ദുഃഖവെള്ളിയിലെ പരിണാമം; ആദ്യകാല ചടങ്ങുകള്‍ മുതല്‍ ആധുനിക ശുശ്രൂഷകള്‍ വരെ


● ദുഃഖവെള്ളി ആചരണം എ.ഡി മൂന്നാം നൂറ്റാണ്ടിൽ വ്യാപകമായി.
● ആദ്യകാലത്ത് ബൈബിൾ വായനയും പ്രാർത്ഥനയും മാത്രമായിരുന്നു ചടങ്ങുകൾ.
● ജെറുസലേമിലെ ആചാരങ്ങൾ റോമിലേക്കും മറ്റ് ദേശങ്ങളിലേക്കും പടർന്നു.
● കുരിശിൻ്റെ അവശിഷ്ടം ചുംബിക്കുന്നതും മൗനപ്രാർത്ഥന നടത്തുന്നതും പതിവായി.
● ഏഴാം നൂറ്റാണ്ടിൽ കുരിശിനെ ആരാധിക്കുന്ന രീതി പ്രചാരം നേടി.
● കുരിശു കുമ്പിടീൽ ലത്തീൻ ആരാധനാക്രമത്തിൽ പ്രധാനമാണ്.
● കയ്പുനീർ കുടിക്കുന്ന ആചാരവും നിലവിലുണ്ട്.
● എട്ടാം നൂറ്റാണ്ടോടെ കുർബാന സ്വീകരിക്കാൻ അനുമതി ലഭിച്ചു.
(KVARTHA) എ.ഡി മൂന്നാം നൂറ്റാണ്ടിലാണ് ദു:ഖവെള്ളി ആചരണം വ്യാപകമാകുന്നത്. ബൈബിള്‍ വായനയും പ്രാര്‍ഥനയും മാത്രമായിരുന്നു ആദ്യകാല ചടങ്ങുകളില്‍ ഉണ്ടായിരുന്നത്.
എ.ഡി. നാലാം ശതകത്തില്‍ ജെറുസലേമിലെ ക്രൈസ്തവര്‍ ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കാല്‍വരിയിലെത്തുകയും പീഡാനുഭവ വിവരണം ശ്രവിക്കുകയും ചെയ്തിരുന്നു. യേശുദേവന്‍ മരണം വരിച്ചതെന്നു കരുതപ്പെടുന്ന കുരിശിന്റെ അവശിഷ്ടത്തില്‍ വിശ്വാസികള്‍ ചുംബിക്കുകയും മൗനപ്രാര്‍ഥന നടത്തുകയും പതിവാക്കി.
ഏഴാം ശതകത്തോടുകൂടി ജെറുസലേമിലെ ആചാരങ്ങള്‍ റോമിലും നടപ്പാക്കപ്പെട്ടു. നൂറ്റിപ്പതിനെട്ടാം സങ്കീര്‍ത്തനം പാടുന്ന വേളയില്‍ വിശുദ്ധ കുരിശിന്റെ അവശിഷ്ടം ഘോഷയാത്രയായി ബസ്ലിക്കയിലേക്ക് കൊണ്ടുപോകുന്ന പതിവ് നിലനിന്നിരുന്നു. ഇപ്രകാരം വിശുദ്ധ കുരിശിനെ ആരാധിക്കുന്ന പതിവ് മറ്റു ദേശങ്ങളിലേക്കും പ്രചരിച്ചു. 'കുരിശു കുമ്പിടീല്‍' എന്നറിയപ്പെടുന്ന ഈ ആചാരത്തിന് ലത്തീന്‍ ആരാധനാക്രമത്തില്‍ ഇന്നും വളരെ പ്രാധാന്യമുണ്ട്.
ചില കത്തോലിക്കാ ദേവാലയങ്ങളില്‍ വിശുദ്ധ കുരിശിന്റെ അവശിഷ്ടം സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ സാധാരണ മരക്കുരിശാണ് കുമ്പിടീലിനായി ഉപയോഗിച്ചിരുന്നത്. ക്രൂശിതനായ യേശുവിന് കുടിക്കുവാന്‍ പുളിച്ച വീഞ്ഞ് നല്കിയതിന്റെ ഓര്‍മയ്ക്കായി വിശ്വാസികള്‍ കയ്പുവെള്ളം കുടിക്കുന്ന പതിവുമുണ്ടായിരുന്നു. ക്രമേണ ദുഃഖവെള്ളിയാഴ്ച ചടങ്ങുകളുടെ വൈവിധ്യം വര്‍ധിച്ചു.
പുരാതനകാലത്ത് ദേവാലയങ്ങളില്‍ ദുഃഖവൈള്ളിയാഴ്ച ദിവസം ശുശ്രൂഷ നടത്തുന്ന പതിവില്ലായിരുന്നു. എ.ഡി. എട്ടാം ശതകത്തോടുകൂടി അന്നേദിവസം കുര്‍ബാന സ്വീകരിക്കുവാന്‍ തത്പരരായ വ്യക്തികള്‍ക്ക് അതിനുള്ള അനുവാദം ലഭിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍, പുരോഹിതന്‍ കുര്‍ബാന സ്വീകരിക്കുകയും, ദിവ്യബലി പെസഹാ വ്യാഴാഴ്ച വൈകുന്നേരം അര്‍പ്പിക്കുകയും ചെയ്യുന്ന പതിവ് നിലവില്‍വന്നു. ക്രമേണ, ബൈബിള്‍ പാരായണം, പ്രാര്‍ഥന, കുരിശു കുമ്പിടീല്‍, പ്രത്യേക ശുശ്രൂഷ തുടങ്ങിയവയെല്ലാം ദുഃഖവെള്ളിയാഴ്ച രാവിലെ നടത്തിത്തുടങ്ങി.
ദുഃഖവെള്ളി ആചരണത്തിൻ്റെ ചരിത്രപരമായ വളർച്ചയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലേഖനം പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക.
The observance of Good Friday, which became widespread in the 3rd century AD, has evolved over time. Early rituals included Bible readings and prayers. Later, Jerusalem's customs spread to Rome and other regions, leading to practices like the veneration of the cross, tasting bitter water, and special services that are part of modern Good Friday observances.
#GoodFridayHistory, #ChristianRituals, #HolyWeek, #ReligiousEvolution, #CrossVeneration, #EarlyChristianity