മ്യാന്മറിലെ മുസ്ലീം നരഹത്യ; യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മ്യാന്മറിലെ മുസ്ലീം നരഹത്യ; യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
ജനീവ: മ്യാന്മറിലെ മുസ്ലീം നരഹത്യയ്ക്കെതിരേയും മനുഷ്യാവകാശ ലംഘനത്തിനെതിരേയും ഒടുവില്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ശബ്ദമുയര്‍ത്തുന്നു. രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കെതിരെ കഴിഞ്ഞ രണ്ട് മാസമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. സ്വത്തിനും ജീവനും സംരക്ഷണമില്ലാതെ പതിനായിരക്കണക്കിന്‌ മുസ്ലീങ്ങളാണ്‌ മ്യാന്മറില്‍ നിന്നും പലായനം ചെയ്ത് അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ അഭയം തേടിയത്. മ്യാന്മറില്‍ മുസ്ലീങ്ങള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന വിവേചനപരമായ പ്രവര്‍ത്തനങ്ങള്‍ നിരവധി ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്‌ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലെന്ന്‌ യുഎന്‍ ഹൈക്കമ്മീഷണര്‍ നാവി പിള്ളൈ അറിയിച്ചു.

മേഖലയില്‍ നടന്ന വര്‍ഗീയ സംഘട്ടനത്തിന്റെ മറപിടിച്ച് ഭരണകൂടവും ബുദ്ധമത സംഘടനകളും റോഹിന്‍ ഗയ വിഭാഗത്തില്‍പെട്ട മുസ്ലീങ്ങള്‍ക്കെതിരെ തിരിയുകയാണെന്നും യുഎന്‍ ആരോപിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ രാജ്യത്ത് നടക്കുന്ന കലാപത്തില്‍ 78 പേര്‍ കൊല്ലപ്പെടുകയും 70,000ത്തിലേറെ പേര്‍ക്ക് വീടുകള്‍ നഷ്ടമായെന്നുമാണ്‌ ഔദ്യോഗീക റിപോര്‍ട്ട്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ അതിലേറെയാണെന്ന്‌ നാവി പിള്ളൈ പ്രസ്താവനയില്‍ വ്യക്തമാക്കി. 

റോഹിന്‍ ഗയയിലെ മുസ്ലീങ്ങളുടെ സംരക്ഷണത്തിനായി ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന്‌ യുഎന്‍ ആവശ്യപ്പെട്ടു. കലാപമുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണം. രാജ്യത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിക്കുന്ന ഇസ്ലാം വിരുദ്ധ തരംഗം തടയാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യുഎന്‍ മ്യാന്മറിലെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 

അതേസമയം പ്രദേശത്ത് യാതൊരു പ്രശ്നവുമില്ലെന്നും യുഎന്‍ പ്രതിനിധി മ്യാന്മര്‍ സന്ദര്‍ശിക്കാനെത്തണമെന്നുമുള്ള ഭരണാധികാരികളുടെ ആവശ്യം യുഎന്‍ തള്ളി. സന്ദര്‍ശനം റാഖിനേ കലാപത്തിന്റെ യഥാര്‍ത്ഥ ചിത്രം നല്‍കില്ലെന്നും നാവി പിള്ളൈ വ്യക്തമാക്കി. റാഖിനേ കലാപത്തെക്കുറിച്ച് നിരവധി തെളിവുകള്‍ യുഎന്നിന്റെ കൈവശമുണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. 

ഏതാണ്ട് 8,00,000 മുസ്ലീങ്ങളാണ്‌ മ്യാന്മറിലെ റോഹിന്‍ ഗയയില്‍ ഉള്ളത്. ഇവരെ വിദേശ കുടിയേറ്റക്കാരായാണ്‌ മ്യാന്മര്‍ ഭരണാധികാരികള്‍ കണക്കാക്കുന്നത്. ഇവര്‍ക്കെതിരെ വര്‍ഷങ്ങളായി തുടരുന്ന അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും പാശ്ചാത്യ ലോകം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ഇതാദ്യമാ​യാണ്‌ യുഎന്‍ മനുഷ്യാവകാശ സംഘടന മ്യാന്മറിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയത്തുന്നത്.

English Summery
Geneva: The UN human rights chief on Friday warned that an initial move by Myanmar security forces to quash violence in the restive Rakhine state has turned into a crackdown against Muslim minorities.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia