Flood | 'നദിക്കരയില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ പ്രളയ ജലം ഇരച്ചെത്തി'; 14 മരണം, ഒഴുക്കില്‍പെട്ടവര്‍ക്കായി തിരച്ചില്‍
Dec 5, 2022, 18:22 IST
ജൊഹനാസ്ബര്‍ഗ്: (www.kvartha.com) നദിക്കരയില്‍ പള്ളിയിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇരച്ചെത്തിയ പ്രളയ ജലത്തില്‍ പെട്ട് 14 പേര്‍ മരിച്ചതായി റിപോര്‍ട്. ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗില്‍ ജുക്‌സ്‌കെയ് നദിയില്‍ ശനിയാഴ്ചയാണ് ദുരന്തമുണ്ടായത്. പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ ഒഴുക്കില്‍പെട്ടെങ്കിലും നദിയിലേക്ക് ചാഞ്ഞ് നിന്നിരുന്ന ഒരു മരത്തില്‍ പിടിച്ച് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
വെള്ളപ്പാച്ചിലില്‍ ഒഴുകി പോയവര്‍ക്കായി ഞായറാഴ്ച നടത്തിയ തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. ആദ്യ ദിവസം നടത്തിയ തിരച്ചില്‍ രണ്ട് പേരുടെ മൃതദേഹവും ഞായറാഴ്ച നടന്ന തിരച്ചിലില്‍ 12 പേരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചനകള്‍. 30ഓളം വിശ്വാസികളായിരുന്നു ശനിയാഴ്ച നദിക്കരയിലെ പ്രാര്‍ത്ഥനയ്ക്ക് എത്തിയതെന്നാണ് വിവരം. അഗ്‌നിശമന സേനയും പൊലീസും നീന്തല്‍ വിദഗ്ധരും ചേര്‍ന്ന് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ നിരവധി വിശ്വാസി സമൂഹങ്ങള്‍ സമാനമായ ചടങ്ങുകള്‍ നദിക്കരയില്‍ നടത്തുന്ന സാഹചര്യത്തില്‍ അപകട മുന്നറിയിപ്പ് ഒരിക്കല്‍ കൂടി നല്‍കിയിരിക്കുകയാണ് അധികൃതര്‍.
Keywords: News, World, South Africa, Death, Accident, Missing, Search for Johannesburg worshippers swept by flood; 14 dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.