സൗമ്യ കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയത് കമ്പി മുറിച്ച് മതില്‍ ചാടി; ബാഹ്യസഹായം ലഭിച്ചെന്ന് പോലീസ്

 
Soumya Case Accused Govindachami Escapes High-Security Kannur Central Jail
Soumya Case Accused Govindachami Escapes High-Security Kannur Central Jail

Photo Credit: X/Korah Abraham, MA Dhavan

● കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് രക്ഷപ്പെട്ടത്.
● വെള്ളിയാഴ്ച പുലർച്ചെ 1.15-നാണ് സംഭവം.
● ജയിൽ മേധാവി റിപ്പോർട്ട് തേടി.

കണ്ണൂർ: (KVARTHA) കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാന്‍ ബാഹ്യ സഹായം ലഭിച്ചുവെന്ന് പൊലിസ്. വെള്ളിയാഴ്ച (25.07.2025) പുലർച്ചെ 1.15-നാണ് ഗോവിന്ദച്ചാമി പള്ളിക്കുന്നിലെ അതീവ സുരക്ഷാ ജയിലിൽ നിന്ന് ചാടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് മനസ്സിലാക്കിയത്.

രക്ഷപ്പെട്ട രീതിയും സിസിടിവി ദൃശ്യങ്ങളും

അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തേക്ക് കടന്നതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന്, ക്വാറന്റൈൻ ബ്ലോക്ക് വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മതിലിന്റെ മുകളിൽ ഇരുമ്പ് കമ്പി വെച്ചുള്ള ഫെൻസിംഗ് നിലവിലുണ്ട്. ഈ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി വടം പോലെ ഉപയോഗിച്ച് പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് ഇയാൾ മതിലിലേക്ക് വലിഞ്ഞുകയറിയതും പുറത്തേക്ക് ഇറങ്ങിയതും.

ഈ രക്ഷപ്പെടലിൽ ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചെന്നാണ് പോലീസിന്റെ നിഗമനം. പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയിലിലെ പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്. ജയിൽ മേധാവി സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

വ്യാപക തിരച്ചിലും കേസിൻ്റെ പശ്ചാത്തലവും

ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിൽ വാഹനപരിശോധന ശക്തമാക്കി. ട്രെയിൻ, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ശക്തമായ അന്വേഷണം നടന്നുവരുന്നു. ഇയാൾ കണ്ണൂർ, കാസർകോട് ജില്ല വിട്ട് പുറത്തുപോകാൻ സാധ്യതയില്ലെന്നാണ് നിലവിലെ നിഗമനം.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്ന് ഷൊർണൂരിലേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്മെൻ്റിൽവെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടുവെന്ന് പരാതി ഉയർന്നത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽവെച്ച് മരിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഈ കേസിൽ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും, പിന്നീട് സുപ്രീം കോടതി ഇയാളുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

ഗോവിന്ദച്ചാമിക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ അറിയിക്കാൻ നിർദേശമുണ്ട്.
 

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

Article Summary: Soumya case accused Govindachami escapes Kannur Jail; investigation points to external aid.

#Govindachami #Jailbreak #KannurJail #SoumyaCase #KeralaPolice #SecurityLapse

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia