Murder | കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതി കുറ്റക്കാരന്‍; തിങ്കളാഴ്ച ശിക്ഷ വിധിക്കും

 
Additional District Judge Sealdah Court finds accused Sanjay Roy guilty in the RG Kar molestation-murder case.
Additional District Judge Sealdah Court finds accused Sanjay Roy guilty in the RG Kar molestation-murder case.

Photo Credit: X/The Frustrated Indian

● സംഭവത്തിന് പിന്നാലെ പൊലീസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.
● അന്വേഷണം തുടങ്ങി ആറ് മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. 
● സിസിടിവി ദൃശ്യങ്ങളും ബ്ലൂടൂത്ത് ഇയര്‍ഫോണും പ്രതിയെ പിടികൂടാന്‍ സഹായിച്ചു.
● വിവാദത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് രാജി വെച്ചു.
● കൊല്‍ക്കത്ത ഹൈകോടതി കേസ് സിബിഐക്ക് കൈമാറി. 
● സുപ്രീം കോടതി സ്വമേധയാ കേസ് ഏറ്റെടുത്തു. 
● പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പ്രതിഷേധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

കൊല്‍ക്കത്ത: (KVARTHA) ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിങ്കളാഴ്ച ശിക്ഷ വിധിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ഈ സംഭവം രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

2024 ഓഗസ്റ്റ് ഒമ്പതിന് 31 വയസുള്ള ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ കോണ്‍ഫറന്‍സ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായെന്നും പിന്നീട് കൊലചെയ്യപ്പെട്ടെന്നും തെളിഞ്ഞു. സംഭവത്തിന് ശേഷം കൊല്‍ക്കത്തയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. രണ്ടു മാസത്തിലധികം സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ സ്തംഭിച്ചു.

സംഭവത്തിന് പിന്നാലെ പൊലീസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. അന്വേഷണം തുടങ്ങി ആറ് മണിക്കൂറിനുള്ളില്‍ പ്രതി സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളും കോണ്‍ഫറന്‍സ് റൂമില്‍ നിന്ന് കണ്ടെത്തിയ ബ്ലൂടൂത്ത് ഇയര്‍ഫോണും പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചു.

വിവാദത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് രാജി വെച്ചു. കൊല്‍ക്കത്ത ഹൈകോടതി കേസ് സിബിഐക്ക് കൈമാറി. സുപ്രീം കോടതി സ്വമേധയാ കേസ് ഏറ്റെടുത്തു. രാജ്യത്തുടനീളമുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിഷേധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ഇതിനിടെ സിബിഐ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി മരിച്ച ഡോക്ടറുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയിലും കൊല്‍ക്കത്ത ഹൈകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. സാക്ഷികള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.

കേസില്‍ 'തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു' എന്നാരോപിച്ച് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയും ടാല പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അഭിജിത് മണ്ഡലിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അവര്‍ക്ക് ജാമ്യം ലഭിച്ചു.

#JusticeForDoctor, #KolkataCrime, #India, #WomenSafety, #CBI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia