പി­താ­വി­ന്റെ കൈ­പി­ടി­ച്ച് പു­ഞ്ചിരി­യോ­ടെ മലാ­ല­ വീണ്ടും സ്­കൂ­ളി­ലേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ല­ണ്ടന്‍: പാ­കി­സ്­താനി പെ­ണ്‍കു­ട്ടി­ക­ളു­ടെ വി­ദ്യാ­ഭ്യാ­സ­ത്തി­ന് പോ­രാ­ടി­യ­തി­ന് താ­ലി­ബാന്‍ ഭീ­ക­ര­രു­ടെ ആ­ക്ര­മ­ണ­ത്തി­ന് ഇ­രയാ­യ മലാ­ല യൂ­സഫ്‌­സാ­യ് വീണ്ടും സ്­കൂ­ളി­ന്റെ പ­ടിവാ­തി­ക്ക­ലില്‍. ആക്രമികളുടെ വെടിയേറ്റ് ല­ണ്ട­നില്‍ ചികിത്സ­യില്‍ കഴിയുന്ന മലാല ചൊവ്വാഴ്ച മുതലാ­ണ് ചി­കി­ത്സ പൂര്‍­ത്തി­യാക്കി സ്‌കൂളില്‍ പോകാന്‍ ആരംഭിച്ച­ത്.

ചി­കി­ത്സ­യില്‍ ക­ഴിയ­വെ വി­ദ്യാ­ഭ്യാ­സം മു­ടങ്ങി­യ മലാല ബിര്‍മിംഗ്ഹാമിലെ ഈഡന്‍ബര്‍ഗ് ഗേള്‍സ് ഹൈസ്­കൂ­ളില്‍ ഒമ്പതാം ക്ലാ­സി­ലാ­യി­രിക്കും പഠ­നം തു­ട­രു­ക. ആ­ദ്യ­ദി­നം പി­താ­വി­ന്റെ കൈ­പി­ടി­ച്ച് സ്­കൂള്‍ മു­റ്റ­ത്തേ­ക്ക് ന­ട­ന്നു­നീ­ങ്ങു­ന്ന മ­ലാ­ല­യു­ടെ മുഖ­ത്ത് പു­ഞ്ചി­രി­മാ­ത്രം.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്നാണ് ഇതിനോ­ട് മലാല പ്രതികരിച്ച­ത്. 'പാകിസ്താനിലെ എന്റെ സഹപാഠികളുടെ അസാന്നിധ്യം ഞാന്‍ അനുഭവി­ക്കു­ന്നു. ലോകത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ മൗലിക അവസരം ലഭ്യമാകണം എന്നാണെന്റെ ആ­ഗ്രഹം'- ത­ന്റെ ജീ­വി­ത­ത്തി­ലെ സ്വ­പ്‌­നം സ­ഫ­ലമാ­യ മ­ലാ­ല­യു­ടെ വാ­ക്കുകള്‍.

പി­താ­വി­ന്റെ കൈ­പി­ടി­ച്ച് പു­ഞ്ചിരി­യോ­ടെ മലാ­ല­ വീണ്ടും സ്­കൂ­ളി­ലേക്ക്ലോ­ക­ശ്ര­ദ്ധ നേടി­യ മ­ലാല­യോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിന് യു.എന്‍. ന­വം­ബര്‍ 10 ന് മലാ­ല ദി­ന­മാ­യി ആ­ച­രി­ക്കു­കയും ചെ­യ്­തി­രുന്നു. അ­തി­നി­ടെ നെ­ബേല്‍ പു­ര­സ്­കാ­ര­ത്തി­നു­ള്ള നാ­മ­നിര്‍­ദേ­ശവും ല­ഭിച്ചു.

2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ മലാലയ്ക്ക് നേരെ വെ­ടു­യു­തി­ര്‍ത്തത്. ഗു­രു­ത­ര­മായി പരിക്കേ­റ്റ മ­ലാല­യെ പാ­കി­സ്­താ­നി­ലെ ചി­കി­ത്സ­യ്­ക്ക് ശേ­ഷ­മാണ് ലണ്ടനിലെ ആശുപത്രിയില്‍ എ­ത്തി­ച്ചത്. മാ­സ­ങ്ങള്‍ നീ­ണ്ട വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് മലാല ജീവിതത്തിലേക്ക് തിരിച്ചുവ­ന്നത്.


Keywords : London, School, Pakistan, World, Malala Yousafzai, Girls' Education, Central England, Attack, Taliban, Classmates, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia