Legal Battle | 'ദുരൂഹ സമാധി'യില്‍ നിര്‍ണായക വിധി: കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈകോടതി

 
Kerala High Court Representing Court Orders
Watermark

Photo Credit: X/Bar and Bench

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 
● ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. 
● അന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോവാമെന്ന് കോടതി.

കൊച്ചി: (KVARTHA) തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിവാദമായി മാറിയ സമാധിക്കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈകോടതി. ഗോപന്‍ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളെ തുടര്‍ന്നാണ് കോടതിയുടെ ഈ നിര്‍ണായക ഇടപെടല്‍. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കല്ലറ പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. 

Aster mims 04/11/2022

അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോവാമെന്നും കോടതി അറിയിച്ചു. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. 
ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയാണെന്ന് കോടതി ആരാഞ്ഞു. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കുടുംബത്തിന് സാധിക്കാത്ത പക്ഷം, ഇത് അസ്വാഭാവിക മരണമായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വാഭാവിക മരണമാണോ അസ്വാഭാവിക മരണമാണോ എന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

ഗോപന്‍ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമാക്കാന്‍ കോടതി കുടുംബത്തോട് ആവശ്യപ്പെട്ടു. എവിടെയാണ് മരണം ഔദ്യോഗികമായി രേഖപ്പെടുത്തിയത് എന്ന ചോദ്യവും കോടതി ഉന്നയിച്ചു. സ്വാഭാവിക മരണമാണെങ്കില്‍ അംഗീകരിക്കാമെന്നും, എന്തിനാണ് കല്ലറ തുറക്കുന്നതിനെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ നടത്താന്‍ അനുവദിക്കണമെന്നും, കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

#exhumation #mystery #courtcase #kerala #investigation #justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script