പിതാവിന്റെ കൈപിടിച്ച് പുഞ്ചിരിയോടെ മലാല വീണ്ടും സ്കൂളിലേക്ക്
Mar 20, 2013, 18:25 IST
ലണ്ടന്‍: പാകിസ്താനി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പോരാടിയതിന് താലിബാന്‍ ഭീകരരുടെ ആക്രമണത്തിന് ഇരയായ മലാല യൂസഫ്സായ് വീണ്ടും സ്കൂളിന്റെ പടിവാതിക്കലില്‍. ആക്രമികളുടെ വെടിയേറ്റ് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന മലാല ചൊവ്വാഴ്ച മുതലാണ് ചികിത്സ പൂര്‍ത്തിയാക്കി സ്‌കൂളില്‍ പോകാന്‍ ആരംഭിച്ചത്.
ചികിത്സയില്‍ കഴിയവെ വിദ്യാഭ്യാസം മുടങ്ങിയ മലാല ബിര്‍മിംഗ്ഹാമിലെ ഈഡന്‍ബര്‍ഗ് ഗേള്‍സ് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസിലായിരിക്കും പഠനം തുടരുക. ആദ്യദിനം പിതാവിന്റെ കൈപിടിച്ച് സ്കൂള്‍ മുറ്റത്തേക്ക് നടന്നുനീങ്ങുന്ന മലാലയുടെ മുഖത്ത് പുഞ്ചിരിമാത്രം.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്നാണ് ഇതിനോട് മലാല പ്രതികരിച്ചത്. 'പാകിസ്താനിലെ എന്റെ സഹപാഠികളുടെ അസാന്നിധ്യം ഞാന്‍ അനുഭവിക്കുന്നു. ലോകത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ മൗലിക അവസരം ലഭ്യമാകണം എന്നാണെന്റെ ആഗ്രഹം'- തന്റെ ജീവിതത്തിലെ സ്വപ്നം സഫലമായ മലാലയുടെ വാക്കുകള്‍.
ലോകശ്രദ്ധ നേടിയ മലാലയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിന് യു.എന്‍. നവംബര്‍ 10 ന് മലാല ദിനമായി ആചരിക്കുകയും ചെയ്തിരുന്നു. അതിനിടെ നെബേല്‍ പുരസ്കാരത്തിനുള്ള നാമനിര്‍ദേശവും ലഭിച്ചു.
2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ മലാലയ്ക്ക് നേരെ വെടുയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ മലാലയെ പാകിസ്താനിലെ ചികിത്സയ്ക്ക് ശേഷമാണ് ലണ്ടനിലെ ആശുപത്രിയില്‍ എത്തിച്ചത്. മാസങ്ങള്‍ നീണ്ട വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ മലാലയ്ക്ക് നേരെ വെടുയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ മലാലയെ പാകിസ്താനിലെ ചികിത്സയ്ക്ക് ശേഷമാണ് ലണ്ടനിലെ ആശുപത്രിയില്‍ എത്തിച്ചത്. മാസങ്ങള്‍ നീണ്ട വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
Keywords : London, School, Pakistan, World, Malala Yousafzai, Girls' Education, Central England, Attack, Taliban, Classmates, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.