Award | സമാധാന നോബല്‍ ലഭിച്ച 'ഹിബാകുഷ' ആരാണ്, എന്താണ് അവർ ചെയ്യുന്നത്?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 1945-ലെ ആണവ ബോംബ് സ്ഫോടനങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ മരിച്ചു.
● ഹിബാകുഷ 1956 മുതല്‍ പ്രവര്‍ത്തിക്കുന്നു.
● ലോകമെമ്പാടുമുള്ള ആണവായുധ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണ്
● ആണവായുധങ്ങള്‍ നിരോധിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
ആദിത്യൻ ആറന്മുള
(KVARTHA) 1945ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ പ്രതിനിധീകരിക്കുന്ന സംഘടന 'ആണവായുധ രഹിത ലോകം' സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. നിഹോണ്‍ ഹിഡാന്‍ക്യോ, അല്ലെങ്കില്‍ ജപ്പാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എ- ആന്‍ഡ് എച്ച്-ബോംബ് വിക്ടിംസ് ഓര്‍ഗനൈസേഷന്‍, ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായി 1956 ഓഗസ്റ്റ് മുതല്‍ പ്രചാരണം നടത്തുന്നു. 'ഹിബാകുഷ' എന്നും ഈ സംഘടന അറിയപ്പെടുന്നു.
ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സമ്പൂര്‍ണ നിരോധനം ഇവര്‍ ലക്ഷ്യമിടുന്നു. അവാര്‍ഡ് ജേതാവിനെ ഓസ്ലോയില്‍ പ്രഖ്യാപിച്ചുകൊണ്ട് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി പറഞ്ഞതിങ്ങിനെയാണ്: 'ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആഗോള പ്രസ്ഥാനം അശ്രാന്തമായി പരിശ്രമിച്ചു'.
കാലക്രമേണ, ആണവായുധങ്ങളുടെ ഉപയോഗം ധാര്‍മ്മികമായി അംഗീകരിക്കാനാവില്ലെന്ന് പറയുന്ന ഒരു ശക്തമായ അന്താരാഷ്ട്ര സംഘടനയായി അത് വളര്‍ന്നുവെന്നും കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയുടെ ഹിരോഷിമ ബ്രാഞ്ചിന്റെ എക്സിക്യൂട്ടീവും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയുമായ ടോമോയുകി മിമാകി (82) നോര്‍വേയില്‍ പ്രഖ്യാപനം നടത്തുമ്പോള്‍ ഹിരോഷിമ സിറ്റി ഹാളിലായിരുന്നു.
'സത്യമാണോ?' എന്നാണ് അദ്ദേഹം ചോദിച്ചത്. 'ദയവായി ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആണവായുധങ്ങള്‍ നിര്‍ത്തലാക്കുക. അതാണ് ഹിബാകുഷയിലെ 114,000 പേരുടെ ആഗ്രഹം' എന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വര്‍ഷവും ഹിരോഷിമയിലും നാഗസാക്കിയിലും നടക്കുന്ന വാര്‍ഷിക അനുസ്മരണ പരിപാടികളില്‍ അതിജീവിക്കുന്നവരുടെ എണ്ണം കുറവാണെന്ന് മിമാകി ചൂണ്ടിക്കാട്ടി. എന്നാല്‍ ആണവായുധങ്ങള്‍ നിര്‍ത്തലാക്കുന്നത് കാണാന്‍ തങ്ങള്‍ക്ക് ദീര്‍ഘകാലം ജീവിക്കാനാകുമെന്ന പ്രതീക്ഷയിലാണവര്‍. 'ഞങ്ങളില്‍ പലര്‍ക്കും ഇനി അധികം ആയുസ്സില്ല, അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുമെന്ന് എനിക്ക് ഉറപ്പില്ല- അദ്ദേഹം പറഞ്ഞു. മരണമടഞ്ഞ പ്രചാരകരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിച്ച് അവരെ സന്തോഷവാര്‍ത്ത അറിയിക്കുമെന്നും അറിയിച്ചു.
സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഈ സംഘടനയ്ക്ക് നല്‍കേണ്ടത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. ആണവായുധങ്ങള്‍ നിര്‍ത്തലാക്കുന്നതിന് നിരവധി വര്‍ഷങ്ങളായി അവര്‍ പ്രവര്‍ത്തിക്കുന്നെന്നും ലാവോസില്‍ അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ പ്രതികരിച്ചു.
ഹിരോഷിമ ഗവര്‍ണര്‍ ഹിദെഹിക്കോ യുസാക്കി സംഘടനയെ അഭിനന്ദിച്ചു. ആണവായുധങ്ങളുടെ ഉപയോഗത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുന്നത് അവ നിര്‍ത്തലാക്കുന്നതിനുള്ള ആദ്യപടിയാണ്, ആ ലക്ഷ്യത്തിലേക്കുള്ള ഹിബാകുഷയുടെ അചഞ്ചലമായ പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ആണവായുധങ്ങള്‍ നിര്‍ത്തലാക്കാനുള്ള ശക്തിയുടെ ഉറവിടമാണെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ സംഭാവനകള്‍ വളരെ പ്രധാനമാണ്. ആണവായുധങ്ങള്‍ നിര്‍ത്തലാക്കാന്‍ ഇനിയും സമയമെടുക്കാം. എന്നാല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ആണവായുധങ്ങള്‍ നിര്‍ത്തലാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും പറഞ്ഞു. ആണവായുധ നിരോധന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ മാറിമാറി വരുന്ന ഗവണ്‍മെന്റുകള്‍ വിസമ്മതിച്ച ജപ്പാനിലുള്‍പ്പെടെ ആണവായുധങ്ങള്‍ക്കെതിരായ പ്രചാരണത്തിന് ഈ അവാര്‍ഡ് പുതുജീവന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റുള്ളവര്‍ പറഞ്ഞു.
'ജപ്പാന്‍ ഗവണ്‍മെന്റ് അതിന്റെ നിലപാട് മാറ്റുന്നതിനും ഭൂമുഖത്ത് നിന്ന് ആണവായുധങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതിനും ഈ അവാര്‍ഡ് കാരണമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' ക്യോട്ടോ ആസ്ഥാനമായുള്ള ഗ്രീന്‍ ആക്ഷന്‍ ജപ്പാനിലെ പരിസ്ഥിതി പ്രചാരകന്‍ എയ്ലിന്‍ മിയോക്കോ സ്മിത്ത് പറഞ്ഞു. ആണവായുധങ്ങളുടെ കടുത്ത എതിരാളി കൂടിയാണ് അദ്ദേഹം.
നൊബേല്‍ സമ്മാനത്തെക്കുറിച്ച് കേള്‍ക്കുന്ന എല്ലാവരും ജപ്പാനിലെ ഹിബകുഷയുടെ പാത പിന്തുടരാന്‍ ജാപ്പനീസ് സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നെന്നും പറഞ്ഞു.
ആണവ ആക്രമണസമയത്ത് ഹിരോഷിമയിലോ നാഗസാക്കിയിലോ ഉണ്ടായിരുന്ന ആളുകളെയും സമീപത്ത് താമസിച്ചിരുന്ന മറ്റുള്ളവരെയും രണ്ട് ബോംബുകളില്‍ നിന്നുള്ള റേഡിയേഷനും ന്യൂക്ലിയര്‍ അണുപ്രസരണവും ബാധിച്ച ആളുകളെയും ഏകദേശം 70 വര്‍ഷമായി നിഹോണ്‍ ഹിഡാന്‍ക്യോ പ്രതിനിധീകരിക്കുന്നു. ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ നടന്ന ആക്രമണത്തിന്റെ ഫലമായി 140,000 പേര്‍ മരിച്ചു, മൂന്ന് ദിവസത്തിന് ശേഷം നാഗസാക്കിയില്‍ നടന്ന സ്‌ഫോടനത്തില്‍ 70,000 പേര്‍ മരിച്ചു. 1945 ഓഗസ്റ്റ് 15 ന് ജപ്പാൻ സഖ്യകക്ഷികള്‍ക്ക് കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു.
1985-ലും 1994-ലും രണ്ട് തവണ നിഹോണ്‍ ഹിഡാന്‍ക്യോ സമാധാന നോബലിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1974-ല്‍, ജപ്പാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കരുത്, ഉത്പാദിപ്പിക്കരുത്, രാജ്യത്തിന്റെ പ്രദേശത്ത് അനുവദിക്കരുത് എന്നീ ആണവ ഇതര തത്ത്വങ്ങള്‍ അവതരിപ്പിച്ചതിന് പ്രധാനമന്ത്രി ഈസാകു സാറ്റോ സമാധാന നോബലിന് അര്‍ഹനായി.
'വ്യക്തിപരമായ കഥകള്‍ വരച്ചുകാട്ടിയും, സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള പ്രചാരണങ്ങള്‍ നടത്തിയും, ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിയും ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ വ്യാപകമായ അവബോധം സൃഷ്ടിക്കാനും ഏകീകരിക്കാനും ഈ സംഘടന സഹായിച്ചിട്ടുണ്ട്,' നോബല്‍ കമ്മിറ്റി വെള്ളിയാഴ്ച പറഞ്ഞു.
'വര്‍ണ്ണിക്കാന്‍ കഴിയാത്തത് വിവരിക്കാനും അചിന്തനീയമായത് ചിന്തിക്കാനും ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഇരകളുടെ വേദനയും കഷ്ടപ്പാടുകളും എങ്ങനെയെങ്കിലും മനസ്സിലാക്കാനും ഹിബാകുഷ നമ്മെ സഹായിക്കുന്നു. ഏകദേശം 80 വര്‍ഷമായി യുദ്ധത്തില്‍ ആണവായുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെങ്കിലും സംഘടനയുടെ പ്രവര്‍ത്തനം 'പ്രോത്സാഹജനകം' എന്ന് കമ്മിറ്റി വിശേഷിപ്പിച്ചു. ഇന്ന് ആണവായുധങ്ങളുടെ ഉപയോഗത്തിനെതിരായ വിലക്ക് സമ്മര്‍ദ്ദത്തിലാണ് എന്നത് ഭയാനകമാണെന്നും' അവര്‍ പറഞ്ഞു.
ആണവശക്തികള്‍ അവരുടെ ആയുധശേഖരം നവീകരിക്കുന്നു, ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ രാജ്യങ്ങള്‍ തയ്യാറെടുക്കുന്നു, തുടര്‍ച്ചയായ യുദ്ധങ്ങളില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. ആണവായുധങ്ങള്‍ എന്താണെന്ന് സ്വയം ഓര്‍മ്മിപ്പിക്കേണ്ടതാണ്: ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിനാശകരമായ ആയുധമാണതെന്നും കമ്മിറ്റി പറഞ്ഞു.
#NobelPeacePrize #Hiroshima #Nagasaki #NuclearDisarmament #Japan #Hibakusha #Peace
