ടി പി വധക്കേസ് പ്രതിക്ക് 'മദ്യസേവ'; പരോൾ റദ്ദാക്കി, പൊലീസുകാർക്ക് സസ്‌പെൻഷൻ


● നടപടി മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി.
● ജൂലൈ 21-നാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്.
● കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിച്ചു.
● മദ്യം കഴിക്കാൻ അവസരം ഒരുക്കിയതിന് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
കണ്ണൂർ: (KVARTHA) ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചത്. ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചിരുന്നത്. മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് പരോൾ റദ്ദാക്കിയത്. ഇതേത്തുടർന്ന് കൊടി സുനിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിച്ചു.

പൊലീസുകാർക്കെതിരെയും നടപടി
കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരം ഒരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവില്‍ പൊലീസുകാരെ ബുധനാഴ്ച (31.07.2025) സസ്പെൻഡ് ചെയ്തിരുന്നു. തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതി മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വെച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. കഴിഞ്ഞ മാസം 17-നാണ് ഈ സംഭവം നടന്നത്. സംഭവം പുറത്തുവന്നതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. നേരത്തെയും കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.
ഇത്തരം സംഭവങ്ങൾ പൊലീസിന്റെ വിശ്വാസ്യതയെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.
Article Summary: T.P. Chandrasekharan murder case accused Kodi Suni's parole cancelled for violating bail conditions; three police officers suspended for facilitating alcohol consumption.
#KodiSuni #TPChandrasekharan #ParoleCancelled #KeralaPolice #JailViolation #Kannur