'കളിമണ്ണ്' വ്യാഴാഴ്ച തീയേറ്ററുകളിലേക്ക്; പ്രേക്ഷകര്‍ ഇടിച്ചുകയറും
Aug 21, 2013, 13:00 IST
കൊച്ചി: വിവാദങ്ങളെയും എതിര്‍പ്പുകളെയും വെല്ലുവിളിച്ച് ബ്ലെസി സംവിധാനം ചെയ്ത ശ്വേതാ മേനോന്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച 'കളിമണ്ണ്' വ്യാഴാഴ്ച തീയേറ്ററുകളിലെത്തും. കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കളിമണ്ണിനെതിരെ നേരത്തെ സിനിമാ സംഘടനകളും, സാമൂഹ്യ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ രംഗത്തു വന്നിരുന്നു. ഇതെല്ലാം മണികടന്നാണ് 'കളിമണ്ണ്' പുറത്തിറങ്ങുന്നത്.
സിനിമയക്ക് നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളാണ് കളിമണ്ണിന്റെ റിലീസ് നീട്ടിവെപ്പിച്ചത്. ഗര്‍ഭസ്ഥ കാലവും, പ്രസവവുമാണ് സിനിമയുടെ പ്രമേയം. ശ്വേതാ മേനോന്റെ പ്രസവ രംഗം മുംബൈ ആശുപത്രിയില്‍ ചിത്രീകരിച്ചതാണ് കളിമണ്ണിനെ വിവാദത്തിലാക്കിയത്. പ്രസവ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം വിവാദങ്ങള്‍ കളിമണ്ണിനെ വിട്ടൊഴിയുന്നില്ല എന്നത് ഇതിനോടകം വ്യക്തമായി. സിനിമയുടെ പോസ്റ്ററും വിവാദത്തില്‍ പെട്ടു. ഗര്‍ഭിണിയായ ശ്വേതാ മേനോന്റെ നിറവയറില്‍ നായകന്‍ ബിജു മേനോന്‍ പേന കൊണ്ടു വരയ്ക്കുന്നതാണ് വിവാദത്തിലായിരിക്കുന്നത്.
അതേസമയം ചിത്രം കലാമൂല്യമുള്ള നല്ല സിനിമയാണെന്നും നിറഞ്ഞ സദസിലായിരിക്കും പ്രദര്‍ശനമെന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു. താന്‍ ഇതുവരെ ചെയ്ത ആറു സിനിമകളില്‍ നിന്നും വ്യത്യസ്ഥമായിരിക്കും കളിമണ്ണെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.
ശ്വേതയുടെ മകള്‍ സെബീന ജനിക്കുമ്പോള്‍ തന്നെ സിനിമയില്‍ അഭിനയിച്ചതിന്റെ ഖ്യാതിയും കളിമണ്ണിനുണ്ട്. തികച്ചും നായിക പ്രാധാന്യമുള്ള ചിത്രമാണ് കളിമണ്ണ്. ഗര്‍ഭിണിയുടെ യഥാര്‍ത്ഥ ജീവിതവും അവര്‍ അനുഭവിക്കുന്ന വിഷമതകളും സിനിമയില്‍ പച്ചയായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
വിവാദങ്ങള്‍ പ്രശസ്തമാക്കിയ ഈ സിനിമ കാണാന്‍ പ്രേക്ഷകര്‍ ഇടിച്ചുകയറുമെന്നു തന്നെയാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെ പൂര്‍ണമായ പിന്തുണയാണ് കരുത്തുറ്റ സ്ത്രീ കഥാപാത്രം അവതരിപ്പിക്കാന്‍ ഊര്‍ജം നല്‍കിയതെന്ന് ശ്വേതാ മേനോന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ തീയേറ്ററിലെത്തിയ ശേഷം ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ശ്വേത അറിയിച്ചിട്ടുണ്ട്.
Also Read:
വളഞ്ഞും പുളഞ്ഞും വന്ന ഗ്യാസ് ടാങ്കര്‍ ലോറി തടഞ്ഞുവെച്ച് ഡ്രൈവറെ അറസ്റ്റ് ചെയ്തു
സിനിമയക്ക് നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളാണ് കളിമണ്ണിന്റെ റിലീസ് നീട്ടിവെപ്പിച്ചത്. ഗര്‍ഭസ്ഥ കാലവും, പ്രസവവുമാണ് സിനിമയുടെ പ്രമേയം. ശ്വേതാ മേനോന്റെ പ്രസവ രംഗം മുംബൈ ആശുപത്രിയില്‍ ചിത്രീകരിച്ചതാണ് കളിമണ്ണിനെ വിവാദത്തിലാക്കിയത്. പ്രസവ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം വിവാദങ്ങള്‍ കളിമണ്ണിനെ വിട്ടൊഴിയുന്നില്ല എന്നത് ഇതിനോടകം വ്യക്തമായി. സിനിമയുടെ പോസ്റ്ററും വിവാദത്തില്‍ പെട്ടു. ഗര്‍ഭിണിയായ ശ്വേതാ മേനോന്റെ നിറവയറില്‍ നായകന്‍ ബിജു മേനോന്‍ പേന കൊണ്ടു വരയ്ക്കുന്നതാണ് വിവാദത്തിലായിരിക്കുന്നത്.
അതേസമയം ചിത്രം കലാമൂല്യമുള്ള നല്ല സിനിമയാണെന്നും നിറഞ്ഞ സദസിലായിരിക്കും പ്രദര്‍ശനമെന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു. താന്‍ ഇതുവരെ ചെയ്ത ആറു സിനിമകളില്‍ നിന്നും വ്യത്യസ്ഥമായിരിക്കും കളിമണ്ണെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.
ശ്വേതയുടെ മകള്‍ സെബീന ജനിക്കുമ്പോള്‍ തന്നെ സിനിമയില്‍ അഭിനയിച്ചതിന്റെ ഖ്യാതിയും കളിമണ്ണിനുണ്ട്. തികച്ചും നായിക പ്രാധാന്യമുള്ള ചിത്രമാണ് കളിമണ്ണ്. ഗര്‍ഭിണിയുടെ യഥാര്‍ത്ഥ ജീവിതവും അവര്‍ അനുഭവിക്കുന്ന വിഷമതകളും സിനിമയില്‍ പച്ചയായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
വിവാദങ്ങള്‍ പ്രശസ്തമാക്കിയ ഈ സിനിമ കാണാന്‍ പ്രേക്ഷകര്‍ ഇടിച്ചുകയറുമെന്നു തന്നെയാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെ പൂര്‍ണമായ പിന്തുണയാണ് കരുത്തുറ്റ സ്ത്രീ കഥാപാത്രം അവതരിപ്പിക്കാന്‍ ഊര്‍ജം നല്‍കിയതെന്ന് ശ്വേതാ മേനോന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ തീയേറ്ററിലെത്തിയ ശേഷം ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ശ്വേത അറിയിച്ചിട്ടുണ്ട്.
Also Read:
വളഞ്ഞും പുളഞ്ഞും വന്ന ഗ്യാസ് ടാങ്കര്‍ ലോറി തടഞ്ഞുവെച്ച് ഡ്രൈവറെ അറസ്റ്റ് ചെയ്തു
Keywords : Kochi, film, Swetha Menon, Entertainment, Controversy, Biju Menon, Malayalam News, National News, Kalimannu, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.