മുസാഫര്‍നഗര്‍: കലാപത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുസാഫര്‍നഗര്‍: 28 പേരുടെ മരണത്തിനിടയാക്കിയ മുസാഫര്‍നഗര്‍ കലാപത്തിന് കാരണം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ ആണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഒരു യുവാവിനെ ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തതിന്റെ വീഡിയോ ആയിരുന്നു ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നത്.

എന്നാല്‍ ഈ വീഡിയോ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നതാണെന്ന് യുപി ആഭ്യന്തരസെക്രട്ടറി കമാല്‍ സക്‌സേന അറിയിച്ചു. വീഡിയോയിലെ ദൃശ്യങ്ങള്‍ യുപിയില്‍ നടന്ന സംഭവവുമായിരുന്നില്ല. ഈ വീഡിയോ ആരോ തിരഞ്ഞുപിടിച്ച് പുതിയ സംഭവമാണെന്ന വ്യാജേന യൂട്യൂബിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും അതിവേഗം പ്രചരിപ്പിക്കുകയായിരുന്നു.

കലാപം രൂക്ഷമായതോടെ ഈ വീഡിയോ ദൃശ്യങ്ങള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഇത് അപ്ലോഡ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയെന്നും കമാല്‍ സക്‌സേന അറിയിച്ചു.

മുസാഫര്‍നഗര്‍: കലാപത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വീഡിയോ
SUMMARY: Muzaffarnagar: With 28 people killed in this weekend's communal violence in Muzaffarnagar in western Uttar Pradesh, local officials said that one of the inception points for the violence is a video posted online that wrongly claims to show two men being lynched by a mob in the state.

Keywords: Uttar Pradesh, Clash, Killed, Media, Obituary, National, Muzaffarnagar, District, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia