ചരിത്രത്തില്‍ ആദ്യം: സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയിലെ 10,000 സീറ്റുകള്‍ പൊതുജനങ്ങള്‍ക്ക്
Aug 9, 2014, 14:00 IST
ന്യൂഡല്‍ഹി: (www.kvartha.com 09.08.2014) ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഡല്‍ഹിയിലെ ജനങ്ങള്‍. ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയിലെ പതിനായിരം സീറ്റുകളില്‍ സാധാരണക്കാര്‍ സ്ഥാനം പിടിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് സാക്ഷിയാകാന്‍ ഡല്‍ഹി നിവാസികള്‍ക്ക് അവസരമൊരുങ്ങുകയാണ്.
കൂടാതെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസുകളില്‍ സൗജന്യ യാത്രകള്‍ നല്‍കും. ആഗസ്റ്റ് 15 രാവിലെ 6 മുതല്‍ 10 വരെയാണ് സൗജന്യയാത്ര.
ചെങ്കോട്ടയുടെ വലതുവശത്തായി ത്രിവര്‍ണത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമീപമാണ് പൊതുജനങ്ങള്‍ക്കായി സീറ്റുകള്‍ ഒരുക്കുന്നത്. ഇതിനായി സജ്ജീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങളെ ചെങ്കോട്ടയിലേയ്ക്ക് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ഒരുക്കുന്നുണ്ട്.
SUMMARY: New Delhi: In a first, around 10,000 members of the general public will be present at the historic Red Fort to witness Prime Minister Narendra Modi deliver his maiden Independence Day address to the nation.
Keywords: Delhi, Red Fort, Narendra Modi, Independence Day, PM`s address to nation
കൂടാതെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസുകളില്‍ സൗജന്യ യാത്രകള്‍ നല്‍കും. ആഗസ്റ്റ് 15 രാവിലെ 6 മുതല്‍ 10 വരെയാണ് സൗജന്യയാത്ര.
ചെങ്കോട്ടയുടെ വലതുവശത്തായി ത്രിവര്‍ണത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമീപമാണ് പൊതുജനങ്ങള്‍ക്കായി സീറ്റുകള്‍ ഒരുക്കുന്നത്. ഇതിനായി സജ്ജീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങളെ ചെങ്കോട്ടയിലേയ്ക്ക് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ഒരുക്കുന്നുണ്ട്.
SUMMARY: New Delhi: In a first, around 10,000 members of the general public will be present at the historic Red Fort to witness Prime Minister Narendra Modi deliver his maiden Independence Day address to the nation.
Keywords: Delhi, Red Fort, Narendra Modi, Independence Day, PM`s address to nation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.