'മദ്യലഹരിയിൽ ലഡു ചോദിച്ചു'; കടം നിഷേധിച്ചപ്പോൾ ഉടമയെ ആക്രമിച്ച് യുവാക്കൾ, അറസ്റ്റ്

 
 Image Representing Duo Arrested in Chelakkara for Assaulting Shopkeeper Over Denied Laddu Credit While Intoxicated
 Image Representing Duo Arrested in Chelakkara for Assaulting Shopkeeper Over Denied Laddu Credit While Intoxicated

Representational Image Generated by Meta AI

● ചേലക്കര ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിനുവും  സന്തോഷുമാണ് അറസ്റ്റിൽ.
● തോന്നൂർക്കര വിഷ്ണുമായ സ്വീറ്റ്സിലാണ് സംഭവം.
● കടയുടമ മുരളിക്കാണ് മർദനമേറ്റത്.
● കടയ്ക്ക് നാശനഷ്ടം വരുത്തി.
● 'പ്രതികൾ മദ്യലഹരിയിലായിരുന്നു.'

തൃശ്ശൂര്‍: (KVARTHA) ലഡു കടം നൽകാത്തതിന് കടയുടമയെ ആക്രമിച്ചെന്ന പരാതിയില്‍ നടപടി. കേസെടുത്ത പൊലീസ് ചേലക്കര ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിനു (46), സന്തോഷ് (43) എന്നിവരെ അറസ്റ്റ് ചെയ്തു. തോന്നൂർക്കര എം.എസ്.എൻ. ഓഡിറ്റോറിയത്തിന് സമീപമുള്ള വിഷ്ണുമായ സ്വീറ്റ്‌സ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.

 ഞായറാഴ്ച വൈകുന്നേരം മദ്യലഹരിയിലെത്തിയ പ്രതികൾ ലഡു കടം ചോദിക്കുകയും കടയുടമ മണ്ണാർക്കാട് കുമരംപുത്തൂർ വലിയാട്ടിൽ മുരളിയെ (49) ആക്രമിക്കുകയും കടയ്ക്ക് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് രാത്രി തന്നെ പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

ലഡു കടം നൽകാത്തതിന് കടയുടമയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.

Article Summary: Drunk duo arrested for assaulting shopkeeper over denied laddu credit.

#KeralaCrime #Assault #LadduIncident #Chelakkara #ShopkeeperAttacked #Arrested

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia