
ലണ്ടന്‍: വിദ്യാഭ്യാസ നിഷേധത്തില്‍ പാക്ക് താലിബാനെതിരെ പോരാടിയ മലാല യൂസഫ്‌സായി ചരിത്രത്തിലും ഇടംനേടി. ശനിയാഴ്ച മലാല ദിനമായി ആചരിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ ആഹ്വാനം ചെയ്തു. ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മലാല ദിനത്തിന്റെ ചിത്രങ്ങളാണ് നിറഞ്ഞിരിക്കുന്നത്.
പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കു നല്‍കുകയും ചെയ്യും. ഇതേസമയം, മലാലയെ നൊബേല്‍ സമാധാന സമ്മാനത്തിനു നിര്‍ദേശിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഇംഗ്ലണ്ടില്‍ 30,000 പേര്‍ ഒപ്പിട്ട് സര്‍ക്കാരിന് നിവേദനവും നല്‍കിയിട്ടുണ്ട്.
വെള്ളനിറത്തിലുള്ള സകരടിക്കുട്ടന്റെ പാവയെ ചേര്‍ത്തുപിടിച്ച് പുസ്തകം വായിച്ചിരിക്കുന്ന മലാലയുടെ ചിത്രമാണ് മലാലദിനത്തിന്റെ പ്രത്യേകത. ബിര്‍മിങ്ങാമിലെ ആശുപത്രിയില്‍ നിന്നു പുറത്തുവിട്ട ഈ ചിത്രത്തിനൊപ്പം നന്ദി പ്രസ്താവനയുമുണ്ടായിരുന്നു. ലോകമെമ്പാടു നിന്നും ജനങ്ങള്‍ തനിക്കു നല്‍കുന്ന പ്രചോദനത്തിനും പിന്തുണയ്ക്കും മലാല യൂസുഫ്‌സായി (15) നന്ദി പ്രകടിപ്പിച്ചു. പാക്കിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ തലയ്ക്കു വെടിയേറ്റ മലാലയെ തേടി രാജ്യാന്തര അംഗീകാരവും ഇതിനിടയില്‍ എത്തിക്കഴിഞ്ഞു.
പാക്കിസ്ഥാനിലെ സ്വാത്തില്‍ 2009ല്‍ താലിബാന്‍ തീവ്രവാദികള്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിഷേധത്തിനെതിരെ മലാല പ്രചാരണം നടത്തിയിരുന്നു. താലിബാന്‍ അതിക്രമങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എഴുതുകയും ഡയറി എഴുതുകയും ചെയ്തതോടെയാണ് മലാല താലിബാന്റെ നോട്ടപ്പുള്ളിയായത്. ഒക്ടോബര്‍ ഒന്‍പതിനാണു മലാലയ്ക്കു താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റത്. തലക്ക് വെടിയേറ്റ മലാല ദിവസങ്ങളോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു.
പാക്ക് വംശജയായ ബ്രിട്ടിഷുകാരി ഷാഹിദ ചൗധരിയുടെ നേതൃത്വത്തിലാണ് മലാലക്ക് വേണ്ടി പ്രചരണം നടക്കുന്നത്. കാനഡ, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. മലാലയുടെ ഡയറിക്കുറിപ്പുകള്‍ മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ പലഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക് എന്നാണ് മലാലയെ രാജ്യാന്തര മാധ്യമങ്ങളും ലോകവും വിളിക്കുന്നത്.
എന്നാല്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി കുട്ടികളെ കൊന്നൊടുക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ മലാല വിഷയം ഏറ്റെടുത്തത് വളരെ ദുരൂഹമാണെന്ന് ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ഭാഗത്ത്താലിബാനാണ് ഇത്തരം അക്രമങ്ങള്‍ അഴിച്ചുവിടുന്നതെങ്കില്‍ ഇറാഖിലും അഫ്ഗാനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍സൈന്യമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഇവിടങ്ങളിലെ ഇരകളെ രക്ഷിക്കാന്‍ ശ്രമിക്കാത്ത യുഎന്‍ ആണ് ഇപ്പോള്‍ മലാല ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മലാലയെപോലെ നരകയാതന അനുഭവിക്കുന്ന ഇറാഖ് അഫ്ഗാന്‍ ഫലസ്തീന്‍ ജനതയെകൂടി സമൂഹ മനസാക്ഷി ഉണരേണ്ട സമയമായി എന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
Keywords: Pakistan, Taliban Terrorists, Gun attack, Injured, UN, Ban ki moon, Nobel award, Malala Yusufsai, An Frank, London, Facebook, Malala Day, World, Malayalam news.
എന്നാല്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി കുട്ടികളെ കൊന്നൊടുക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ മലാല വിഷയം ഏറ്റെടുത്തത് വളരെ ദുരൂഹമാണെന്ന് ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ഭാഗത്ത്താലിബാനാണ് ഇത്തരം അക്രമങ്ങള്‍ അഴിച്ചുവിടുന്നതെങ്കില്‍ ഇറാഖിലും അഫ്ഗാനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍സൈന്യമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഇവിടങ്ങളിലെ ഇരകളെ രക്ഷിക്കാന്‍ ശ്രമിക്കാത്ത യുഎന്‍ ആണ് ഇപ്പോള്‍ മലാല ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മലാലയെപോലെ നരകയാതന അനുഭവിക്കുന്ന ഇറാഖ് അഫ്ഗാന്‍ ഫലസ്തീന്‍ ജനതയെകൂടി സമൂഹ മനസാക്ഷി ഉണരേണ്ട സമയമായി എന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
Keywords: Pakistan, Taliban Terrorists, Gun attack, Injured, UN, Ban ki moon, Nobel award, Malala Yusufsai, An Frank, London, Facebook, Malala Day, World, Malayalam news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.