SWISS-TOWER 24/07/2023

കോപ്റ്റര്‍ അഴിമതി: ഇടനിലക്കാരന്‍ ഹാഷ്‌കെ സ്വിറ്റ്‌സര്‍ലന്റില്‍ അറസ്റ്റില്‍

 


ADVERTISEMENT

മിലാന്‍: അഗസ്ത വെസ്റ്റ്‌ലാന്‍ന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ഗിഡോ റാല്‍ഫ് ഹാഷ്‌കെ സ്വിറ്റ്‌സര്‍ലന്റില്‍ അറസ്റ്റിലായി. ഇറ്റാലിയന്‍ ന്യൂസ് വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കോടതി ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ അടുത്തയാഴ്ച ഇയാളെ ഇറ്റലിക്ക് കൈമാറുമെന്നും ലാ റിപ്പബ്ലിക് വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്യുന്നു. കോപ്റ്റര്‍ ഇടപാടില്‍ ഹാഷ്‌കെയ്‌ക്കെതിരായി 13 കേസുകളാണ് സിബിഐ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

കോപ്റ്റര്‍ അഴിമതി: ഇടനിലക്കാരന്‍ ഹാഷ്‌കെ സ്വിറ്റ്‌സര്‍ലന്റില്‍ അറസ്റ്റില്‍ഇറ്റലിയുടെ മുന്‍ പ്രസിഡന്റ് കാര്‍ലോ അസ്ഗളിയോ ഇന്ത്യയില്‍ വന്നിരുന്നതായി നേരത്തേ തെളിഞ്ഞിരുന്നു. 2005ല്‍ നടത്തിയ ഈ ഔദ്യോഗീക സന്ദര്‍ശനത്തിന് ശേഷമാണ് ഹെലികോപറ്ററിന്റെ ഉയരം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതെന്ന് അന്വേഷണ സംഘങ്ങള്‍ വെളിപ്പെടുത്തുന്നു. വിവാദ ഇടനിലക്കാരായ ഗീഡോ ഹാഷ്‌കെയും ഇറ്റാലിയന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ഈ സമയത്ത് ഹാഷ്‌കെ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയുമായി വ്യോമസേന ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.

ത്യാഗിയുടെ അടുത്ത ബന്ധുവായ ജൂലി ത്യാഗിയായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. ഇതിനുശേഷം അഗസ്ത വെസ്റ്റ്‌ലാന്റില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനായി ഉയരപരിധിയുടെ മാനദണ്ഡം 18,000 അടിയില്‍ നിന്നും 15,000 അടികുറച്ചതായി ഇറ്റാലിയന്‍ അന്വേഷണ സംഘം കണ്ടെത്തി. ഈ നടപടി മൂലമാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡിനിന് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ വഴിയൊരുങ്ങിയത്.

SUMMARY: Milan: Swiss authorities have arrested Guido Ralph Haschke, the alleged middleman in the AgustaWestland VVIP helicopter deal, on charges of bribery, Italian media reported yesterday.

Keywords: National news, Milan, Swiss authorities, Arrested, Guido Ralph Haschke, Alleged, Middleman, AgustaWestland VVIP helicopter deal, Bribery, Italian, Media, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia