ബീസ് ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

 


മാണ്ടി(ഹിമാചല്‍ പ്രദേശ്): (www.kvartha.com 27.06.2014) ബീസ് നദിയില്‍ ഒലിച്ചുപോയ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ജൂണ്‍ 8നുണ്ടായ ദുരന്തത്തില്‍ 22 വിദ്യാര്‍ത്ഥികളാണ് ഒലിച്ചുപോയത്. ഇതില്‍ ഇനിയും 6 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കാനുണ്ട്. ഇതിനുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പി റിദ്ദിമ, മെരുഡു ജഗദീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആന്ധ്രയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് ദുരന്തത്തില്‍പെട്ടത്.

മണാലിയിലേയ്ക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‌പെട്ടത്. നദിയിലെ പാറക്കെട്ടുകളില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയില്‍ നദിയിലെ വെള്ളം പെട്ടെന്ന് ഉയര്‍ന്നുപൊങ്ങുകയായിരുന്നു. സമീപത്തെ ഡാമിലെ വെള്ളം തുറന്നുവിട്ടതാണ് ദുരന്തകാരണമായത്.
ബീസ് ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 
SUMMARY: Mandi: Rescuers on Thursday recovered the bodies of two more students of a Hyderabad-based engineering college who, along with their 22 other friends and a co-tour operator, were swept away in the Beas river on June 8, taking the number of bodies traced so far to 19.

Keywords: Beas River Tragedy, Larji Dam, Himachal Pradesh, Engineering Students, Mandi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia