സി.ബി.ഐക്കെതിരായ കോടതി വിധി; വിചാരണ നിര്‍ത്തണമെന്ന ആവശ്യവുമായി പ്രതികള്‍
Nov 9, 2013, 08:24 IST
ന്യൂഡല്‍ഹി: രാജ്യത്തെ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിയെ ചൂണ്ടിക്കാട്ടി ടു.ജി. കേസിലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ രംഗത്ത്. വിചാരണ തുടരുന്നത് കോടതിയലക്ഷ്യമാണെന്ന് പ്രതികളായ എ. രാജയും കൂട്ടുപ്രതികളും കോടതിയില്‍ പറഞ്ഞു.
എന്നാല്‍ പ്രതികളുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഗുവാഹത്തി ഹൈക്കോടതിയുടെ വിധി സംബന്ധിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയാണ് രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇതിനിടയില്‍ സിഖ് വിരുദ്ധ കലാപ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്.
സി.ബി.ഐയുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് നടത്തിയതെന്നും നിയമനിര്‍മ്മാണത്തിലൂടെ രൂപീകരിച്ചതാണെങ്കില്‍ മാത്രമേ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ നിലനില്‍പിന് അംഗീകാരമുള്ളൂ എന്നുമായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ വിധി.
1963 ഏപ്രില്‍ ഒന്നിനാണ് സി.ബി.ഐ നിലവില്‍ വന്നത്.
Keywords : New Delhi, CBI, Court, Accused, 2G Spectrum Case, A. Raja, National, Gauhati HC, Unconstitutional, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
എന്നാല്‍ പ്രതികളുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഗുവാഹത്തി ഹൈക്കോടതിയുടെ വിധി സംബന്ധിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയാണ് രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇതിനിടയില്‍ സിഖ് വിരുദ്ധ കലാപ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്.

1963 ഏപ്രില്‍ ഒന്നിനാണ് സി.ബി.ഐ നിലവില്‍ വന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.