കേസില്‍നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ വിജിലന്‍സ് അറസ്റ്റുചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മഞ്ചേശ്വരം: അടിപിടിക്കേസില്‍ യുവാവിനെ കേസില്‍നിന്നൊഴിവാക്കാന്‍ 3,000 രൂപ കൈക്കൂലിവാങ്ങിയ മഞ്ചേശ്വരം സ്റ്റേഷനിലെ എ.എസ്.ഐ. കാഞ്ഞങ്ങാട് സ്വദേശി സെബാസ്റ്റ്യനെ (50) വിജിലന്‍സ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകിട്ട് 3.15 മണിയോടെ മഞ്ചേശ്വരം സ്‌റ്റേഷനില്‍വെച്ചാണ് കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി. സുനില്‍ ബാബു, കാസര്‍കോട് വിജിലന്‍സ് സി.ഐ. പി.കെ. സുധാകരന്‍ എന്നിവര്‍ചേര്‍ന്ന് അറസ്റ്റുചെയ്തത്.

ഉപ്പള കോടിബയലിലെ മൊയ്തീന്‍ കുഞ്ഞിയുടെ സഹോദരന്‍ സിദ്ദീഖിനെ അടിപിടിക്കേസില്‍നിന്നും ഒഴിവാക്കാനാണ് കൈക്കൂലിപ്പണംവാങ്ങിയത്. ഒരാഴ്ച മുമ്പ് മൊയ്തീന്‍ കുഞ്ഞിയില്‍ നിന്നും ഇതേകാര്യംപറഞ്ഞ് 5,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. വീണ്ടും 5,000 രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് മൊയ്തീന്‍ കുഞ്ഞി വിജിലന്‍സിനെ വിവരമറിയിച്ചത്.
കേസില്‍നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ വിജിലന്‍സ് അറസ്റ്റുചെയ്തു

ഉപ്പള കൈക്കമ്പയില്‍വെച്ച് കാറില്‍വന്ന മൊയ്തീന്‍കുഞ്ഞി 5,000 രൂപ സെബാസ്റ്റ്യനെ ഏല്‍പിക്കുകയായിരുന്നു. പണം കൂടിപ്പോയകാര്യംപറഞ്ഞപ്പോള്‍ ഇതില്‍ നിന്നും 2,000 രൂപ മൊയ്തീന്‍കുഞ്ഞിക്കുതന്നെ തിരിച്ചുകൊടുത്തു. പിന്നീട് മൊയ്തീന്‍കുഞ്ഞി കാറില്‍ അദ്ദേഹത്തെ മഞ്ചേശ്വരം ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചു. എ.എസ്.ഐ. സ്റ്റേഷനില്‍ എത്തിയ ഉടനെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി.യും സംഘവുമെത്തി എ.എസ്.ഐയുടെ പോക്കറ്റില്‍ നിന്നും കൈക്കൂലിപ്പണം കണ്ടെടുത്തത്.

അറസ്റ്റിലായ എ.എസ്.ഐയെ ചൊവ്വാഴ്ച വിജിലന്‍സ്‌കോടതിയില്‍ ഹാജരാക്കും.

Related News:
കൈക്കൂലിയിലും ഡിസ്‌ക്കൗണ്ട്; അറസ്റ്റിലായ എ.എസ്.ഐ. 2,000 രൂപ തിരിച്ചുനല്‍കി
Also Read: സാബിത്ത് വധക്കേസില്‍ മുഖ്യ പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

Keywords : Vigilance Case, ASI, Arrest, Police, Police Station, Kasaragod, Kerala, Braime, Car, Kanhagad, Sebastian, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia