മലപ്പുറത്ത് ഒരുകുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രോഗം ബാധിച്ചത് ഉത്തർപ്രദേശിൽ നിന്നെത്തി നാല് ദിവസം മാത്രം ആയ അതിഥി തൊഴിലാളി കുടുംബാംഗങ്ങൾക്കാണ്.
● തിങ്കളാഴ്ച 17, 18 വാർഡുകളിൽ ഉൾപ്പെട്ട വിവിധ പ്രദേശങ്ങളിൽ വീടുകൾ കയറി ബോധവത്ക്കരണം നടത്തി.
● ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആശാ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
● ചിരട്ടകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ കൊതുക് പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തി.
● കൊതുക് നശീകരണത്തിനുള്ള പരിഹാര മാർഗങ്ങൾ വീട്ടുകാർക്ക് വിവരിച്ചു നൽകി.
മലപ്പുറം: (KVARTHA) ഒരു കുടുംബത്തിലെ മൂന്നു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ ഗ്രാമ പഞ്ചായത് പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൂന്നു പേരും നാല് ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയവരാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ കയറിയുള്ള ബോധവത്ക്കരണവും ആരോഗ്യ പ്രവർത്തകർ ആരംഭിച്ചു. പ്രാദേശിക തലത്തിൽ രോഗം പടരുന്നത് തടയാനാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
തിങ്കളാഴ്ച (29.09.2025) 17, 18 വാർഡുകളിൽ ഉൾപ്പെട്ട അമ്പലപ്പടി, പുല്ലൂർ, ഗവ. വിഎംസി സ്‌കൂൾ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കൽ ഭാഗങ്ങളിലെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി. വണ്ടൂർ, മമ്പാട്, തിരുവാലി, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആശാ വർക്കർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
വീടുകളിൽ മലമ്പനി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു. ചിരട്ടകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ വീട്ടുകാർക്ക് കൊതുക് നശീകരണത്തിനുള്ള പരിഹാരമാർഗങ്ങൾ വിവരിച്ചു നൽകി. കൂടുതൽ ശ്രദ്ധ വേണ്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അതത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളിൽ വീണ്ടും പ്രത്യേക പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മലമ്പനി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്‍റ് ചെയ്യുക.
Article Summary: Three members of a migrant family in Malappuram, recently arrived from UP, tested positive for Malaria. Health authorities have intensified prevention and awareness efforts.
#Malappuram #Malaria #HealthAlert #Vandoor #MigrantWorkers #KeralaHealth