കാസര്‍കോട്: അജ്‌മീറില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മരുസാഗര്‍ എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവർ അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ചികിത്സതേടിയ മൂന്നുപേരൊഴികെ ബാക്കിയുള്ളവരെല്ലാം ആശുപത്രിവിട്ടു. 50 ഓളം പേരാണ് കാസർകോട് ജനറൽ ആശുപത്രിയിലും മാലിക് ദീനാർ ആശുപത്രിയിലും മറ്റുമായി ചികിത്സ തേടിയത്. രാത്രി 12.30 മണിയോടെ ട്രെയിന്‍ യാത്ര പുറപ്പെടുകയും ചെയ്തു.
പഴകിയ ഭക്ഷണം നല്‍കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മലയാളികള്‍ ഇത്തരം ഭക്ഷണം കഴിച്ചാല്‍ മതിയെന്നായിരുന്നു പാന്‍ട്രി മാനേജറും സപ്ലയര്‍മാരും ധിക്കാരത്തോടെ മറുപടി നല്‍കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. അജ്‌മീറില്‍ നിന്നും പുറപ്പെട്ട് അധികം വൈകുന്നതിന് മുമ്പ് തന്നെ ട്രെയിനില്‍ വെള്ളം നിലച്ചിരുന്നു. ഇതേക്കുറിച്ച് പരാതിപ്പെട്ടെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്കുട്ടി, താനൂര്‍ സ്വദേശി നിസാര്‍ (25), പട്ടണക്കാട് സ്വദേശി സാഹിറ (26), തിരൂരിലെ മിസ്‌രിയ, അങ്ങാടിപ്പുറത്തെ തിത്തുബി, വെന്നിയൂര്‍ സ്വദേശി മന്‍സൂര്‍ (27), വെന്നിയൂരിലെ ഗഫൂര്‍ (42), കുറ്റിപ്പുറത്തെ ഹാഷിം (37), ചേലക്കരയിലെ ഖദീജ (45), പട്ടിക്കാട്ടെ നഫീസ (32), വാണിമേലിലെ കുഞ്ഞുമൊയ്തീന്‍ (58), ചെറുപ്പളശ്ശേരിയിലെ ഖദീജ (55), പട്ടണക്കാട്ടെ നഫീസ (45), വിളയംകോട്ടെ കുഞ്ഞുമോന്‍, മലപ്പുറത്തെ കെ.സി അബൂബക്കര്‍, മണ്ണാര്‍ക്കാട്ടെ ഹംസ (45), എടവണ്ണയിലെ അബൂബക്കര്‍, ഹംസ, തുടങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
അസ്വസ്ഥത അനുഭവപ്പെട്ടവര്‍ക്ക് അടിയന്തര വൈദ്യസഹായവും മരുന്നും ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാനും അധികൃതര്‍ തയ്യാറായില്ല. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതോടെയാണ് യാത്രക്കാര്‍ പഴകിയ ഭക്ഷണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് തിരിച്ചറിഞ്ഞത്. ഭക്ഷണം മോശമായതിനാല്‍ നിരവധി യാത്രക്കാര്‍ അത് കഴിക്കാന്‍ തയ്യാറാകാതെ നശിപ്പിച്ചതായും പറയുന്നു.
Keywords : Kasaragod, Train, Food, Railway, Ernakulam, Hospital, Kerala, Ajmeer, Poison, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്കുട്ടി, താനൂര്‍ സ്വദേശി നിസാര്‍ (25), പട്ടണക്കാട് സ്വദേശി സാഹിറ (26), തിരൂരിലെ മിസ്‌രിയ, അങ്ങാടിപ്പുറത്തെ തിത്തുബി, വെന്നിയൂര്‍ സ്വദേശി മന്‍സൂര്‍ (27), വെന്നിയൂരിലെ ഗഫൂര്‍ (42), കുറ്റിപ്പുറത്തെ ഹാഷിം (37), ചേലക്കരയിലെ ഖദീജ (45), പട്ടിക്കാട്ടെ നഫീസ (32), വാണിമേലിലെ കുഞ്ഞുമൊയ്തീന്‍ (58), ചെറുപ്പളശ്ശേരിയിലെ ഖദീജ (55), പട്ടണക്കാട്ടെ നഫീസ (45), വിളയംകോട്ടെ കുഞ്ഞുമോന്‍, മലപ്പുറത്തെ കെ.സി അബൂബക്കര്‍, മണ്ണാര്‍ക്കാട്ടെ ഹംസ (45), എടവണ്ണയിലെ അബൂബക്കര്‍, ഹംസ, തുടങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
അസ്വസ്ഥത അനുഭവപ്പെട്ടവര്‍ക്ക് അടിയന്തര വൈദ്യസഹായവും മരുന്നും ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാനും അധികൃതര്‍ തയ്യാറായില്ല. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതോടെയാണ് യാത്രക്കാര്‍ പഴകിയ ഭക്ഷണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് തിരിച്ചറിഞ്ഞത്. ഭക്ഷണം മോശമായതിനാല്‍ നിരവധി യാത്രക്കാര്‍ അത് കഴിക്കാന്‍ തയ്യാറാകാതെ നശിപ്പിച്ചതായും പറയുന്നു.
Related News:
മരുസാഗര്‍ എക്‌സ്പ്രസില്‍ 50 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്നുപേരുടെ നിലഗുരുതരം
Also Read:
കള്ളനോട്ട് കേസില്‍ തളങ്കര സ്വദേശിയെ എന്‍.ഐ.എ. മുംബൈയില്‍ അറസ്റ്റ് ചെയ്തു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.