ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുഹമ്മദ് ഹാഷിം, മുഹമ്മദ് നിസാർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
● മോഷ്ടിച്ച സ്കൂട്ടറിന് ഏകദേശം 60,000 രൂപ വിലവരുമെന്ന് പരാതിയിൽ പറയുന്നു.
● പ്രതികളെ സ്കൂട്ടർ സഹിതം മലപ്പുറം താനൂരിൽ വെച്ചാണ് പിടികൂടിയത്.
● അറസ്റ്റിലായവർ പുതിയങ്ങാടി ഹാർബറിൽ മത്സ്യബന്ധന ജോലിക്കെത്തിയവരാണ്.
● നവംബർ 22-നും 23-നും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതി.
● പരിയാരം എസ്.ഐ. ഷാജി മോനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
പരിയാരം: (KVARTHA) പിലാത്തറയിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള വ്യാപാരസമുച്ഛയത്തിനു അടുത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ റിമാൻഡിൽ. പുതിയങ്ങാടിയിൽ ഹാർബറിൽ മത്സ്യബന്ധന ജോലിക്കെത്തിയവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. മുഹമ്മദ് ഹാഷിം (21), മുഹമ്മദ് നിസാർ (20) എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
രാമന്തളി കരമുട്ടത്തെ സൽമത്ത് മൻസിലിൽ എൻ.പി. മിഖ്ദാദിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 59.വി. 6488 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്. കഴിഞ്ഞ നവംബർ 22-ന് ശനിയാഴ്ച രാവിലെ 11 മണിക്കും 23-ന് രാവിലെ ആറ് മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 60,000 രൂപ വിലവരുന്ന സ്കൂട്ടർ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് പ്രതികളെ സ്കൂട്ടർ സഹിതം മലപ്പുറം താനൂരിൽ വെച്ച് പിടികൂടിയത്.
വിവിധ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിലൂടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പരിയാരം എസ്.ഐ. ഷാജി മോനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മോഷണക്കേസിലെ ഈ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക.
Article Summary: Two men arrested and remanded for stealing a scooter from Pilathara.
#ScooterTheft #KeralaCrime #MalappuramArrest #Pilathara #PeriyaramPolice #TheftRemand
