പഹല്‍ഗാം ഭീകരാക്രമണം: ലഷ്‌കറെ തയിബ ഭീകരന്‍ ഹാഷിം മൂസ കശ്മീര്‍ വനത്തില്‍ ഒളിവില്‍ കഴിയുന്നുവോ? ജീവനോടെ പിടികൂടാനുള്ള നീക്കവുമായി സൈന്യം

 
Wanted terrorist Hashim Musa.
Wanted terrorist Hashim Musa.

Photo Credit: X/Tannu Chaudhary

● പാകിസ്താനിലേക്ക് രക്ഷപ്പെടാൻ സാധ്യത.
● വിവരം നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം.
● പാക് ബന്ധം തെളിയിക്കുകയാണ് ലക്ഷ്യം.
● 2023ൽ ഇന്ത്യയിലേക്ക് കടന്നതായി വിവരം.
● ആറ് ഭീകരാക്രമണങ്ങളിൽ പങ്കുണ്ടെന്ന് സൂചന.

ന്യൂഡല്‍ഹി: (KVARTHA) പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ലഷ്‌കറെ തയിബ ഭീകരന്‍ ഹാഷിം മൂസയെ പിടികൂടാനുള്ള ശ്രമങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ ശക്തമാക്കി. ഹാഷിം മൂസ ജമ്മു കശ്മീരില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതുന്നത്. തെക്കന്‍ കശ്മീരിലെ വനമേഖലയില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഇയാളെ കണ്ടെത്താനായി സൈന്യം സമഗ്രമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ പാകിസ്താനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഹാഷിം മൂസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ഉറപ്പിക്കാന്‍ ഹാഷിം മൂസയെ ജീവനോടെ പിടികൂടുക എന്നതാണ് സുരക്ഷാ ഏജന്‍സികളുടെ പ്രധാന ലക്ഷ്യം. ഹാഷിം മൂസ പാകിസ്താന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ പാരാ കമാന്‍ഡോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ലഷ്‌കറെ തയിബയില്‍ ചേര്‍ന്ന് നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായി. 2023 ലാണ് ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗന്ദര്‍ബാല്‍ ജില്ലയില്‍ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും, ബാരാമുള്ളയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ആക്രമണത്തിലും ഹാഷിം മൂസയ്ക്ക് പങ്കുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നു. കശ്മീരില്‍ നടന്ന ആറ് ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായും കണക്കാക്കുന്നു.

ഹാഷിം മൂസയെ കൂടാതെ, ആദില്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരും പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇവരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സുപ്രധാന വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കുക.

Security agencies are intensely searching for Lashkar-e-Taiba terrorist Hashim Musa, involved in the Pahalgam attack, who is believed to be hiding in a South Kashmir forest. An extensive operation is underway to capture him alive, aiming to establish Pakistan's role in the terror attack. A reward of ₹20 lakh is offered for information on him.

#HashimMusa, #KashmirTerrorist, #PahalgamAttack, #LeT, #IndianArmy, #CounterTerrorism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia