Advisory | ഹജ്ജ് യാത്രക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കുക! ഹജ്ജ് കമ്മിറ്റിയുടെ നിർണായക അറിയിപ്പ്

 
Kerala State Hajj Committee Advisory
Kerala State Hajj Committee Advisory

Image Credit: Facebook/Kerala State Haj Committee

● ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്ലാസുകളിൽ മാത്രം പങ്കെടുക്കുക 
● കമ്മിറ്റിയുടെ ഔദ്യോഗിക ട്രെയിനർമാരാണ് ക്ലാസുകൾ നയിക്കുന്നത്.
● മറ്റു ക്ലാസുകളിൽ നിന്നുള്ള വിവരങ്ങളുടെ ഉത്തരവാദിത്തം കമ്മിറ്റിക്കില്ല

മലപ്പുറം: (KVARTHA) കേരളത്തിലെ ഹാജിമാർക്ക് പ്രധാനപ്പെട്ട മുന്നറിയിപ്പുമായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഹജ്ജ് കർമ്മം സുഗമമായി നിർവഹിക്കുന്നതിന് അത്യാവശ്യമായ സാങ്കേതിക വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിനായി ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്ലാസുകളിൽ മാത്രം പങ്കെടുക്കണമെന്നാണ് നിർദേശം.

സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിലും ജില്ലകളിലുമായി 300 മുതൽ 500 പേർ വരെ പങ്കെടുക്കുന്ന രീതിയിൽ ഈ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും നൽകുന്ന ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കി കമ്മിറ്റിയുടെ ഔദ്യോഗിക ട്രെയിനർമാരാണ് ക്ലാസുകൾ നയിക്കുന്നത്.

എന്നാൽ, ചില സന്നദ്ധ സംഘടനകളും ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ക്ലാസുകളിൽ നൽകുന്ന വിവരങ്ങൾ എല്ലായ്‌പ്പോഴും കൃത്യവും വിശ്വസനീയവുമായിരിക്കണമെന്നില്ലെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇത്തരം ക്ലാസുകളിൽ പങ്കെടുത്ത് തെറ്റായ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം കമ്മിറ്റിക്കായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന എല്ലാ തീർഥാടകർക്കും ആവശ്യമായ സാങ്കേതിക വിവരങ്ങൾ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും കമ്മിറ്റി നൽകുന്നതിനാൽ മറ്റു ഏതെങ്കിലും ക്ലാസുകളിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.

#Hajj, #KeralaHajjCommittee, #Pilgrims, #HajjTraining, #TravelAdvisory, #MuslimPilgrimage

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia