മൂന്നാറിൽ മുംബൈ സ്വദേശിനിക്കുണ്ടായ ദുരനുഭവം; 2 പൊലീസുകാർക്ക് സസ്‌പെൻഷൻ; 3 ഡ്രൈവർമാർ അറസ്റ്റിൽ

 
Kerala Model Questioned Mumbai Tourist Faces Assault in Munnar
Watermark

Photo Credit: Instagram/Itsagirllikethat

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഓൺ ലൈൻ ടാക്സിയിൽ യാത്ര ചെയ്ത മുംബൈ അധ്യാപികയ്ക്കാണ് ദുരനുഭവം നേരിട്ടത്.
● സംഭവത്തിൽ മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ, എഎസ്ഐ എന്നിവർ ഉൾപ്പെടെയാണ് സസ്‌പെൻഷൻ.
● ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിൻ്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാർക്കെതിരെ നടപടി.
● അകാരണമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഡ്രൈവർമാർക്കെതിരെ കേസെടുത്തത്.
● മൂന്നാറിൽ ഓൺ ലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞാണ് ഡ്രൈവർമാർ യുവതിയുടെ വാഹനം തടഞ്ഞത്.

ഇടുക്കി: (KVARTHA) മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്‌സി ഡ്രൈവർമാർ, പോലീസ് എന്നിവരിൽനിന്നു ദുരനുഭവം നേരിട്ട സംഭവത്തിൽ ഗ്രേഡ് എസ്‌ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ടാക്‌സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജോർജ് കുര്യൻ, എഎസ്‌ഐ സാജു പൗലോസ് എന്നിവരെയാണു ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. സംഭവസ്ഥലത്തെത്തിയ ഇരുവരും യുവതിയെ സഹായിക്കാതെ ടാക്‌സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണു നടപടി.

Aster mims 04/11/2022

ടാക്‌സി ഡ്രൈവർമാരായ ലാക്കാട് ഫാക്ടറി ഡിവിഷനിൽ പി.വിജയകുമാർ (40), തെന്മല്ല എസ്റ്റേറ്റിൽ ന്യൂ ഡിവിഷനിൽ കെ.വിനായകൻ, മൂന്നാർ ജ്യോതി ഭവനിൽ എ.അനീഷ് കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു ഇവർക്കെതിരെ കേസെടുത്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

മുംബൈയിൽ അധ്യാപികയായ ജാൻവി എന്ന യുവതിയാണ് കഴിഞ്ഞ വ്യാഴാഴ്ച മൂന്നാർ സന്ദർശന വേളയിൽ ഓൺ ലൈൻ ടാക്‌സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശത്തെ ഡ്രൈവർമാരിൽനിന്നും നേരിട്ട ദുരനുഭവം സംബന്ധിച്ച് വിഡിയോ പുറത്തുവിട്ടത്. മൂന്നാറിൽ ഓൺ ലൈൻ ടാക്‌സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞാണ് ടാക്‌സി ഡ്രൈവർമാർ ഇവരെ തടഞ്ഞത്. കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

തുടർന്ന് യുവതി പോലീസ് സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ എസ്‌ഐയും സംഘവും ടാക്‌സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുക്കുകയായിരുന്നു. ഇതോടെ യുവതിക്ക് മറ്റൊരു ടാക്‌സിയിൽ യാത്ര ചെയ്യേണ്ടിവന്നു. പിന്നീട് യാത്ര സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിക്കുകയായിരുന്നു. 'ഇനി കേരളത്തിലേക്ക് വരില്ല' എന്ന് യുവതി വിഡിയോ സന്ദേശത്തിൽ വേദനയോടെ പറഞ്ഞു.

ടൂറിസം മേഖലയിലെ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Two policemen suspended and three taxi drivers arrested in Munnar harassment case.

#Munnar #KeralaTourism #PoliceSuspension #TouristHarassment #OnlineTaxiIssue #IdukkiNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script