ചെന്നൈ: (www.kvartha.com 23.11.2019) ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാനായി ആറു മാസം പ്രായമുള്ള കുഞ്ഞുമായി ദമ്പതികള്‍ ഓസ്‌ട്രേലിയയില്‍ നിന്നു ചെന്നൈയിലേക്ക് വിമാനയാത്ര നടത്തി. എന്നാല്‍ ഉറങ്ങുകയാണെന്ന് കരുതിയ പൊന്നാമന മരിച്ചത് ദമ്പതികള്‍ അറിഞ്ഞില്ല. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാരായ ശക്തി മുരുകന്‍(32) ദീപ(27) ദമ്പതികളുടെ 6 മാസം പ്രായമായ മകന്‍ ഹൃതിക്കാണ് വിമാനയാത്രയ്ക്കിടെ മരിച്ചത്.
കുഞ്ഞ് ഉറങ്ങുകയാണെന്നാണ് ദമ്പതികള്‍ ആദ്യം കരുതിയത്. എന്നാല്‍ ചെന്നൈയില്‍ വിമാനമിറങ്ങിയതിനു ശേഷമാണു കുട്ടിക്ക് ബോധമില്ലെന്ന് ഇരുവരും മനസിലാക്കിയത്. ഉടനെ വിമാനത്താവളത്തിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്നാണ് കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്നു മലേഷ്യയിലെത്തി അവിടെനിന്നു ചെന്നൈയിലേക്കു വിമാനം കയറുന്നതു വരെ കുഞ്ഞ് ഉണര്‍ന്നിരിക്കുയായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chennai, News, National, Death, Child, Flight, Couples, Police, Case, Couple from Australia find child dead on arrival
കുഞ്ഞ് ഉറങ്ങുകയാണെന്നാണ് ദമ്പതികള്‍ ആദ്യം കരുതിയത്. എന്നാല്‍ ചെന്നൈയില്‍ വിമാനമിറങ്ങിയതിനു ശേഷമാണു കുട്ടിക്ക് ബോധമില്ലെന്ന് ഇരുവരും മനസിലാക്കിയത്. ഉടനെ വിമാനത്താവളത്തിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്നാണ് കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്നു മലേഷ്യയിലെത്തി അവിടെനിന്നു ചെന്നൈയിലേക്കു വിമാനം കയറുന്നതു വരെ കുഞ്ഞ് ഉണര്‍ന്നിരിക്കുയായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chennai, News, National, Death, Child, Flight, Couples, Police, Case, Couple from Australia find child dead on arrival