Political Shifts | 48 നിയമസഭാ സീറ്റുകള്‍, രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങള്‍; ഉപതിരഞ്ഞെടുപ്പുകളിൽ സംഭവിച്ചതെന്ത്?

 
By-election results analysis across India

Photo Credit: X/ Election Commission of India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 48 അസംബ്ലി സീറ്റുകളിലേക്കും രണ്ടെണ്ണം പാര്‍ലമെന്റിലേക്കുമായിരുന്നു. 
● കേരളത്തിലെ വയനാട് ലോക്‌സഭാ സീറ്റിലായിരുന്നു ഏറ്റവും വലിയ മത്സരം. രാഹുല്‍ വിജയിച്ച മണ്ഡലമായിരുന്നു. 
● ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടാമത്തെ പാര്‍ലമെന്റ് സീറ്റാണ് മഹാരാഷ്ട്രയിലെ നന്ദേഡ്. 

ആദിത്യൻ ആറന്മുള 

(KVARTHA) രാജ്യം മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ മറ്റ് 14 സംസ്ഥാനങ്ങളിലെ 50 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നു. 48 അസംബ്ലി സീറ്റുകളിലേക്കും രണ്ടെണ്ണം പാര്‍ലമെന്റിലേക്കുമായിരുന്നു. അവിടങ്ങളിലെ ഫലങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം.

Aster mims 04/11/2022

2024 നവംബര്‍ 13-ന് സിക്കിമിലെ രണ്ട് നിയമസഭാ  മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നു: സോറെങ്-ചകുങ്, നാംചി-സിംഗിതാങ്. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) രണ്ട് സീറ്റുകളിലും എതിരില്ലാതെ വിജയിച്ചു. സോറെങ്-ചകുങ്ങില്‍ ആദിത്യ ഗോലെയും നാംചി-സിംഗിതാങ്ങില്‍ സതീഷ് ചന്ദ്ര റായിയും ആയിരുന്നു എസ്‌കെഎം സ്ഥാനാര്‍ത്ഥികള്‍.

വയനാട്

കേരളത്തിലെ വയനാട് ലോക്‌സഭാ സീറ്റിലായിരുന്നു ഏറ്റവും വലിയ മത്സരം. രാഹുല്‍ വിജയിച്ച മണ്ഡലമായിരുന്നു. റായ്ബറേലിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുകയും  ഉപതെരഞ്ഞെടുപ്പ് അനിവാര്യമാവുകയായിരുന്നു.  സഹോദരി പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, വോട്ടിംഗ് ശതമാനം ഗണ്യമായി കുറഞ്ഞു. 

മുന്‍ തെരഞ്ഞെടുപ്പില്‍ 72.92% ആയിരുന്നത് ഇത്തവണ 64.27% ആയി. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 350,000-ലധികമായിരുന്നു, 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മാര്‍ജിന്‍ 430,000-ത്തിലധികമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി മത്സരിപ്പിച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ നവ്യ ഹരിദാസ്  മൂന്നാം സ്ഥാനത്തെത്തി. കെട്ടിവെച്ച കാശ് പോലും കിട്ടിയുമില്ല. കഴിഞ്ഞതവണ മത്സരിച്ച കെ സുരേന്ദ്രനും ഇതേ അവസ്ഥയായിരുന്നു.

നന്ദേഡ്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടാമത്തെ പാര്‍ലമെന്റ് സീറ്റാണ് മഹാരാഷ്ട്രയിലെ നന്ദേഡ്. സിറ്റിംഗ് എംപിയും കോണ്‍ഗ്രസ് നേതാവുമായ വസന്തറാവു ചവാന്റെ മരണത്തെത്തുടര്‍ന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ രവീന്ദ്ര ചവാനെ സ്ഥാനാര്‍ത്ഥിയാക്കി. ബിജെപി സന്തുക്രാവു ഹംബാര്‍ഡെയെ സ്ഥാനാര്‍ത്ഥിയാക്കി. രവീന്ദ്ര ചവാൻ  സന്തുക്രാവു ഹംബാർഡെയെ 1,457 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ചവാൻ 5,86,788 വോട്ടുകൾ നേടിയപ്പോൾ ഹംബാർഡെക്ക് 5,85,331 വോട്ടുകൾ ലഭിച്ചു.

പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ആറ് മണ്ഡലങ്ങളിലും വിജയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ആധിപത്യം സ്ഥാപിച്ചു. പാര്‍ട്ടി അവരുടെ അഞ്ച് കോട്ടകള്‍ നിലനിര്‍ത്തുകയും ബിജെപിയില്‍ നിന്ന് മദാരിഹത്ത് പിടിച്ചെടുക്കുകയും ചെയ്തു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍  നിലവിലെ എംഎല്‍എമാര്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നത്. 2021 ന് ശേഷം സിപിഎമ്മും കോണ്‍ഗ്രസും  തങ്ങളുടെ  സഖ്യത്തില്‍ നിന്ന് മാറി ആദ്യമായി വെവ്വേറെ മത്സരിച്ചു. നൈഹാട്ടി നിയോജക മണ്ഡലത്തിനടുത്തുള്ള ഭട്പരയില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണം ഉള്‍പ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളും ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ വിഷയവും അതിജീവിച്ച്  ടിഎംസി എല്ലാ മണ്ഡലങ്ങളിലും വിജയിച്ചു.

