ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: പുതിയ ദൗത്യവുമായി സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേയ്ക്ക് പുറപ്പെട്ടു. സോയൂസ് ബഹിരാകാശ പേടകത്തില്‍ കസാഖിസ്ഥാനിലെ ബേക്കന്നൂര്‍ കേന്ദ്രത്തില്‍ നിന്നുമാണ് സുനിത വില്യംസ് യാത്രയായത്.
ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്തു കഴിഞ്ഞ വനിത എന്ന റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു സുനിത. 2006 ഡിസംബര്‍ 11 മുതല്‍ 2007 ജൂണ്‍ 22 വരെ ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞിട്ടുണ്ട്. അന്ന് നാസയുടെ പ്രതിനിധിയായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ സുനിത ഫ്ലൈറ്റ് എന്‍ജിനീയറുടെ ചുമതലയാണ് വഹിച്ചിരുന്നത്.
രണ്ടാം യാത്രയില്‍, പുതിയ ദൗത്യത്തിന്റെ കമാന്‍ഡര്‍ പദവിയിലാണ് സുനിത. യു.എസിലെ ഒഹായോയിലേക്ക് കുടിയേറിയ ഗുജറാത്തി മാതാപിതാക്കളുടെ മകളായ സുനിതയെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി നാസ തിരഞ്ഞെടുക്കുന്നത് 1998 ല്‍ ആണ്.
English Summery
Ahmedabad: Indian-American astronaut Sunita Williams took off for second space mission on Sunday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

