ഐബിയുടെ നിര്‍ണായക നീക്കം: പഹൽഗാം ഭീകരാക്രമണത്തിലെ 14 പേരുടെ പട്ടിക പുറത്ത്, വ്യാപക അറസ്റ്റ്


● 'ലഷ്കർ, ജെയ്ഷ്, ഹിസ്ബുൾ ബന്ധമുള്ളവരാണ്.'
● 60 ലധികം പേർ സംസ്ഥാനത്ത് കസ്റ്റഡിയിൽ.
● ഭീകരരുടെ ചില വീടുകൾ തകർത്തു.
● ശ്രീനഗറിൽ ശക്തമായ തെരച്ചിൽ തുടരുന്നു.
● ഉറി ഡാം തുറന്ന് പാകിസ്ഥാന് തിരിച്ചടി.
ദില്ലി: (KVARTHA) പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) 14 ഭീകരരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ബൈസരനില്‍ ആക്രമണത്തിന് സഹായം നല്‍കിയവരും നിലവില്‍ സംസ്ഥാനത്തിനകത്തുള്ളവരുമായ ഭീകരരുടെ പട്ടികയാണ് തയ്യാറാക്കിയത്. ആദിൽ റഹ്‌മാൻ ദന്തൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്‌സാൻ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നാസിർ (20), ആമിർ നാസിർ വാണി (20), യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാണ്ഡെ (24), നസീർ അഹമ്മദ് വാണി (21), ഷാഹിദ് അഹമ്മദ് കുട്ടെ (27), ആമിർ അഹമ്മദ് ദാർ, അദ്‌നാൻ സാഫി ദാർ അഹമ്മദ് വാണി (39), ഹരൂൺ റാഷിദ് ഖാനായി (32), സാക്കിർ അഹമ്മദ് ഖാനായി (29) എന്നിവരാണ് ഭീകരരുടെ പട്ടികയിലുള്ളത്.
ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളുമായി ബന്ധമുള്ളവരാണ് ഇവരെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇവരുമായി ബന്ധപ്പെട്ടവരെ സംസ്ഥാന വ്യാപകമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പട്ടികയിലുള്ള ചിലരുടെ വീടുകള്‍ ഇതിനോടകം തകര്‍ത്തിട്ടുണ്ട്. ഇതിനിടെ, ശ്രീനഗറിലും ഭീകരര്‍ക്കായി വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. അനന്ത്‌നാഗിനും പുല്‍വാമയ്ക്കും പിന്നാലെയാണ് ശ്രീനഗറില്‍ തിരച്ചില്‍ ആരംഭിച്ചത്. ഭീകരര്‍ക്ക് സഹായം നല്‍കിയ 60 ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ നടപടികൾ തുടരുകയാണ്. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നുവിട്ടതിനെ തുടർന്ന് ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. ഇത് പാകിസ്ഥാൻ അധീന കാശ്മീരിലെ വിവിധ പ്രദേശങ്ങളെ ബാധിച്ചു. ഇന്ത്യയുടെ ഈ അപ്രതീക്ഷിതമായ നീക്കത്തിൽ പാകിസ്ഥാൻ ഭരണകൂടം ഭയപ്പെട്ടിരിക്കുകയാണ്. മിന്നൽ വെള്ളപ്പൊക്കത്തെ തുടർന്ന് ചിലയിടങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു. നദീതീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ സുപ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുന്നതിനിടയിലാണ് ഇപ്പോൾ ഉറി ഡാം തുറന്നുവിട്ടുള്ള ഈ നിർണായക നീക്കം ഉണ്ടായിരിക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ! പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Following the Pahalgam terror attack, Indian intelligence released a list of 14 involved terrorists and detained 60 collaborators. Security forces are conducting extensive searches in Srinagar. In a retaliatory move, India opened the Uri dam, causing flooding in Pakistan-occupied Kashmir.
#PahalgamAttack, #KashmirTerror, #IndiaStrikesBack, #UriDam, #IBInvestigation, #TerroristList