പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാനെതിരെ നിർണായക നീക്കങ്ങളുമായി ഇന്ത്യ; നയതന്ത്ര ബന്ധം അവസാനിപ്പിക്കാൻ സാധ്യത, സിന്ധു നദീജല കരാറും റദ്ദാക്കിയേക്കും


● ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചേക്കാൻ സാധ്യത.
● സിന്ധു നദീജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ.
● ലഷ്‌കർ ഇ തയ്ബ തലവനാണ് ആക്രമണത്തിന്റെ സൂത്രധാരൻ.
● ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടു.
● കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽഗാം സന്ദർശിച്ചു.
ശ്രീനഗർ: (KVARTHA) ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങുന്നു. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി സൂചന. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടാനും സിന്ധു നദീജല കരാർ റദ്ദാക്കാനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ലഷ്‌കർ ഇ തയ്ബയുടെ തലവൻ സൈഫുള്ള കസൂരിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തിയ ടിആർഎഫ് ഭീകരരുടെ നാല് ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കുകയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
ശ്രീനഗറിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അമിത് ഷാ പഹൽഗാമിലെത്തിയത്. സൈനിക ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹം അരമണിക്കൂറോളം ബൈസരൻ താഴ്വരയിൽ ചെലവഴിച്ചു. വൈകുന്നേരത്തോടെ അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങും. ഇതിനിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി.
ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ണായക സന്ദേശം നല്‍കിയത്. സൈനികമായും നയതന്ത്രപരമായും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെകുറിച്ചും എത്രനാള്‍ നീണ്ടുപോകും എന്നതിനെ കുറിച്ചും വ്യക്തതയില്ല. ഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതലയോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.
കടുത്ത നടപടികളിലൂടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലര്‍ത്താന്‍ താല്‍പര്യമില്ല എന്ന സന്ദേശമാണ് ഇന്ത്യ നല്‍കാന്‍ ശ്രമിക്കുന്നത്. സൗദിയിൽ നിന്ന് തിരിച്ചെത്തിയ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി വിമാനത്താവളത്തിൽ അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകുന്നേരത്തെ മന്ത്രിസഭാ യോഗത്തിൽ തുടർന്നുള്ള നടപടികൾ സർക്കാർ തീരുമാനിക്കും. സർവകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം തൽക്കാലം അംഗീകരിച്ചേക്കില്ല.
With a heavy heart, paid last respects to the deceased of the Pahalgam terror attack. Bharat will not bend to terror. The culprits of this dastardly terror attack will not be spared. pic.twitter.com/bFxb2nDT4H
— Amit Shah (@AmitShah) April 23, 2025
പഹൽഗാമിലെ ബൈസരൻ താഴ്വര, 'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെട്ടിരുന്നത്, ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഇവിടെ ഭീകരരുടെ വെടിവെപ്പിൽ ചോരക്കളമായി മാറി. മതം ചോദിച്ച് വെടിവെച്ച ഭീകരർ 26 പേരുടെ ജീവനെടുത്തു, 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പഹൽഗാമിലെയും അനന്ത്‌നാഗിലെയും ആശുപത്രികളിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. അമിത് ഷാ, കെ.സി. വേണുഗോപാൽ എംപി തുടങ്ങിയവർ മൃതദേഹങ്ങളിൽ അന്തിമോപചാരം അർപ്പിച്ചു. മലയാളി എൻ. രാമചന്ദ്രന്റെ മൃതദേഹം ഉൾപ്പെടെയുള്ളവ രാത്രിയോടെ ജന്മനാടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അമിത് ഷായെ കണ്ടപ്പോൾ മരിച്ചവരുടെ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു.
पहलगाम के आतंकी हमले में अपनों को खोने का दर्द हर भारतीय को है। इस दुःख को शब्दों में व्यक्त नहीं किया जा सकता।
— Amit Shah (@AmitShah) April 23, 2025
मैं अपने इन सभी परिवारों और पूरे देश को विश्वास दिलाता हूँ कि बेगुनाह मासूम लोगों को मारने वाले इन आतंकियों को बिल्कुल बख्शा नहीं जाएगा। pic.twitter.com/Dwkt6Hhj7P
ലഷ്‌കർ ഇ തയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലഷ്‌കർ ഇ തയ്ബയുടെ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ നിന്നായിരുന്നു ആക്രമണത്തിന്റെ ആസൂത്രണം. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രങ്ങൾ ജമ്മു കശ്മീർ പോലീസ് പുറത്തുവിട്ടു. കശ്മീരിലെ ബിജ് ബഹേര, ത്രാൽ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേരും സംഘത്തിലുണ്ട്. ഇവർ 2017ൽ പാക്കിസ്ഥാനിലേക്ക് പോയി ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുത്തവരാണെന്നാണ് വിവരം.
പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും തുടർന്നുള്ള ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും പങ്കുവെക്കുക.
Following the Pahalgam terror attack where Pakistan's involvement is evident, India is considering a strong response, including potentially ending diplomatic ties and reviewing the Indus Waters Treaty. Lashkar-e-Taiba is identified as the perpetrator. Home Minister Amit Shah visited the site, and the PM held emergency meetings to decide on further action.
#PahalgamAttack, #IndiaVsPakistan, #TerrorismInKashmir, #AmitShah, #DiplomaticCrisis, #LashkarETaiba