Air Strike | അഭയാര്‍ഥി കാംപായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലേക്ക് ഇസ്രാഈല്‍ വ്യോമാക്രമണം; ഗസയില്‍ കുട്ടികള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്

 
Israeli air strike on Gaza school kills at least 16, 16 People, Killed, Israeli, Air Strike, School


ADVERTISEMENT

തിരക്കേറിയ ചന്തയ്ക്ക് സമീപമുള്ള സ്‌കൂളിന്റെ മുകള്‍ നിലകളാണ് ആക്രമിക്കപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍.

ഗസ: (KVARTHA) അഭയാര്‍ഥി കാംപായി (Refugee Camp) പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ (Air Strike)16 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അധികൃതര്‍ (Palestinian Officials) അറിയിച്ചു. ഗാസാ മുനമ്പിലെ (Gaza Strip) സ്‌കൂളിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Aster_MIMS

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, സെന്‍ട്രല്‍ ഗാസയിലെ നസ്‌റത്ത് അഭയാര്‍ഥി കാംപിന് നേരെ ആക്രമണമുണ്ടായപ്പോള്‍ ഇവിടെയുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകള്‍ അഭയം തേടിയ സ്‌കൂള്‍ ആണ് ആക്രമിക്കപ്പെട്ടത്. 

തിരക്കേറിയ ചന്തയ്ക്ക് സമീപമുള്ള സ്‌കൂളിന്റെ മുകള്‍ നിലകളാണ് ആക്രമിക്കപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പ്രതികരിച്ചതായി ബിബിസി റിപോര്‍ട് ചെയ്തു. ഏഴായിരത്തിലേറെ പേരാണ് ഈ സ്‌കൂളില്‍ അഭയം തേടിയിരുന്നതെന്നാണ് ബിബിസി റിപോര്‍ട്.

വ്യോമാക്രമണത്തില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം.  കൊല്ലപ്പെട്ടവരില്‍ മാധ്യമ പ്രവര്‍ത്തകരുമുണ്ടെന്നാണ് റിപോര്‍ടുകള്‍. നാലാമത്തെ തവണയാണ് ഇത്തരത്തില്‍ സ്‌കൂളിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണമുണ്ടാവുന്നതെന്നാണ് ബിബിസി റിപോര്‍ട് വിശദമാക്കുന്നത്. 

അതേസമയം അല്‍-ജൗനി സ്‌കൂള്‍ പ്രദേശത്തെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തീവ്രവാദികളെ ആക്രമിച്ചതായി ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ഹമാസ് തീവ്രവാദികള്‍ സ്‌കൂളില്‍ ഒളിഞ്ഞാവളമാക്കിയിരുന്നും സാധാരണക്കാര്‍ക്ക് അപകടമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ ശേഖരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രാഈല്‍ സൈന്യം വിശദമാക്കുന്നത്. 

നിരവധി സ്‌കൂളുകളും യുഎന്‍ സാഹചര്യങ്ങളുമാണ് യുദ്ധം തുടങ്ങിയ ശേഷം 1.7 മില്യന്‍ ജനങ്ങള്‍ അഭയസ്ഥാനമാക്കിയിട്ടുള്ളത്. സമാനമായ രീതിയില്‍ ജൂണ്‍ മാസത്തില്‍ സ്‌കൂളിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ നൂറിലേറെ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ടേഴ്‌സ് വിത്ഔട് ബോര്‍ഡേഴ്‌സ് വിശദമാക്കുന്നത്.
 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia