കൂട്ടുകാരൻ വിവാഹം കഴിച്ചു: 'പ്രതികാര'മായി രാജ്യവ്യാപകമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതി വലയിൽ


● റെനെ ജോഷിൽഡ എന്ന റോബോട്ടിക്സ് എഞ്ചിനീയർ അറസ്റ്റിൽ.
● 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ഭീഷണികൾ.
● നരേന്ദ്ര മോദി സ്റ്റേഡിയത്തിനും ഭീഷണി ലഭിച്ചു.
● ഹൈദരാബാദ് പീഡനക്കേസ് അന്വേഷണത്തിൽ വഴിത്തിരിവായി.
● ജർമ്മനി, റൊമേനിയ എന്നിവിടങ്ങളിൽ നിന്നെന്ന വ്യാജേന മെയിലുകൾ.
● അഹമ്മദാബാദ് സൈബർ പോലീസാണ് അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി: (KVARTHA) ഒപ്പം ജോലി ചെയ്തിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിലുള്ള 'പ്രണയപ്പക'യുടെ പേരിൽ രാജ്യമെമ്പാടും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ, തമിഴ്‌നാട് ചെന്നൈ സ്വദേശിയും റോബോട്ടിക്‌സ് എഞ്ചിനീയറുമായ റെനെ ജോഷിൽഡയെ (26) അഹമ്മദാബാദ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തതു. രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി, നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ. മെഡിക്കൽ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത് ജോഷിൽഡയാണെന്ന് പൊലീസ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ചെന്നൈയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ എഞ്ചിനീയറാണ് അറസ്റ്റിലായ റെനെ ജോഷിൽഡ. തന്റെ മുൻ സഹപ്രവർത്തകനായ യുവാവിനെ കുടുക്കുക എന്നതായിരുന്നു ഈ വ്യാജ ഭീഷണികൾക്ക് പിന്നിലെ പ്രധാന ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. ജർമ്മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന വ്യാജേനയായിരുന്നു ഇവർ ഇമെയിലുകൾ അയച്ചതത്രേ. തുടർന്ന്, മറ്റ് സംസ്ഥാനങ്ങളിലെ സൈബർ പൊലീസിന്റെ സഹായത്തോടെ അഹമ്മദാബാദ് പൊലീസ് അന്വേഷണം വിപുലമാക്കിയതായും വിവരമുണ്ട്.
അന്വേഷണത്തിലെ നിർണ്ണായക വഴിത്തിരിവ്
ഗുജറാത്തിലെ ഒരു സ്കൂളിലേക്ക് അയച്ച ബോംബ് ഭീഷണി സന്ദേശത്തിൽ, 2023-ൽ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ കേസിൽ ദിവിജിന് പങ്കുണ്ടെന്നും സന്ദേശത്തിൽ ആരോപിച്ചിരുന്നു. ഈ പരാമർശമാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായതെന്ന് പൊലീസ് ജോയിന്റ് കമ്മീഷണർ ശരത് സിംഘാൾ മാധ്യമങ്ങളെ അറിയിച്ചു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ബോംബ് വെച്ച് തകർക്കുമെന്ന് 23 തവണയാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. മതപരമായ ചടങ്ങുകളിലും വി.ഐ.പി.കളുടെ സന്ദർശന പരിപാടികളിലും ഇവർ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതായും പൊലീസ് പറയുന്നു. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, തെലങ്കാന, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ റെനെ ജോഷിൽഡ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തിയെന്നും ഇത് രാജ്യമെമ്പാടും വലിയ ആശങ്കകൾക്ക് വഴിവെച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
പ്രണയപ്പകയുടെ പേരിൽ നടന്ന ഞെട്ടിക്കുന്ന ഈ സംഭവത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.
Article Summary: Robotics engineer arrested for sending 21 fake bomb threats across 12 states due to 'love revenge'.
#FakeBombThreat, #LoveRevenge, #CyberCrime, #RoboticsEngineer, #AhmedabadPolice, #IndiaCrime