Arafat | പരസ്‌പരം ഐക്യവും സഹകരണവും പുലർത്തണമെന്ന് അറഫ പ്രഭാഷണത്തിൽ ശൈഖ് മാഹിർ; ഫലസ്തീനായി പ്രാർഥിക്കണമെന്നും അഭ്യർഥന; മനുഷ്യക്കടലായി പുണ്യനഗരി 

 
hajj
hajj


സൂര്യാസ്തമയത്തിനു ശേഷം ഹാജിമാര്‍ 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്ക് നീങ്ങും

മക്ക: (KVARTHA) ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമത്തിന്​ തുടക്കം കുറിച്ച്​ സഊദി പണ്ഡിതൻ ശൈഖ് മാഹിർ അൽ മുഐകിലി ഖുത്ബ നിർവഹിച്ചു. ജനലക്ഷങ്ങള്‍ സംഗമിക്കുന്ന അറഫയിലെ മസ്ജിദുന്നമിറയില്‍ നടത്തിയ പ്രഭാഷണത്തിൽ പരസ്‌പരം ഐക്യത്തിനും സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്‌തു.

ഫലസ്തീൻ ജനതയ്ക്ക് വേണ്ടി പ്രാർഥിച്ച അദ്ദേഹം ഫലസ്തീനായി ഏവരും പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു. 
ദൈവത്തെ ആരാധിക്കുന്നതിലെ ആചാരത്തിൻ്റെയും ആത്മാർത്ഥതയുടെയും പ്രകടനമാണ് ഹജ്ജെന്നും അത് രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കോ ​​കക്ഷിരാഷ്ട്രീയത്തിനോ ഉള്ള സ്ഥലമല്ലെന്നും ശൈഖ് മാഹിർ വിശദീകരിച്ചു.

 

 

20 ലക്ഷത്തോളം തീര്‍ഥാടകർ അറഫ സംഗമത്തിനായി എത്തിച്ചേർന്നിട്ടുണ്ട്.  മധ്യാഹനം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന അറഫയില്‍ ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി ഒരുമിച്ച് നിസ്‌കരിച്ച്‌ ശേഷം തീര്‍ഥാടകര്‍ പ്രാർത്ഥനകളും മറ്റ് കർമ്മങ്ങളുമായി മുഴുകും.

 

 

സൂര്യാസ്തമയത്തിനു ശേഷം ഹാജിമാര്‍ 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്ക് നീങ്ങും. ഞായറാഴ്ച  പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. ജംറകളിലെ കല്ലേറും മറ്റു കര്‍മ്മങ്ങളുമായി മൂന്നു നാളുകള്‍  തീര്‍ഥാടകര്‍ മിനായില്‍ കഴിച്ചുകൂട്ടും. ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച  ബലിപെരുന്നാള്‍ ആഘോഷിക്കും. കേരളത്തില്‍ തിങ്കളാഴ്ചയാണ് പെരുന്നാള്‍.

 


 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia