'ഞാന്‍ മലാല'; മലാലയുടെ ജീവിതം പുസ്തക താളുകളിലേക്ക്
Mar 28, 2013, 00:54 IST
ലണ്ടന്‍: പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാല യൂസഫ്സായിയുടെ ജീവിതാനുഭവങ്ങള്‍ പുസ്തക താളുകളിലേക്ക്. മധുരവും കൈപ്പും കൂടിക്കലര്‍ന്ന തന്റെ ജീവിതാനുഭവങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ ബ്രിട്ടനിലെ വെയ്ഡന്‍ഫെല്‍ഡ് ആന്റ് നിക്കോള്സന്, കോമണ്‍വെല്‍ത്ത്, ലിറ്റില്‍, ബ്രൗണ്‍ തുടങ്ങിയ പ്രസാധ കരുമായി മൂന്ന് മില്യന്‍ ഡോളറിന്റെ കരാറില്‍ മലാല ഒപ്പിട്ടുവെന്ന് ഗാഡിയന്‍ പത്രം റിപോര്‍ട്ട് ചെയ്തു.
'ഞാന്‍ മലാല' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം 2013 അവസാനത്തോടെ വിപണിയിലെത്തും. 'എനിക്ക് എന്റെ ജീവിത്തെ കുറിച്ചാണ് പറയാനുള്ളത്. വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്താന്‍ പൊരുതുന്നവര്‍ക്കൊപ്പം താനുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ലോകത്തെ 61 ദശലക്ഷം കുട്ടികളുടെ കഥകൂടിയാണിത്' -മലാല പറഞ്ഞു.
2012 ഒക്ടോബര്‍ ഒമ്പതിനായിരുന്നു പാക് താലിബാന് തീവ്രവാദികള്‍ മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തത്. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ മലാല ലണ്ടനിലെ മാസങ്ങളോളം നീണ്ടുനിന്ന വിദഗ്ദ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ മലാല സ്കൂളില്‍ പോയിത്തുടങ്ങി. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലെ സ്കൂളിലാണ് മലാല തന്റെ പഠനം പുനരാരംഭിച്ചത്.
അതിനിടെ മലാല എന്ന 15 വയസുകാരി ലോകശ്രദ്ധ പിടിച്ചുപറ്റി. ഐക്യരാഷ്ട്രസഭ നവംബര്‍ 10 ന് മലാല ദിനമായി ആചരിക്കുകയും, നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശവും ലഭിച്ചു. 2009 ല്‍ ബിബിസിയില്‍ ബ്ലോഗെഴുതിയാണ് മലാല യൂസഫ് സായി തന്റെയും മറ്റു കോടിക്കണക്കിനു വരുന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി അവകാശ പോരാട്ടം തുടങ്ങിയത്.
മലാല ദിനം ചരിത്രത്തില്‍ ഇടംനേടി
'ഞാന്‍ മലാല' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം 2013 അവസാനത്തോടെ വിപണിയിലെത്തും. 'എനിക്ക് എന്റെ ജീവിത്തെ കുറിച്ചാണ് പറയാനുള്ളത്. വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്താന്‍ പൊരുതുന്നവര്‍ക്കൊപ്പം താനുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ലോകത്തെ 61 ദശലക്ഷം കുട്ടികളുടെ കഥകൂടിയാണിത്' -മലാല പറഞ്ഞു.
2012 ഒക്ടോബര്‍ ഒമ്പതിനായിരുന്നു പാക് താലിബാന് തീവ്രവാദികള്‍ മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തത്. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ മലാല ലണ്ടനിലെ മാസങ്ങളോളം നീണ്ടുനിന്ന വിദഗ്ദ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ മലാല സ്കൂളില്‍ പോയിത്തുടങ്ങി. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലെ സ്കൂളിലാണ് മലാല തന്റെ പഠനം പുനരാരംഭിച്ചത്.

അതിനിടെ മലാല എന്ന 15 വയസുകാരി ലോകശ്രദ്ധ പിടിച്ചുപറ്റി. ഐക്യരാഷ്ട്രസഭ നവംബര്‍ 10 ന് മലാല ദിനമായി ആചരിക്കുകയും, നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശവും ലഭിച്ചു. 2009 ല്‍ ബിബിസിയില്‍ ബ്ലോഗെഴുതിയാണ് മലാല യൂസഫ് സായി തന്റെയും മറ്റു കോടിക്കണക്കിനു വരുന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി അവകാശ പോരാട്ടം തുടങ്ങിയത്.
Keywords : London, Pakistan, Taliban Terrorists, Attack, Book, Story, World, Malala Yousafzai, Publish, School, Education, Birmingham, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.