നിമിഷ പ്രിയ കേസ്: കേന്ദ്രത്തിന് പരിമിതികൾ; വധശിക്ഷ നടപ്പായാൽ സങ്കടകരമെന്ന് സുപ്രീംകോടതി

 
Nimisha Priya Case: Central Government Expresses Limitations

KVARTHA File Photo

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ദിയാധനം സ്വീകരിക്കുന്നതിൽ നേരിട്ട് ഇടപെടാൻ കഴിയില്ല.
● റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദേശം.
● കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ന്യൂഡല്‍ഹി: (KVARTHA) യെമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കൂടുതൽ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാൻ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും എന്നാൽ, 'ദിയാധനം' (ബ്ലഡ് മണി) സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന് നേരിട്ട് ഇടപെടാൻ പരിമിതികളുണ്ടെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പായാൽ അത് സങ്കടകരമാകുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകി. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.

Aster mims 04/11/2022

2017 ജൂലൈ 25-നാണ് യെമനിൽ നഴ്സായി ജോലി ചെയ്തിരുന്ന നിമിഷ പ്രിയ, സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോർട്ട് പിടിച്ചെടുത്ത് തലാൽ നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
 

നിമിഷ പ്രിയയുടെ കേസിൽ കേന്ദ്രത്തിന്റെ നിലപാടിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: Centre cites limits in Nimisha Priya case; SC calls execution sad.

#NimishaPriya #YemenJail #DeathSentence #SupremeCourt #IndianGovernment #KeralaNurse

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia