ഹൃദയാഘാതം കെട്ടുകഥ; മകളെ കൊലപ്പെടുത്തിയെന്ന് അച്ഛൻ്റെ കുറ്റസമ്മതം


● സ്വാഭാവിക മരണമെന്ന വാദം തെറ്റി.
● കഴുത്തിൽ തോർത്ത് മുറുക്കിയെന്ന് പ്രതി.
● ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുകയായിരുന്നു യുവതി.
● പോലീസ് കസ്റ്റഡിയിലെടുത്തു, അന്വേഷണം തുടരുന്നു.
ആലപ്പുഴ: (KVARTHA) കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒരു ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയതായി പൊലീസ്. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പോലീസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്വാഭാവിക മരണമാണെന്നും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നുമായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ നാട്ടുകാർ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ടു. പിന്നീട്, പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജിസ്മോൻ സമ്മതിക്കുകയായിരുന്നു.
വഴക്കിനെ തുടര്‍ന്നാണ് താൻ മകളെ കൊലപ്പെടുത്തിയതെന്ന് ജോസ് മോൻ സമ്മതിച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങിയ ജാസ്മിൻ കഴിഞ്ഞ കുറച്ചുകാലമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു.
കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങൾ ഇങ്ങനെയുള്ള ദുരന്തങ്ങളിലേക്ക് നയിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Father murders daughter in Alappuzha, initial natural death claim false.
#AlappuzhaCrime #KeralaTragedy #FamilyMurder #ParentalCrime #JusticeForAngel #CrimeNews