 കര്‍ണാടക

കര്‍ണാടകയില്‍ മൂന്ന് സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ച് കോണ്‍ഗ്രസ് കൂടുതല്‍ കരുത്തരായി. ചന്നപട്ടണ (മുമ്പ് ജെഡി (എസ്) കൈവശം വച്ചിരുന്ന), ഷിഗ്ഗാവ് (മുമ്പ് ബിജെപി), സന്ദൂര്‍ (മുമ്പ് കോണ്‍ഗ്രസ്) എന്നിവിടങ്ങളിലാണ് വിജയം. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നത്.

ചന്നപട്ടണയില്‍, അഞ്ച് തവണ എംഎല്‍എയും അടുത്തിടെ ബിജെപിയില്‍ നിന്ന് മാറിയ മുന്‍ മന്ത്രിയുമായ സി.പി. യോഗേശ്വര്‍, മുന്‍ പ്രധാനമന്ത്രി എച്ച്.ഡിദേവഗൗഡയുടെ മകന്‍ ജെ.ഡി (എസ്) നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകന്‍ ബി.ജെ.പിയുടെ ഭരത് ബൊമ്മായിക്കെതിരെ കോണ്‍ഗ്രസിന്റെ യാസിര്‍ അഹമ്മദ് ഖാന്‍ പത്താന്‍ ഷിഗ്ഗാവ് മണ്ഡലത്തില്‍ വിജയിച്ചു. സന്ദൂരില്‍ കോണ്‍ഗ്രസ് എംപി ഇ.തുക്കാറാമിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഇ.അന്നപൂര്‍ണ കര്‍ണാടകയില്‍ എസ്ടി മോര്‍ച്ച നേതാവായ ബിജെപിയുടെ ബംഗാരു ഹനുമന്തുവിനെ പരാജയപ്പെടുത്തി.

 ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്: ഗാസിയാബാദ്, കര്‍ഹാല്‍, കടേഹാരി, ഖൈര്‍, കുന്ദര്‍ക്കി, മജവാന്‍, മീരാപൂര്‍, ഫുല്‍പൂര്‍, സിഷാമൗ. സിറ്റിംഗ് എം.എല്‍.എമാര്‍ ലോക്സഭയില്‍ വിജയിച്ചതോടെ രാജിവെച്ചു. അങ്ങനെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.  ക്രിമിനല്‍ കേസിലെ ശിക്ഷയെ തുടര്‍ന്ന് നിലവിലെ എം.എല്‍.എയുടെ അയോഗ്യനാക്കിയതോടെ  സിഷാമൗ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ബിജെപി ആറ് സീറ്റുകള്‍ നേടിയപ്പോള്‍ എസ്പി രണ്ടും ആര്‍എല്‍ഡി ഒരു സീറ്റും നേടി. 2024 ഓഗസ്റ്റില്‍ ഒമ്പത് മണ്ഡലങ്ങളിലായി 30  മന്ത്രിമാരെയും 15 മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും വിന്യസിച്ച് തീവ്രമായ പ്രചാരണ തന്ത്രമാണ് ബിജെപി നടത്തിയത്. ഈ നേതാക്കള്‍ വിവിധ പോളിംഗ് ബൂത്തുകളിലെ ജാതി ഘടന വിശകലനം ചെയ്തു, പാര്‍ട്ടി വോളന്റിയര്‍മാര്‍ മുഖേന വോട്ടര്‍മാരുമായി ഇടപഴകി.
 
തെരഞ്ഞെടുപ്പ് ദിവസം അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മീരാപൂര്‍ നിയോജക മണ്ഡലത്തിലെ കക്രോളി ഗ്രാമത്തില്‍ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഏറ്റുമുട്ടിയ രണ്ട് ഗ്രൂപ്പുകളെ പിരിച്ചുവിടാന്‍ പോലീസ് ഇടപെട്ടു.  കര്‍ഹാല്‍ മണ്ഡലത്തില്‍, 23 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി-എസ്പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിനാണ് അവളെ കൊലപ്പെടുത്തിയതെന്ന് അവരുടെ കുടുംബം അവകാശപ്പെട്ടു.

