Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ശ്രീശാന്തിന്റെ പോലീസ് കസ്റ്റഡി അഞ്ച് ദിവസത്തേക്ക് നീട്ടി

Written By Kvartha Thalasthanam on Tuesday, May 21, 2013 | 11:35 pm

ന്യൂഡല്‍ഹി: ഐ.പി.എല്‍. സ്‌പോട്ട് ഫിക്‌സിങ് കേസില്‍ അറസ്റ്റിലായ മലയാളിതാരം എസ്.  ശ്രീശാന്തിനെ പോലീസ് കസ്റ്റഡി അഞ്ചു ദിവസത്തേക്ക് നീട്ടി.  സാകേത് കോടതിയാണ് ശ്രീശാന്ത് ഉള്‍പ്പെടെ നാലുപേരുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. ഡല്‍ഹി പോലീസിന്റെ ആവശ്യപ്രകാരമാണ് കോടതി ഉത്തരവ്.

ഇതേസമയം, ശ്രീശാന്തിനെതിരേ കൂടുതല്‍ തെളിവുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കോഴപ്പണം ഉപയോഗിച്ച് 45,000 രൂപവിലവരുന്ന ഫോണ്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ശ്രീശാന്ത് കാമുകിക്ക് വാങ്ങി നല്‍കിയെന്ന് പോലീസ് വ്യക്തമാക്കി. ശ്രീശാന്തിനെ ജയ്പൂരിലെത്തിച്ചാണ് ഇവ കണ്ടെടുത്തത്. കളിക്കാര്‍ക്കെതിരെ ഐ.പി.സി. 409 പ്രകാരം കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

PL spot-fixing, Sreesanth, Ajit Chandila, Ankeet Chavan, Rajasthan Royalsശ്രീശാന്തിനെതിരെ ഐ.പി.സി. 409  വകുപ്പ് ചുമത്താനാകില്ലെന്ന് അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റണമെന്ന റബേക്കയുടെ ആവശ്യം കോടതി നിരസിച്ചു. ഇതേസമയം, ഭാരത് പെട്രോളിയം ശ്രീശാന്തിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം ഇരുമ്പനത്തെ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരാണ് ശ്രീശാന്ത്. 2006 ലാണ് കായിക രംഗത്തെ മികവ് പരിഗണിച്ച് ബിപിസിഎല്ലില്‍ ശ്രീശാന്തിന് ജോലി നല്‍കിയത്.

Key Words: PL spot-fixing, Sreesanth, Ajit Chandila, Ankeet Chavan, Rajasthan Royals, IPL 2013, Supreme Court
11:35 pm | 0 comments

കേന്ദ്ര സര്‍ക്കാരിനെതിരെ ബി.ജെ.പി പ്രക്ഷോഭത്തിന്

ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാരിനെതിരെ ബി.ജെ.പി. പ്രക്ഷോഭ പരിപാടിക്കൊരുങ്ങുന്നു. ഒന്‍പത് ഭരണത്തിലുളള യു.പി.എ സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിക്കാര്യങ്ങളും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയാണ് ബി ജെ പി പ്രക്ഷോഭം സംഘടിപ്പിക്കുക.  ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

അടുത്ത കൊല്ലം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. തിങ്കളാഴ്ച മുതല്‍ ആ സര്‍ക്കാരിന്റെ ദുഷ്‌ചെയയ്തികളും ജനദ്രോഹ നടപടികളും അഴിമതികളും ഉയര്‍ത്തിക്കാട്ടി ഒരാഴ്ചത്തെ പ്രക്ഷോഭത്തിന് ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
MODI-ATTENDS

ഇക്കൊല്ലം ഒടുവില്‍ മദ്ധ്യപ്രദേശ്, ഛത്തീസ്ഗര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അതില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ്  ചര്‍ച്ച ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സോഷ്യല്‍ മീഡിയ  കൂടുതല്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ ആളുകളില്‍ വിശേഷിച്ച് യുവജനങ്ങളില്‍ സന്ദേശങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.


 Keywords: BJP, BJP Parliamentary Board meeting, 2014 Parliamentary polls, UPA government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:10 pm | 0 comments

ശശികാന്ത് ശര്‍മ പുതിയ സി.എ.ജി

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി ശശികാന്ത് ശര്‍മയെ നിയമിച്ചു. സ്ഥാനമൊഴിയുന്ന വിമനോദ് റായിക്ക് പകരമാണ് നിയമനം. നേരത്തേ ഇദ്ദഹം പ്രതിരോധ സെക്രട്ടറി ആയിരുന്നു.

1976 ബാച്ചിലെ ബീഹാര്‍ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് ശശികാന്ത് ശര്‍മ . പ്രതിരോധ വകുപ്പിലെ അടക്കം നിരവധി പ്രധാന ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.
Shashi Kant Sharma, Comptroller and Auditor General ,CAG, Vinod Rai, Defence Secretary, IAS Officer, 1976 Batch, Bihar Cadre, Kerala, Kerala News, International News, National News
Shashi Kant Sharma

Keywords: Shashi Kant Sharma, Comptroller and Auditor General ,CAG, Vinod Rai, Defence Secretary, IAS Officer, 1976 Batch, Bihar Cadre, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:02 pm | 0 comments

ഇമ്രാന്‍ ഖാന്‍ നടന്ന് തുടങ്ങി

ലാഹോര്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്റ്റേജ് തകര്‍ന്ന് വീണ പരിക്കേറ്റ മുന്‍ ക്രിക്കറ്ററും തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ നടന്നു തുടങ്ങി. ഇമ്രാന്‍ ഖാന്‍ വ്യാഴാഴ്ച ആശുപത്രി മോചിതനാവുമെന്നാണ് കരുതുന്നത്.

പ്രത്യേകം തയ്യാറാക്കിയ നടപ്പ് ഉപകരണത്തിന്റെ സഹായത്തോടെ 300 മീറ്ററോളം ദൂരമാണ് ഇമ്രാന്‍ നടന്നത്. അപകടത്തിന് ശേഷം ആദ്യമായാണ് ഇമ്രാന്‍ നടക്കുന്നത്. ഷൗഖത് ഖാനം ആശുപത്രിയിലാണ് ചികിത്സ.

Pakistan, Tehrik-e-Insaf Chief, Imran Khan, Doctors, Shaukat Khanam Hospital, Cricketer-turned-politician, Khan, Kerala, Kerala Newsഅടുത്ത ആറാഴ്ചകൂടി നടപ്പ് ഉപകരണത്തിന്റെ സഹായത്തോടെയേ ഇമ്രാന് നടക്കാന്‍ കഴിയൂ. മെയ് 11ന് നടന്ന പൊതുകതിരഞ്ഞെടുപ്പിന് മുന്നോടിയായുളള പൊതു പരിപാടിയിലാണ് ഇമ്രാന് പരിക്കേറ്റത്.

Keywords: Pakistan, Tehrik-e-Insaf Chief, Imran Khan, Doctors, Shaukat Khanam Hospital, Cricketer-turned-politician, Khan, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:56 pm | 0 comments

പൂനെ വാരിയേഴ്‌സ് ഐ പി എല്ലില്‍ നിന്ന് പിന്‍മാറി

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ മുങ്ങിയ ഐ പി എല്ലിന് മറ്റൊരു ആഘാതം കൂടി. സഹാറ പൂനെ വാരിയേഴ്‌സ് ഐ പി എല്ലില്‍ നിന്ന് ടീമിനെ പിന്‍വലിച്ചു. ബി സി സി ഐയ്ക്ക് നല്‍കാനുളള ബാങ്ക് ഗാരന്റി അടയ്ക്കാന്‍ ഇല്ലാത്തതിനാലാണ് ടീമിനെ പിന്‍വലിക്കുന്നതെന്ന് സഹാറ വ്യക്തമാക്കി.

2010ല്‍ 1700 കോടി രൂപയ്ക്കാണ് സഹാറ പൂനെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ബി സി സി ഐ നേരത്തേ പറഞ്ഞ് വാക്ക് പാലിച്ചില്ലെന്നും ബാങ്ക് ഗരന്റിയായി ആവശ്യപ്പെട്ട തുക അടയ്ക്കാനാവില്ലെന്നും പൂനെ വാരിയേഴ്‌സ് വ്യക്തമാക്കി.

Pune Warriors India, Indian Premier League, BCCI, IPL, Ajay Shirke, Cricket News, Kerala, Kerala News, International News, National News, Gulf News, Health News, Educational News,964 മത്സരങ്ങളുടെ കണക്ക് പറഞ്ഞാണ് ബി സി സി ഐ ബാങ്ക് ഗാരന്റി തുക ഉറപ്പിച്ചത്. എന്നാല്‍ പൂനെയ്ക്ക് 64 മത്സരം മാത്രമാണ് ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ബി സി സി ഐ പ്രതികരിച്ചില്ല. ഈ സാഹചര്യത്തില്‍ ടീമിനെ പിന്‍വലിക്കാതെ മറ്റ് മാര്‍ഗമില്ല- ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

Keywords: Pune Warriors India, Indian Premier League, BCCI, IPL, Ajay Shirke, Cricket News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:54 pm | 0 comments

സുരേഷ് ഗോപി സിനിമയില്‍ തിരിച്ചെത്തുന്നു

രണ്ട് വര്‍ഷമായി അഭിനയ രംഗത്തു നിന്ന് വിട്ടു നില്‍ക്കുന്ന സുരേഷ് ഗോപി തിരിച്ചെത്തുന്നു.മിനിസ്‌ക്രീനില്‍ സൂപ്പര്‍ താരമായ സുരേഷ് ഗോപി ജോഷിയുടെ കാശ്മീര്‍ എന്ന ചിത്രത്തിലുടെയാകും തിരികെയെത്തുക. ജയറാം ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. ഒരു കോടി രൂപയ്ക്കാണ് ജോഷി ചിത്രത്തില്‍ സുരേഷ് ഗോപി കരാറായിരിക്കുന്നത്.സേതുവിന്റെതാണ് കാശ്മീരിന്റെ തിരക്കഥ.

Suresh Gopi, Actorഏഷ്യാനെറ്റില്‍ കോടീശ്വരന്‍ എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനാണിപ്പോള്‍  സുരേഷ് ഗോപി. ഒട്ടേറേ അവസരങ്ങള്‍ സുരേഷ് ഗോപിയെ തേടിയെത്തിയെങ്കിലും കോടിശ്വരന്‍ വന്‍ വിജയമായതോടെ സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഷോയും അഭിനയവും ഒരേ സമയം തുടരാനാകില്ലെന്ന ഫിലിംചേംബര്‍ നിര്‍ദേശവും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.

Key Words: Suresh Gopi , Joshiy, Kashmir,  Mammootty , Mohanlal , Senior director Joshiy, Kodeeswaran,, Malayalam films, Shankar.
10:54 pm | 0 comments

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷാരൂഖിന്റെ പ്രതിഫലം എട്ട് കോടി

വിവാഹച്ചടങ്ങുകളില്‍ ബോളിവുഡ് നടന്‍മാരെയും നടിമാരെയും പങ്കെടുപ്പിക്കുന്നത്  സമ്പന്നര്‍ക്ക് ഹരമാണ്. ചടങ്ങിനെത്തുകയും അവിടെയുള്ളവര്‍ക്കൊപ്പം ചിത്രമെടുക്കുകയും ഒന്നോ രണ്ടോ നൃത്തച്ചുവടുകള്‍ വച്ച് അതിഥികളെ ഹരം കൊള്ളിക്കുകയുമാണ് ഇവരുടെ രീതി. വമ്പന്‍ പ്രതിഫലമാണ് ഇതിനായി താരങ്ങള്‍ വാങ്ങുന്നത്.

അതിഥിയായി വരുന്നതിനും വിരുന്ന് കൊഴുപ്പിക്കുന്ന പ്രകടനത്തിനുമൊക്കെ വെവ്വേറെയാണ് കാശ്. ബോളിവുഡിലെ സൂപ്പര്‍ത്താരം ഷാരൂഖ് ഖാന്‍ അടുത്തിടെ ദുബായില്‍ ഒരു വിവാഹത്തില്‍ ഇതുപോലെ വി.വി.ഐ.പി. അതിഥിയായി പങ്കെടുത്തു. അരമണിക്കൂറാണ് വിവാഹച്ചടങ്ങില്‍ ഷാരൂഖിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നത്. ഈ അരമണിക്കൂര്‍ നേരത്തിന് ഷാരൂഖ് ഈടാക്കിയ തുക കേട്ടാല്‍ ആരും ഞെട്ടും. എട്ടു കോടി രൂപയാണ് ഷാരൂഖ് പ്രതിഫലമായി വാങ്ങിയത്.
shahrukh khan

ഇത്തരം വിവാഹച്ചടങ്ങുകള്‍ക്കെത്തുന്നതിനുള്ള പ്രതിഫലം അടുത്തിടെയാണ് ഷാരൂഖ് കുത്തനെ ഉയര്‍ത്തിയത്. ഒരുവര്‍ഷം മുമ്പ് ഇത്തരം പെര്‍ഫോമന്‍സുകള്‍ക്ക് നാലു കോടി രൂപയും അതിഥിയായി എത്തുന്നതിന് ഒരു കോടി രൂപയുമാണ് ഷാരൂഖ് ഈടാക്കിയിരുന്നത്.


Keywords: Shahrukh Khan, Rs 8 cror, Wedding Performance, Shahrukh Khan Dance, B-town Actors, SRK, 30-Minute Performance, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:52 pm | 0 comments

അജയ് ദേവ്ഗണും സൊണാക്ഷിയും വീണ്ടും ഒരുമിക്കുന്നു

അജയ് ദേവ്ഗണും സൊണാക്ഷി സിന്‍ഹയും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു.  പ്രഭുദേവയുടെ അടുത്ത ചിത്രത്തിലാണ് ഇവര്‍ ജോഡികളായി എത്തുന്നത്. സണ്‍ ഒഫ് സര്‍ദാര്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

പ്രഭുദേവയ്‌ക്കൊപ്പം അജയ് ദേവ്ഗണിന്റെ ആദ്യ ചിത്രമാണിത്. പ്രഭുദേവയ്‌ക്കൊപ്പം സൊണാക്ഷിയുടെ മൂന്നാമത്തെ ചിത്രവും. അക്ഷയ് കുമാറിന്റെ നായികയായി റൗഡി റാത്തോഡ് എന്ന ചിത്രത്തിലും ഒ എം ജി: ഒ മൈ ഗോഡ് എന്ന ചിത്രത്തില്‍ ഗോ ഗോവിന്ദ എന്ന ഗാനരംഗത്തിലും സൊണാക്ഷി അഭിനയിച്ചിരുന്നു. അതുകൂടാതെ ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന റംന്‌പോ രാജ്കുമാര്‍ എന്ന ചിത്രത്തിലും സൊണാക്ഷിയാണ് നായിക.
Ajay-and-Sonakshi
ബാബ ഫിലിംസിന്റെ ബാനറില്‍ ഗോര്‍ധന്‍ തന്‍വാനി നിര്‍മ്മിക്കുന്ന പ്രഭുദേവ ചിത്രത്തിന് പേരിട്ടിട്ടില്ല. വിക്കി ഡോണര്‍ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ യാമി ഗൗതമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Key Words: Sonakshi Sinha, Ajay Devgan , Prabhudeva, Actress Shruti Haasan, Shruti Haasan,  Kamal Haasan, Sarika, Heroine, Luck, D-Day, Ramaiya Vasta Vaiya
10:52 pm | 0 comments

രാജസ്ഥാന്‍ റോയല്‍ ഒത്തുകളിക്കാരുടെ കരാര്‍ റദ്ദാക്കി

ജയ്പൂര്‍: എസ് ശ്രീശാന്ത് അടക്കം ഐപിഎല്ലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട മൂന്നു താരങ്ങളുടെ കരാര്‍ രാജസ്ഥാന്‍ റോയല്‍സ് റദ്ദാക്കി. ശ്രീശാന്തിനൊപ്പം ഒത്തുകളിയില്‍ കുടുങ്ങി ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലുള്ള അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരുടെ കരാറുകളാണ് രാജസ്ഥാന്‍ റോയല്‍സ്  റദ്ദാക്കിയത്. അധികൃതര്‍ നല്‍കിയ വിവരങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായിട്ടാണ് ഇവരുടെ കരാറുകള്‍ റദ്ദാക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സ് ചെയര്‍മാന്‍ രഞ്ജിത് ബര്‍ത്താക്കൂര്‍ വ്യക്തമാക്കി.
Rajasthan Royals

ഒത്തുകളിച്ച താരങ്ങള്‍ക്കെതിരെ ടീം മാനേജ്‌മെന്റ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ടീമിനുള്ളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും രഞ്ജിത് ബര്‍ത്താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

കളിക്കാരുടെ പൂര്‍ണപിന്തുണയോടെയായിരിക്കും നടപടികള്‍ നടപ്പിലാക്കുക. ഇത്തരം ഇടപാടുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും നല്ലത് സംരക്ഷിച്ച് ചീത്തയെ ശിക്ഷിക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ രഞ്ജിത് ബര്‍ത്താക്കൂര്‍ അറിയിച്ചു.


Key Words: Spot-fixing scandal , Indian Premier League, Kings XI Punjab , Preity Zinta , Ness Wadia , IPL governing council,  Rajdeep Sardesai, Preity, IPL, Polygraph test
10:51 pm | 0 comments

ഇഷ്‌റത്ത് ജഹാന്‍ വധത്തില്‍ മോഡിക്ക് പങ്ക്: ശരദ് പവാര്‍

താനെ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ രംഗത്തെത്തി. ഇഷ്‌റത്ത് ജഹാന്‍ എന്ന  നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ ഭീകരവാദിയെന്ന് മുദ്രകുത്തി വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയാണ് മോഡിയും ഗുജറാത്ത് പൊലീസും ചെയ്തതെന്ന് ശരത് പവാര്‍ ആരോപിച്ചു. ഭീകരരെ വെടിവെച്ചിടുന്നെന്ന് വീമ്പിളിക്കിയിരുന്ന ഗുജറാത്ത് പൊലീസിനെ കുറിച്ച് മോഡി അഭിമാനം കൊണ്ടിരുന്നുവെന്നും ശരത് പവാര്‍ പറഞ്ഞു.

ഇഷ്‌റത്തിന്റെ നാടായ മുമ്പ്രയില്‍ സംഘടിപ്പിച്ച എന്‍.സി.പി പൊതുയോഗത്തിലാണ് പവാറിന്റെ വെളിപ്പെടുത്തല്‍. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പവാര്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുമ്പ്രയിലെത്തിയത്. മുമ്പ്രയില്‍ സ്ഥാപിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന് ഫണ്ടിന്റെ അഭാവമുണ്ടാവില്ലെന്നും പവാര്‍ ഉറപ്പു നല്‍കി.
Sharad Pawar

പത്തൊന്‍പതുകാരിയായ ഇഷ്‌റത്ത് ജഹാന്‍, പ്രാണേഷ് പിളള എന്ന ജാവേദ് ഷെയ്ഖ്, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരാണ് 2004 ജൂണ്‍ 15 ന് അഹ്മദാബാദില്‍ പൊലീസ് വെടിയേറ്റു മരിച്ചത്. ഇവര്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ വന്ന ഭീകരരായിരുന്നെന്നാണ് ഗുജറാത്ത് പൊലീസിന്റെ വാദം.

മുംബൈ പൊലീസ് അവരുടെ ജോലി ചെയ്തപ്പോള്‍ വ്യാജ ഏറ്റുമുട്ടല്‍ ഗുജറാത്ത് പൊലീസിന്റെ തൊപ്പിയിലെ പൊന്‍ തൂവലായിരുന്നെന്ന് അവകാശപ്പെടുകയാണ് മോഡി ചെയ്തത്. ഇഷ്‌റത്ത് വധം ഗുജറാത്തിനെ വേട്ടയാടുകയാണ്. എം.എല്‍.എ യായ ജിതേന്ദ്ര അവ്ഹാദ് നടത്തിയ നീണ്ട നിയമ പോരാട്ടങ്ങളിലൂടെയാണ് അവളുടെ നിഷ്‌കളങ്കത തെളിയിച്ചതും ഗുജറാത്ത് പൊലീസിനെ തുറന്നു കാട്ടിയതും-  പവാര്‍ പറഞ്ഞു.


Key Words: Ishrat Jahan, ഇake encounter case, Sharad Pawar, Narendra Modi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

10:51 pm | 0 comments

ശ്രീശാന്ത് നയിച്ചത് ആര്‍ഭാട ജീവിതം

ന്യൂഡല്‍ഹി: ഒത്തുകളിക്ക് പിടിയിലായ മലയാളി താരം എസ് ശ്രീശാന്ത് നയിച്ചത് ആര്‍ഭാട ജീവിതമാണെന്ന് പൊലീസ്.  ശ്രീശാന്ത് അറസ്റ്റിലാകുന്നതിന് തലേന്നാള്‍ മുംബയില്‍ 1.9 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വസ്ത്രങ്ങളും കാമുകിക്ക് സമ്മാനമായി നല്‍കാന്‍ ബ്‌ളാക്‌ബെറി ഫോണും വാങ്ങാനാണ് ശ്രീശാന്ത് ഇത്രയും തുടക ചെലവഴിച്ചതെന്ന് ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി.

ഒത്തുകളിയിലൂടെ ലഭിച്ച കോഴപ്പണമാണ് ഇത്തരത്തില്‍ ചെലവാക്കിയതെന്ന് പൊലീസ് പറയുന്നു. മേയ് 16നാണ് ശ്രീശാന്ത് അറസ്റ്റിലായത്. ഇതിനിടെ, എസ് ശ്രീശാന്ത് അടക്കം ഐപിഎല്ലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട മൂന്നു താരങ്ങളുടെ കരാര്‍ രാജസ്ഥാന്‍ റോയല്‍സ് റദ്ദാക്കി.
Sreesanth

ശ്രീശാന്തിനൊപ്പം ഒത്തുകളിയില്‍ കുടുങ്ങി ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലുള്ള അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരുടെ കരാറുകളാണ് രാജസ്ഥാന്‍ റോയല്‍സ്  റദ്ദാക്കിയത്. അധികൃതര്‍ നല്‍കിയ വിവരങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായിട്ടാണ് ഇവരുടെ കരാറുകള്‍ റദ്ദാക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സ് ചെയര്‍മാന്‍ രഞ്ജിത് ബര്‍ത്താക്കൂര്‍ വ്യക്തമാക്കി.


Key Words: Spot-fixing scandal , Indian Premier League, Kings XI Punjab , Preity Zinta , Ness Wadia , IPL governing council,  Rajdeep Sardesai, Preity, IPL, Polygraph test
10:50 pm | 0 comments

ഗണേഷിനെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെ.എം. മാണി

തിരുവനന്തപുരം: ഗണേഷ് വിഷയത്തില്‍ പി.സി. ജോര്‍ജിന്റെ നിലപാടിന് വിപരീതമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി. കെ.ബി. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പില്ലെന്ന് കെ.എം. മാണി പറഞ്ഞു. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാകുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇതിനു വിപരീതമായി കെ.എം. മാണി രംഗത്തെത്തിയത്.

ഗണേഷ് കുമാര്‍ വീണ്ടും മന്ത്രിയാകുന്നതില്‍ അധാര്‍മികതയില്ലെന്ന് പറഞ്ഞ മാണി ഗണേഷ് മന്ത്രിസഭയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. അഴിമതിയുടെ പേരിലല്ല ഗണേഷ് കുമാര്‍ രാജിവെച്ചത്, ധാര്‍മികതയുടെ പേരിലാണ്.
Thiruvananthapuram, K.M.Mani, P.C George, Ganesh Kumar, Minister, Resignation, Kerala, Kerala News, International New

ധാര്‍മികതയുടെ പേരില്‍ രാജിവച്ചവരെ പിന്നീട് ആദരിക്കുന്നതില്‍ തെറ്റില്ല. രമേശ് ചെന്നിത്തല ഏത് സ്ഥാനത്തിനും അര്‍ഹനാണ്. എം.എല്‍.എമാരുടെ എണ്ണം നോക്കിയല്ല മന്ത്രിസ്ഥാനം നല്‍കുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് ലോക്‌സഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Keywords: Thiruvananthapuram, K.M.Mani, P.C George, Ganesh Kumar, Minister, Resignation, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:02 pm | 0 comments

ഐ.പി.എല്‍. റദ്ദാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്‌പോട്ട് ഫിക്‌സിങിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍. മത്സരങ്ങള്‍ റദ്ദുചെയ്യണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മത്സരങ്ങള്‍ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബി.സി.സി.ഐയെ രൂക്ഷമായി വിമര്‍ശിച്ച കോടതി അലസത കളയണമെന്ന് നിര്‍ദ്ദേശിച്ചു.

ഏകാംഗ കമ്മീഷനെ നിയോഗിക്കാന്‍ ശുപാര്‍ശ ചെയ്ത കോടതി കമ്മീഷന്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പറഞ്ഞു. ഐ.പി.എല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ലക്‌നൗ സ്വദേശി സുദര്‍ശ് അവസ്തിയാണു ഹര്‍ജി നല്‍കിയത്.

ഇതിനിടെ, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശ്രീശാന്തിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. വിശ്വാസവഞ്ചന അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടും. മെയ് 14ന് ശ്രീശാന്ത് രണ്ട് ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങളും ഫോണും വാങ്ങി. കൂട്ടുകാരിക്ക് ശ്രീശാന്ത് 45,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തുവെന്നും പോലീസ് വ്യക്തമാക്കി.

IPL spot-fixing, Sreesanth, Ajit Chandila, Ankeet Chavan, Rajasthan Royals, IPL 2013, Supreme Courtശ്രീശാന്തിനെ പോലീസ് കസ്റ്റഡിയില്‍ വിടരുതെന്ന് അഭിഭാഷക റബേക്ക ജോണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മതിയായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയില്‍ വിടാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നും അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷക കോടതിയില്‍ ആശ്യപ്പെട്ടിട്ടില്ല.

Key Words: IPL spot-fixing, Sreesanth, Ajit Chandila, Ankeet Chavan, Rajasthan Royals, IPL 2013, Supreme Court
8:44 pm | 0 comments

ക്രിക്കറ്റ് വാതുവെപ്പ് നിയമവിധേയമാക്കണം: പ്രീതി സിന്റ

ന്യൂഡല്‍ഹി: ക്രിക്കറ്റ് വാതുവെപ്പ് രാജ്യത്ത് കോളിളക്കമുണ്ടാക്കുമ്പോള്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ വ്യത്യസ്ത അഭിപ്രായവുമായി രംഗത്ത്. വാതുവയ്പ് നിയമവിധേയമാക്കണമെന്ന്  പ്രീതി സിന്റ പറഞ്ഞു. വാതുവെപ്പിന്റെ പേരില്‍ ഐ.പി.എല്ലിനെ പൂര്‍ണമായി എഴുതിത്തള്ളരുതെന്നും  പ്രീതി സിന്റ പറഞ്ഞു.

കളിക്കാര്‍ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ താല്‍പര്യങ്ങളാണ്. ടീമിന് അതില്‍ ഉത്തരവാദിത്തമില്ല. ഒത്തുകളിയുടെ അതിന്റെ പേരില്‍ ഐ.പി.എല്ലിനെ മൊത്തമായി അക്രമിക്കുന്നത് നീതീകരിക്കാനാവില്ല, ഉത്തേജക മരുന്ന് പരിശോധനകള്‍ നടത്തുന്നത് പോലെ കളിക്കാരെ പോളിഗ്രാഫ് പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു.
Spot-fixing scandal , Indian Premier League, Kings XI Punjab, Preity Zinta

ഒത്തുകളിയുമായി ബന്ധപ്പെട്ട് കളിക്കാരെ നിരീക്ഷിക്കുന്നതിന് അഴിമതി വിരുദ്ധ യൂണിറ്റ് സ്ഥാപിക്കുന്നത് നല്ലതാണ്. അതേസമയം വാതുവെപ്പിനെ നിയമവിധേയമാക്കുന്നതിലും തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പ്രീതി പറഞ്ഞു.

Key Words: Spot-fixing scandal , Indian Premier League, Kings XI Punjab, Preity Zinta, Ness Wadia , IPL governing council,  Rajdeep Sardesai, Preity, IPL, Polygraph test
8:28 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

. മുഴുവന്‍ വാര്‍­ത്ത­കള്‍ക്ക് മുകളില്‍ തിയതി തിരഞ്ഞെടുക്കുക .

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash