Rishi Sunak | നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി: നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്; എംപിയുടെ ആരോപണങ്ങൾക്ക് മറുപടി; വീഡിയോ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടൻ: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരോക്ഷമായ പിന്തുന്നയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. പാക് വംശജനായ പാർലമെന്റ് അംഗം ഇമ്രാൻ ഹുസൈൻ ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചപ്പോഴാണ് ബ്രിട്ടീഷ് പാർലമെന്റിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
വിഷയത്തിൽ യു കെ ഗവൺമെന്റിന്റെ നിലപാട് മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും, ഇപ്പോൾ ഈ വിഷയത്തിന് പ്രാധാന്യമില്ലെന്നും റിഷി സുനക് പറഞ്ഞു. 'ഗുജറാത്ത് കലാപത്തിന് മോദി ഉത്തരവാദിയാണ്. ഇത് പറയുന്നത് ഫോറിൻ ആൻഡ് കോമൺവെൽത് ഓഫീസാണ്. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഇന്ത്യയിലും, യു കെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഇനിയും നീതി ലഭിക്കാത്തവരുണ്ട്. ഇതിൽ ബ്രിട്ടന്റെ നിലപാട് എന്താണ്?' എന്നായിരുന്നു ഇമ്രാൻ ഹുസൈന്റെ ചോദ്യം.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി ബി സി റിപ്പോർട്ടിനെ യു കെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലെ ചില പ്ലാറ്റ് ഫോമുകളിലും ഈ ഡോക്യുമെന്ററി ഇപ്പോൾ ലഭ്യമല്ല.
UK Government PM Rishi Sunak Criticizes BBC Report:
— 𝐊𝐚𝐩𝐢𝐥 𝐊𝐮𝐦𝐚𝐫 (@kapilkumaron) January 19, 2023
UK PM Rishi Sunak dismisses Pakistani-origin Imran Hussain, a British MP, appearing in the House in connection with an allegation against PM Modi, which was conducted by BBC. pic.twitter.com/Uu3O72g1tU
Keywords: London, News, World, Video, Prime Minister, MP, Narendra Modi, Rishi Sunak Gives Befitting Reply To Pakistan-origin UK MP Over BBC documentary on PM Modi | Watch.