രാജസ്ഥാന്‍

2024 നവംബര്‍ 13-ന് രാജസ്ഥാനിലെ ഏഴ് അസംബ്ലി മണ്ഡലങ്ങള്‍ - ചോരാസി, ദൗസ, ദിയോലി-ഉനിയാര, ജുഞ്ജുനു, ഖിന്‍വ്‌സര്‍, രാംഗഢ്, സലൂംബര്‍ എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. ഇതില്‍ നാലെണ്ണം മുമ്പ് കോണ്‍ഗ്രസിനും ഒന്ന് ബി.ജെ.പിക്കും ഒന്ന് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും മറ്റൊന്ന് ഭാരതീയ ആദിവാസി പാര്‍ട്ടിയും വിജയിച്ചതായിരുന്നു. ആര്‍എല്‍ടിപിയും ബിഎപിയും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായിരുന്നു. 

2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ആര്‍എല്‍ടിപിയുമായും ബിഎപിയുമായും വിജയകരമായ സഖ്യമുണ്ടായിട്ടും - കോണ്‍ഗ്രസ് 8 ലോക്സഭാ സീറ്റുകളും സഖ്യകക്ഷികള്‍ മൂന്ന് സീറ്റുകളും നേടി. കോണ്‍ഗ്രസ് ഏഴ് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ബിജെപി ഇത്തവണ അഞ്ച് സീറ്റുകള്‍ നേടി, ബിഎപി ഒന്ന് ഉറപ്പിച്ചു, കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.

പഞ്ചാബ്

2024 നവംബര്‍ 20-ന് പഞ്ചാബിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു: ബര്‍ണാല, ചബ്ബേവാള്‍, ദേരാ ബാബ നാനാക്, ഗിദ്ദെര്‍ബഹ. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ലോക്സഭാ സീറ്റുകള്‍ നേടിയതിന് ശേഷം സിറ്റിങ് എംഎല്‍എമാര്‍ രാജിവച്ചതാണ് ഈ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കാരണമായത്. എഎപി ബര്‍ണാലയും ചബ്ബേവാളും പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് ദേരാ ബാബ നാനാക്കും ഗിദ്ദര്‍ബാഹയും കൈവശപ്പെടുത്തിയിരുന്നു.

ആദ്യം നവംബര്‍ 13 ന് തിരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ഒരു മതപരമായ ഉത്സവ വേളയില്‍ കുറഞ്ഞ പോളിംഗ് ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ 20 ലേക്ക് മാറ്റി. പഞ്ചാബില്‍ മത്സരിച്ചില്ലെങ്കിലും ബിജെപി സമ്മര്‍ദത്തിന് വഴങ്ങി തെരഞ്ഞെടുപ്പ് വൈകിപ്പിച്ചെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചതോടെ ഈ തീരുമാനം വിവാദമായി.  മൂന്ന് മണ്ഡലങ്ങളിൽ എഎപി വിജയിച്ചു, അതേസമയം കോണ്‍ഗ്രസിന് ബര്‍ണാല സീറ്റ് മാത്രമേ നേടാനായുള്ളൂ.

മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ
 

മറ്റ് പല സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. അസമിലെ അഞ്ച് അസംബ്ലി സീറ്റുകളില്‍ ബിജെപി മൂന്ന് സീറ്റുകള്‍ (ബെഹാലി, ധോലായ്, സമഗുരി) നേടി, എജിപി ബോംഗൈഗാവ് സുരക്ഷിതമാക്കി. സിദ്ലി സീറ്റിൽ യുപിപി വിജയിച്ചു. ബീഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളില്‍ ബിജെപി രണ്ട് സീറ്റുകളില്‍ വിജയിച്ചു, ജെഡിയുവും എച്ച്എഎംഎസും (എസ്) ഓരോ സീറ്റും നേടി. ആർജെഡി രണ്ട് സീറ്റുകള്‍ (ബെലഗഞ്ച്, രാംഗഡ്), എച്ച് എ എം, സിപിഐ (എംഎൽ) ഒന്ന് വീതം എന്നിങ്ങനെയായിരുന്നു മുമ്പത്തെ ഫലം.

അഞ്ച് സംസ്ഥാനങ്ങളില്‍ ഒറ്റ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. റായ്പൂര്‍ സിറ്റി സൗത്തില്‍ (ഛത്തീസ്ഗഡ്) ബിജെപി തങ്ങളുടെ ശക്തികേന്ദ്രം നിലനിര്‍ത്തുകയും വാവ് (ഗുജറാത്ത്), കേദാര്‍നാഥ് (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളില്‍ വിജയിക്കുകയും ചെയ്തു. മേഘാലയയില്‍ മുമ്പ് കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന ഗാംബെഗ്രെ സീറ്റില്‍ എന്‍പിപി വിജയിച്ചു. മധ്യപ്രദേശില്‍, ബിജെപി ബുധ്നി നിലനിര്‍ത്തുകയും കോണ്‍ഗ്രസ് വിജയ്പൂരില്‍ വിജയിക്കുകയും ചെയ്തു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സിപിഎമ്മും പാലക്കാട് കോണ്‍ഗ്രസും സീറ്റുകള്‍ നിലനിര്‍ത്തി.

 #ByElections, #PoliticalShift, #ElectionResults2024, #Wayanad, #Maharashtra, #Karnataka

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia