നിമിഷപ്രിയയുടെ വധശിക്ഷ: മധ്യസ്ഥ ചർച്ചകൾ പ്രതിസന്ധിയിൽ, ദയാധനം തള്ളി യെമൻ കുടുംബം; വിദ്വേഷ പ്രചാരണം തിരിച്ചടിയായെന്ന് ആക്ഷേപം

 
Nimisha Priya Death Sentence: Mediation Talks in Crisis as Yemeni Family Rejects Blood Money

KVARTHA File Photo

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'ശിക്ഷ നടപ്പാക്കണം, ദയാധനം സ്വീകരിക്കില്ല'.
● സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ചർച്ചകൾക്ക് തടസ്സം.
● സൂഫി ഗുരുവിനെ അവഹേളിച്ച വാർത്തകൾ തിരിച്ചടിയായി.
● കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഓഫീസ് പ്രതികരിച്ചു.
● സേവ് നിമിഷപ്രിയ ആക്ഷൻ കമ്മിറ്റിയും ആശങ്ക പ്രകടിപ്പിച്ചു.

ന്യൂഡൽഹി / കോഴിക്കോട്: (KVARTHA) യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ കാര്യത്തിൽ മധ്യസ്ഥ ചർച്ചകൾ കടുത്ത പ്രതിസന്ധിയിൽ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നും ദയാധനം സ്വീകരിക്കില്ലെന്നും നിലപാട് വ്യക്തമാക്കിയതോടെയാണ് സ്ഥിതി സങ്കീർണമായത്. ശിക്ഷ നടപ്പാക്കാൻ തീയതി തീരുമാനിച്ചശേഷം മാറ്റിവെച്ചത് ഏറെ ദൗർഭാഗ്യകരമാണെന്നും, ശിക്ഷ നടപ്പാക്കിയാൽ മാത്രമേ തങ്ങൾക്ക് നീതി ലഭിക്കൂ എന്നുമാണ് സഹോദരന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നത്.

Aster mims 04/11/2022

സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ചർച്ചകൾക്ക് തടസ്സമുണ്ടാക്കുന്നുണ്ടെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഓഫീസ് വ്യക്തമാക്കി. 

തലാലിന്റെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരു ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീളിനെ അവഹേളിച്ചുള്ള ചില വാർത്തകൾ യെമനിൽ പ്രചരിച്ചത് തിരിച്ചടിയായെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കമ്മിറ്റിയും കുറ്റപ്പെടുത്തി. തലാലിന്റെ കുടുംബവുമായി ചർച്ചകൾക്ക് പല മാർഗങ്ങളിലൂടെ ശ്രമം തുടരുന്നുവെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളും നിമിഷപ്രിയയുടെ കുടുംബവുമായി ബന്ധപ്പെട്ടവരും പറയുന്നത്. തലാലിന്റെ കുടുംബത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും മധ്യസ്ഥശ്രമം നടത്തുന്നവർ സൂചിപ്പിക്കുന്നു.
 

നിമിഷപ്രിയയുടെ കാര്യത്തിൽ ഈ പുതിയ സാഹചര്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: Nimisha Priya's mediation talks hit crisis; family rejects blood money.

#NimishaPriya #Yemen #DeathSentence #MediationCrisis #HateSpeech #KeralaNurse

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia