താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍; ശക്തമായ നടപടിയെന്ന് മന്ത്രി വീണാ ജോർജ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'മകളെ കൊന്നില്ലേ' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം നടന്നത്.
● പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി
● മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്ന് ആരോപണം.
● ഡോക്ടർക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം: (KVARTHA) താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരെയുണ്ടായ ആക്രമണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ശക്തമായി അപലപിച്ചു. ഡോക്ടർക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആക്രമിച്ചത് മരിച്ച കുട്ടിയുടെ പിതാവ്
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവായ സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു. 'എൻ്റെ മകളെ കൊന്നവനല്ലെ' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ സനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമി രണ്ട് മക്കളുമായാണ് ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്തുനിർത്തിയ ശേഷം ഇയാൾ സൂപ്രണ്ടിൻ്റെ റൂമിലേക്കാണ് ആദ്യം പോയത്. എന്നാൽ ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് ഡോക്ടർ വിപിനെ ഇയാൾ വെട്ടുകയായിരുന്നു. പരിക്കേറ്റ ഡോക്ടറെ ഉടൻതന്നെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രിയിലെ ലാബ് ജീവനക്കാരൻ പറയുന്നു. വളരെ പെട്ടെന്നുള്ള ആക്രമണമായിരുന്നു ഇതെന്ന് ജീവനക്കാരൻ വ്യക്തമാക്കി.
ആക്രമണത്തിന് പിന്നിലെ കാരണം
സനൂപിൻ്റെ മകൾ അനയ മസ്തിഷ്‌കജ്വരം ബാധിച്ചാണ് മരണപ്പെട്ടത്. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യം എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെവെച്ച് കുട്ടിയുടെ അസുഖം കൂടുകയായിരുന്നു. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ, മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പുതന്നെ ഒൻപത് വയസ്സുകാരിയായ അനയ മരിച്ചു. കുഞ്ഞിൻ്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയില്ലെന്നും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്. ഈ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത സനൂപിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
താമരശ്ശേരിയിലെ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.
Article Summary: Doctor attacked with machete at Thamarassery Hospital; father of deceased child arrested.
#ThamarasseryAttack #DoctorAttack #VeenaGeorge #HospitalViolence #SanupArrest #KeralaCrime