ലണ്ടന്‍: പ്രമുഖ മനുഷ്യാവകാശ സംഘനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ പുരസ്‌കാരം മലാല യൂസുഫ് സായിക്ക്. 2013ലെ അംബാസഡര്‍ ഓഫ് കോണ്‍സെന്‍സ് പുരസ്‌കാരത്തിനാണ് മലാല യൂസുഫ് സായി അര്‍ഹയായത്.
പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പോരാടി ലോകശ്രദ്ധ പിടിച്ചുപറ്റിയ മലാലയുടെ ജീവിതത്തിലെ മറ്റൊരു സുപ്രധാന നേട്ടമാണ് ആംനെസ്റ്റിയുടെ പുരസ്‌കാരം. മലാലയ്‌ക്കൊപ്പം അമേരിക്കന്‍ ഗായിക ഹാരി ബെലാഫോനെയും അവാര്‍ഡ് പങ്കിടും.
മനുഷ്യാവകാശങ്ങള്‍ക്കായി സ്വന്തം ജീവിതം കൊണ്ട് പോരാടുന്നവര്‍ക്കുള്ള അവാര്‍ഡിനാണ് മലാല അര്‍ഹയായത്. അയര്‍ലാന്റിലെ ഡബ്ലിനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വ്യാഴ്യാഴ്ചയാണ് ചടങ്ങ് നടക്കുക.
ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ഷെലീല്‍ ഷെട്ടിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. അവാര്‍ഡ് കിട്ടിയതറിഞ്ഞ് പ്രതികരിച്ച മലാല കുട്ടികളുടെ വിദ്യാഭാസത്തിനായി എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യാര്‍ത്ഥിച്ചു. തന്റെ പുരസ്‌കാരം സിറിയയിലെ കുട്ടികള്‍ക്ക് സമര്‍പിക്കുന്നുവെന്നാണ് മലാലയ്‌ക്കൊപ്പം അവാര്‍ഡിന് അര്‍ഹയായ ഹാരിയുടെ പ്രതികരണം.
Keywords : London, World, Award, Amnesty, Malala Yousafzai Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പോരാടി ലോകശ്രദ്ധ പിടിച്ചുപറ്റിയ മലാലയുടെ ജീവിതത്തിലെ മറ്റൊരു സുപ്രധാന നേട്ടമാണ് ആംനെസ്റ്റിയുടെ പുരസ്‌കാരം. മലാലയ്‌ക്കൊപ്പം അമേരിക്കന്‍ ഗായിക ഹാരി ബെലാഫോനെയും അവാര്‍ഡ് പങ്കിടും.
മനുഷ്യാവകാശങ്ങള്‍ക്കായി സ്വന്തം ജീവിതം കൊണ്ട് പോരാടുന്നവര്‍ക്കുള്ള അവാര്‍ഡിനാണ് മലാല അര്‍ഹയായത്. അയര്‍ലാന്റിലെ ഡബ്ലിനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വ്യാഴ്യാഴ്ചയാണ് ചടങ്ങ് നടക്കുക.
ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ഷെലീല്‍ ഷെട്ടിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. അവാര്‍ഡ് കിട്ടിയതറിഞ്ഞ് പ്രതികരിച്ച മലാല കുട്ടികളുടെ വിദ്യാഭാസത്തിനായി എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യാര്‍ത്ഥിച്ചു. തന്റെ പുരസ്‌കാരം സിറിയയിലെ കുട്ടികള്‍ക്ക് സമര്‍പിക്കുന്നുവെന്നാണ് മലാലയ്‌ക്കൊപ്പം അവാര്‍ഡിന് അര്‍ഹയായ ഹാരിയുടെ പ്രതികരണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.