 1280ഃ720 പിക്‌സല്‍ ആണ് റെസല്യൂഷന്‍. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസറാണ് കരുത്ത്.

4. അള്‍ട്രാഫോണ്‍ 701 എച്ച്.ഡി: സെന്‍മൊബൈലിന്റെ ആദ്യ ഫ്‌ളാഗ്ഷിപ്പ് ഫോണാണ് അള്‍ട്രാഫോണ്‍ 701 എച്ച്.ഡി. ആന്‍ഡ്രോയിഡ് ജെല്ലിബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍ കരുത്തേകുന്ന ഫോണിന് അഞ്ച് ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. 2000 എം.എ.എച്ച് ബാറ്ററിയുമുണ്ട്. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസറാണ് ഉള്ളത്.

Smartphones ranging from the Nexus 4 to Panasonic's P51 launched in India last week. Here is a list of the smartphones that hit the Indian shores last week5. സ്‌റ്റെല്ലാര്‍ ഹൊറൈസണ്‍ പ്രോ മി 505: സ്‌പൈസ് മൊബൈലാണ് അഞ്ച് ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള സ്‌റ്റെല്ലാര്‍ ഹൊറൈസണ്‍ പ്രോ മി 505 പുറത്തിറക്കിയത്. ഡ്യുവല്‍ എല്‍. ഇ.ഡി ഫ്‌ളാഷോട് കൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയും 1.3 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും ഉണ്ട്. നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി വേണമെങ്കില്‍ 32 ജി.ബിയാക്കാം. ഒരു ജിഗാ ഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറും 512 എം.ബി റാമുമാണ് ഉള്ളത്.

6. സ്‌പൈസ് സ്മാര്‍ട്ട് ഫ്‌ളോ ഐവറി മി 450: ബഡ്ജറ്റ് ഫോണുകളുടെ നിരയിലെ പ്രമുഖ മോഡലാണിത്. ഐസ്‌ക്രീം സാന്‍ഡ്വിച്ചാണ് ഈ ഡ്യുവല്‍ സിം ഫോണിന്റെ കരുത്ത്. 5,999 രൂപയാണ് വില.

7. കാന്‍വാസ് ഡൂഡില്‍ എ111: മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ഫോണാണ് ഇത്. 5.3 ഇഞ്ച് കപ്പാസിറ്റീവ് ഡിസ്പ്‌ളേയാണ് ഈ ഡ്യുവല്‍ സിം ഫോണിന് ഉള്ളത്. ക്വാഡ് കോര്‍ പ്രോസസര്‍ കരുത്തേകുന്ന ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ജെല്ലിബീനാണ്.

Summary: Smartphones ranging from the Nexus 4 to Panasonic's P51 launched in India last week. Here is a list of the smartphones that hit the Indian shores last week.

Keyword: Android, Smart phone, Nexus4
4:15 pm | 0 comments

അറസ്റ്റിനു മുമ്പുതന്നെ ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയതായി റിപോര്‍ട്

ജയ്പൂര്‍: ക്രിക്കറ്റിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്തിനെ   അറസ്റ്റിനു മുമ്പു തന്നെ  രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നതായി റിപോര്‍ട്ട്. കളിക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ശ്രീശാന്തിനെ പുറത്താക്കിയതെന്നാണ്  ടീം അധികൃതര്‍ പറയുന്നത്. ശ്രീശാന്ത് അറസ്റ്റിലാകുന്നതിന് മൂന്നു ദിവസം മുമ്പാണ് (മേയ് 12ന് )അധികൃതര്‍ അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള നടപടി എടുത്തത്.

മേയ് 12ന് ചെന്നൈയ്‌ക്കെതിരെ മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ ടീമില്‍  തന്നെ കളിപ്പിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡുമായി തര്‍ക്കിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച മീഡിയം പേസര്‍ താനാണെന്ന് പറഞ്ഞാണ് രാഹുലുമായി തര്‍ക്കിച്ചത്. എന്നാല്‍ ആ മത്സരത്തില്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ രാഹുല്‍ തയാറായില്ല. ഇതില്‍ കുപിതനായ ശ്രീ, ടീം അധികൃതരോടും രാഹുല്‍ ദ്രാവിഡിനോടും വഴക്കുണ്ടാക്കി.

ഇതേത്തുടര്‍ന്ന് മത്സര ശേഷം ശ്രീശാന്ത് ടീമിന്റെ ഭാഗമല്ലെന്നറിയിച്ച അധികൃതര്‍ ശ്രീശാന്തിന് നല്‍കാനുള്ള പണം കൊടുത്തുതീര്‍ക്കുകയും ജയ്പൂരിലുള്ള ടീം ഹോട്ടലില്‍ നിന്ന് ഉടന്‍ തന്നെ ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുമ്പും പലതവണ ശ്രീശാന്ത് ടീം അധികൃതരോട് തട്ടിക്കയറി സംസാരിച്ചിരുന്നു.

Cricket, Sreeshath, Jaipur, Rahul Dravid, Arrest, Cash, Hotel, National, Kerala News, International News, രാജസ്ഥാന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന് ശ്രീശാന്തിനെ ടീമില്‍ ഉള്‍പെടുത്തുന്നതിനോട്  താല്‍പര്യമില്ലായിരുന്നു. മേയ് 9ന് പഞ്ചാബിനെതിരായ മത്സരത്തില്‍ ടീം അധികൃതരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാഹുല്‍ ദ്രാവിഡ്, ശ്രീശാന്തിനെ അന്തിമ ഇലവനില്‍ ഉള്‍പെടുത്തിയത്. ആ മത്സരത്തിലും  ഒത്തുകളി നടന്നിരുന്നതായി പോലീസ്
വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സഹകളിക്കാരുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയാതിരുന്ന ശ്രീശാന്ത് ടീമില്‍ ഒറ്റപ്പെട്ട നിലയിലുമായിരുന്നു.

Keywords: Cricket, Sreeshath, Jaipur, Rahul Dravid, Arrest, Cash, Hotel, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:12 pm | 0 comments

ആന്ധ്രപ്രദേശില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു


ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. ആഭ്യന്തരമന്ത്രി പി സബിത ഇന്ദ്ര റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ധര്‍മന പ്രസാദ റാവൂ എന്നിവരാണ് മുഖ്യമന്ത്രി കിരണ്‍ റെഡ്ഡിക്ക് ഞായറാഴ്ച രാത്രി രാജിക്കത്ത് നല്‍കിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്തുസമ്പാദന കേസില്‍ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പേര് ചേര്‍ക്കപ്പെട്ടതിനെതുടര്‍ന്നാണ് മന്ത്രിമാര്‍ രാജിവെച്ചത്.

മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും ഭരണകക്ഷിയിലെ ഒരു വിഭാഗവും രംഗത്തെത്തിയതോടെ മുഖ്യമന്ത്രി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേര് ഉള്‍പ്പെട്ടതോടെ ധര്‍മന പ്രസാദ റാവു സ്വമേധയാ മുഖ്യമന്ത്രി കിരണ്‍ റെഡ്ഡിക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ധര്‍മനയുടെ രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. മാത്രമല്ല, കേസില്‍ ധര്‍മനയെ സിബിഐ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം സബിത ഇന്ദ്ര റെഡ്ഡിയും രാജിസമര്‍പ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അത് തടയുകയായിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ എസ് രാജശേഖര റെഡ്ഡിയുടെ മന്ത്രിസഭയില്‍ 200409 കാലഘട്ടത്തില്‍ അംഗങ്ങളായിരുന്നു സബിതയും ധര്‍മനയും. മന്ത്രിപദവിയിലിരിക്കവേ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ചട്ടലംഘനം നടത്തി ചില സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം.
National news, Hyderabad, Two Cabinet ministers, Andhra Pradesh, Corruption, Reportedly, Resignations, Chief Minister, Kiran Reddy, Home Minister, P Sabita Indra Reddy, Roads and Buildings Minister, Dharmana Prasada Rao, Chargesheets, CBI, Jaganmohan Reddy, Disproportionate assets case.

SUMMARY: Hyderabad: Two Cabinet ministers in Andhra Pradesh, charged with corruption, have reportedly handed in their resignations late last night to Chief Minister Kiran Reddy. Home Minister P Sabita Indra Reddy and Roads and Buildings Minister Dharmana Prasada Rao have been named in chargesheets issued by the CBI in the Jaganmohan Reddy disproportionate assets case.

Keywords: National news, Hyderabad, Two Cabinet ministers, Andhra Pradesh, Corruption, Reportedly, Resignations, Chief Minister, Kiran Reddy, Home Minister, P Sabita Indra Reddy, Roads and Buildings Minister, Dharmana Prasada Rao, Chargesheets, CBI, Jaganmohan Reddy, Disproportionate assets case.
1:30 pm | 0 comments

ശ്രീശാന്തിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതിയില്‍ നല്‍കില്ല

ന്യൂഡല്‍ഹി: ക്രിക്കറ്റ് വാതുവെപ്പില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തിങ്കളാഴ്ച കോടതിയില്‍ ജാമ്യാപേക്ഷ നല്‍കില്ലെന്ന് റിപോര്‍ട്. ശ്രീശാന്തിന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണിത്. അതേസമയം അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്ന മറാത്തി നടിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. നടിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Bail, Sreeshath, New Delhi, Cricket, Report, Custody, Bollywood, Police, National, Kerala Newsസുഹൃത്ത് ജിജു ജനാര്‍ദനന്‍ ആണ് ശ്രീയെ മറ്റ് കളിക്കാരുമായും വാതുവെപ്പുകാരുമായി പരിചയപ്പെടുത്തിയത്. വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്കും  ബന്ധമുള്ളതായി ആരോപണമുണ്ട്. ഐപിഎല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളാണുള്ളതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

താരങ്ങള്‍ സ്വന്തം താല്‍പര്യ പ്രകാരമാണ് ഒത്തുകളിച്ചതെന്നും ടീമിന്
യാതൊരുതരത്തിലുള്ള ബന്ധവും ഇതിലില്ലെന്നും  പോലീസ് വ്യക്തമാക്കി. മെയ് ഒന്‍പതിന് നടന്ന മൊഹാലി മത്സരത്തില്‍ ഒത്തുകളിക്കാന്‍ ശ്രീശാന്തിന് 40 ലക്ഷം രൂപ വാതുവെയ്പുകാര്‍ വാഗ്ദാനം ചെയതതായും ഇതില്‍  മുന്‍കൂറായി 10 ലക്ഷം രൂപ ജിജു വാങ്ങിയിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

Keywords: Bail, Sreeshath, New Delhi, Cricket, Report, Custody, Bollywood, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:00 pm | 0 comments

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഒരു മാസത്തെ താഴ്ന്ന നിലയില്‍

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്‍െറ ചുവടുപിടിച്ച് കേരളത്തില്‍ സ്വര്‍ണവില ഇടിയുന്നു. ഗ്രാമിന് 20 രൂപയാണ് തിങ്കളാഴ്ച ഇടിഞ്ഞത്. ഗ്രാമിന് 2440 രൂപയും പവന് 19520 രൂപയുമാണ് തിങ്കളാഴ്ചയിലെ നിരക്ക്. ഒരു മാസത്തിനിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

കഴിഞ്ഞ ബുധനാഴ്ച മുതലാണ് വിലയിടിഞ്ഞ് തുടങ്ങിയത്. അഞ്ചു വ്യാപാര ദിനങ്ങളിലായി 960 രൂപയാണ് കുറഞ്ഞത്.

Gold price, Fallen, Fifth consecutive day, 19520 rs
കഴിഞ്ഞ ഏപ്രില്‍ 18നാണ് സ്വര്‍ണവില 20000ത്തില്‍ താഴെയെത്തിയത്. അന്ന് 19480 രൂപ വരെ ഇടിഞ്ഞ ശേഷം പിന്നീട് തിരിച്ചുകയറുകയായിരുന്നു. ഏപ്രില്‍ 26ന് 20880 രൂപവരെ ഇടിഞ്ഞ ശേഷമാണ് വില താഴ്ന്നുതുടങ്ങിയത്.

Summary: Gold price fallen fifth consecutive day. Price for 8 grams is now 19520 rs.

Keyword: Gold price, Fallen, Fifth consecutive day, 19520 rs
12:30 pm | 0 comments

കരകൗശല കോര്‍പറേഷനെ 'നന്നാക്കാന്‍' ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ അസാധാരണ ഇടപെടല്‍

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കരകൗശല വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ ഉത്തരവ്. പ്രശ്‌നപരിഹാരത്തിന് ഏഴിന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ സമയബന്ധിതമായി നടപ്പാക്കിയ ശേഷം അടുത്ത മാസം 15ന് റിപോര്‍ട്ട് നല്‍കാന്‍ കോര്‍പറേഷന്‍ എം.ഡി. എ. ഷാജഹാനു നിര്‍ദേശവും നല്‍കുന്നതാണ് ഉത്തരവ്.

Handicrafts Corporation, Thiruvananthapuram, Kerala, Kunhalikutty, Corrective measures for improving the performance of Handicrafts Corporationഅതേസമയം, കരകൗശല വികസന കോര്‍പറേഷന്‍ പാളം തെറ്റിയതിന്റെ സ്വാഭാവിക ഉത്തരവാദിയായ എം.ഡിയെ മാറ്റാന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തര നടപടികളൊന്നുമില്ലതാനും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ള കൊച്ചിയിലെ ഉന്നതന്റെ അടുത്ത ബന്ധുവായതിനാലാണ് ഷാജഹാനെ മന്ത്രി നിവൃത്തിയില്ലാതെ സംരക്ഷിക്കുന്നതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എം.ഡി.ക്കെതിരെ മന്ത്രി നടപടിയെടുക്കാത്തതിലെ രോഷം തീര്‍ക്കാന്‍ വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ വഴിയാണ്, കോര്‍പറേഷനെതിരെ അതൃപ്തി രേഖപ്പെടുത്തി പുറത്തിറക്കിയ ഉത്തരവെന്നാണു സൂചന. വകുപ്പു സെക്രട്ടറി കെ.എസ്. ശ്രീനിവാസ് ആണ് ഈ മാസം ആറിന് ഉത്തരവിറക്കിയത്.


കരകൗശല വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കഴിഞ്ഞ മാസം ആറിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി (വ്യവസായം) വി. സോമസുന്ദരന്‍ വിളിച്ചു ചേര്‍ത്ത യോഗം കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അതൃപ്തി രേഖപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ഉത്തരവ്. ഇതേ യോഗത്തില്‍ എം.ഡിയുടെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് രൂക്ഷമായി പ്രതികരിച്ചതായും വിവരമുണ്ട്. കോര്‍പറേഷനു കരകൗശല ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നവരുടെ കുടിശിക തീര്‍ക്കുന്നതിന് വ്യവസായ വകുപ്പ് നല്‍കിയ അഞ്ച് കോടി രൂപ യഥാസമയം ഫലപ്രദമായി വിനിയോഗിക്കാതിരുന്നത് ഉള്‍പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

Handicrafts Corporation, Thiruvananthapuram, Kerala, Kunhalikutty, Corrective measures for improving the performance of Handicrafts Corporationകോര്‍പറേഷന്റെ അക്കൗണ്ട്‌സ് പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍കരിക്കണം എന്നതാണ് സര്‍ക്കാര്‍ ഉത്തരവിലെ ഒന്നാമത്തെ നിര്‍ദേശം. സാമ്പത്തിക ഇടപാടുകള്‍ ഈ സംവിധാനം വഴി മാത്രമാക്കണം. കണക്കുകള്‍ കൃത്യമായിരിക്കാനും ഓഡിറ്റിനെ ശരിയായ വിധത്തില്‍ സഹായിക്കാനും ഇതുവഴി കഴിയുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കുടിശികകളെല്ലാം ഈ മാസം 31നു മുമ്പായി തീര്‍ക്കാന്‍ പ്രത്യേക യത്‌നം നടത്തുക, അടുത്ത മാസം ഒന്നുമുതല്‍ കരകൗശല ഉല്‍്പന്ന നിര്‍മാതാക്കളുമായുള്ള ഇടപാടുകളെല്ലാം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലാക്കുകയും അവരുമായുള്ള ആശയ വിനിമയം ഇ-മെയില്‍ വഴിയാക്കുകയും ചെയ്യുക, അവര്‍ക്കുള്ള പണം ബാങ്ക് വഴി നല്‍കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

കരകൗശല വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി മാസങ്ങള്‍ക്കു മുമ്പ് നല്‍കിയ റിപോര്‍ട്ട് വലിയ വാര്‍ത്തയായിരുന്നു. അതിനു ശേഷവും കോര്‍പറേഷനെ നന്നാക്കാന്‍ മന്ത്രിതലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകാത്തതിലെ അതൃപ്തി സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രകടമായത് ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ചര്‍ചയായി മാറിയിട്ടുണ്ട്.

Keywords: Handicrafts Corporation, Thiruvananthapuram, Kerala, Kunhalikutty, Corrective measures for improving the performance of Handicrafts Corporation, M.D. A. Shajahan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:25 pm | 0 comments

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു റണ്‍വേ താല്‍കാലികമായി അടച്ചു

കരിപ്പൂര്‍: എയര്‍ ഇന്ത്യാ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ കേടുപറ്റിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു റണ്‍വേ താല്‍കാലികമായി അടച്ചു. ഞായറാഴ്ച രാത്രി 9.30  തോടുകൂടി  കോഴിക്കോട് നിന്നും  ജിദ്ദയിലേക്കുള്ള  ജംബോ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് റണ്‍വേയ്ക്ക് കേടുപറ്റിയത്.

എന്നാല്‍ കരിപ്പൂരില്‍ രണ്ട് റണ്‍വേകള്‍ ഉള്ളതിനാല്‍ ഇവിടെ നിന്നുള്ള സര്‍വീസിന് മുടക്കമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, റണ്‍വേയുടെ അറ്റകുറ്റപണി ആറു മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കുമെന്നും കേടുപാടു സംഭവിച്ച റണ്‍വേ പൂര്‍ണമായും
Karipur Airport, Flight, Kozhikode, Message, Kerala, Kerala News, International
പ്രവര്‍ത്തന സജ്ജമാകണമെങ്കില്‍  മൂന്നു ദിവസമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. റണ്‍വേക്ക് തകരാര്‍ സംഭവിച്ച കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശം എല്ലാ വിമാനത്താവളങ്ങളിലും  കൈമാറിയിട്ടുണ്ട്.

Keywords: Karipur Airport, Flight, Kozhikode, Message, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:22 pm | 0 comments

പത്തനംതിട്ടയില്‍ വീട്ടമ്മ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ വെച്ചൂച്ചിറക്ക് സമീപം കൊല്ലമുളയില്‍ മധ്യവയസ്‌കയായ വീട്ടമ്മയെ വീട്ടിനുള്ളില്‍  വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലമുള സ്വദേശി  അപ്പച്ചന്റെ ഭാര്യ ജെസി(55) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവിലായ ഇവരുടെ ഭര്‍ത്താവിനെ പോലീസ് തെരയുന്നുണ്ട്.

Pathanamthitta, House Wife, Killed, Police, Husband, Obituary, തിങ്കളാഴ്ച പുലര്‍ചെ രണ്ടരയ്ക്കാണ് സംഭവം. ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Keywords: Pathanamthitta, House Wife, Killed, Police, Husband, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:21 pm | 0 comments

കാണാതായ വൃദ്ധയെ കൊന്നത്; കാരണം മകനും മകളും തമ്മിലെ അരുതാത്ത ബന്ധം

പനമരം: ഒന്നര വര്‍ഷം മുമ്പ് കാണാതായ വൃദ്ധയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. പരിയാരം നളന്ദയില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതിയാണ് (68) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാലതിയുടെ മകന്‍ രഞ്ജിത്തിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. 2011 ഒക്ടോബര്‍ ഒമ്പതിന് രാത്രി 12 മണിയോടെയാണ് മാലതി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

മകന്‍ രഞ്ജിത്തും മകള്‍ റീജയും തമ്മിലെ വഴിവിട്ട ബന്ധം മാലതി എതിര്‍ത്തിരുന്നു. ഇതില്‍ കുപിതരായ മക്കള്‍ മാലതിയുമായി വഴക്കുണ്ടാക്കി. സംഭവം പുറത്തുപറയുമെന്ന് പറഞ്ഞതോടെ ഉറങ്ങികിടന്ന രഞ്ജിത്ത് അമ്മയെ ബലമായി വിഷം കുടിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് അമ്മ വിഷം കഴിച്ച് മരിച്ചുവെന്നും നാണക്കേടായതിനാല്‍ ആരും അറിയാതെ മൃതദേഹം മറവ് ചെയ്യണമെന്നും അച്ഛന്‍ മാധവന്‍ നമ്പ്യാരോട് രഞ്ജിത്തും സഹോദരിയും പറഞ്ഞു. മക്കളുടെ നീക്കം അറിയാത്ത പിതാവ് ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പിറ്റേന്ന് രാവിലെ രഞ്ജിത്ത് സമീപത്തെ രണ്ട് ആദിവാസി യുവാക്കളെ വിളിച്ച് വീടിനടുത്ത് കമ്പോസ്റ്റ് കുഴിയുണ്ടാക്കാനാവശ്യപ്പെട്ടു. ജോലിക്കുശേഷം അവര്‍ പോയപ്പോള്‍ വൈകുന്നേരം മൂന്നുമണിയോടെ രഞ്ജിത്ത് അമ്മയെ കുഴിയിലിട്ട് മൂടി.

അയല്‍വാസികളോട് അമ്മ നാട്ടിലേക്ക് പോയെന്നാണ് ഇവര്‍ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് അയല്‍ക്കാരനായ പ്രതാപചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന്‍െറ ചുരുളഴിച്ചത്. വൃദ്ധയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരനും പോലീസില്‍ പരാതി നല്‍കിയിരുന്നു.

Murder, Incest relation ship, Wayanadകേസ് അന്വേഷിക്കുന്ന കല്‍പറ്റ സി.ഐ. അബ്ദുല്‍ ഷെരീഫിന്‍െറ നിര്‍ദേശത്തില്‍ ഞായറാഴ്ച ഉച്ചക്ക് പനമരം എസ്.ഐ ഇ. രാമചന്ദ്രനാണ് രഞ്ജിത്തിനെ പരിയാരത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മാലതിയുടെ മൃതദേഹം അടുത്തദിവസം തന്നെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്ന് പനമരം പൊലീസ് പറഞ്ഞു.

Summary: House wife diappeared from one and half year was murdered. Her son is arrested in connection of this murder

Keywords: Murder, Incest relation ship, Wayanad
12:21 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

. മുഴുവന്‍ വാര്‍­ത്ത­കള്‍ക്ക് മുകളില്‍ തിയതി തിരഞ്ഞെടുക്കുക .

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash