വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; മംഗ്ളൂറിലെ സംഭവം ഞെട്ടിക്കുന്നത്


● ആൾക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കർണാടക മന്ത്രി.
● ക്ഷേത്രത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
● ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
● 10 ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റിലായിരുന്നു സംഭവം.
● അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ബന്ധുക്കള്‍.
മംഗ്ളൂറു: (KVARTHA) ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗ്ളൂറില്‍ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. വയനാട് പുൽപ്പള്ളി സ്വദേശിയായ അഷ്റഫ് എന്ന 36കാരനാണ് കൊല്ലപ്പെട്ടത്. കർണാടകയിലെ മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
സംഭവത്തിൽ 19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. സച്ചിൻ, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയൻ ഐവാരിഷ്, ശ്രീദത്ത, രാഹുൽ, പ്രദീപ്കുമാർ, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോർ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.
ആൾക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര സ്ഥിരീകരിച്ചു. ഞായറാഴ്ച നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പത്തോളം ടീമുകൾ പങ്കെടുത്തു. സംഭവസ്ഥലത്ത് ഏകദേശം നൂറിലധികം ആളുകൾ ഉണ്ടായിരുന്നു. സച്ചിനും കൊല്ലപ്പെട്ട അഷ്റഫും തമ്മിലാണ് ആദ്യം വാക്കുതർക്കമുണ്ടായത്. ഇത് പിന്നീട് ഒരു വലിയ സംഘർഷമായി മാറുകയും അഷ്റഫിനെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ചിലർ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമായി. പ്രതികൾ അഷ്റഫിനെ ചവിട്ടുകയും വടികൊണ്ട് അടിക്കുകയും ചെയ്തു.
വൈകുന്നേരം അഞ്ചരയോടെ ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപം അഷ്റഫിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർച്ചയായ മർദനത്തെത്തുടർന്ന് ആന്തരിക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും ഗുരുതരമായ പരിക്കുകളേറ്റിരുന്നു. അഷ്റഫ് കൊല്ലപ്പെട്ടതിന് ശേഷം മരിച്ചെന്ന് മനസിലായതോടെ പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
അതേസമയം, അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാൾ എന്നാണ് കുടുംബം പറയുന്നത്. ഇയാൾക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നും എങ്കിലും വല്ലപ്പോഴും ഇയാൾ വീട്ടിലേക്ക് വരാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! ഷെയർ ചെയ്യുക
Man from Wayanad, Ashraf, was lynched in Mangaluru allegedly for shouting pro-Pakistan slogans during a cricket match. Police have arrested 15 people and registered a case against 19. The victim's family stated he had mental health issues.
#MangaluruLynching, #MobViolence, #CricketMatch, #PakistanSlogans, #Wayanad, #Karnataka