താലിബാന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പുരോഹിതനെ സ്വതന്ത്രനാക്കി

 


ADVERTISEMENT

കാബൂള്‍: (www.kvartha.com 22/02/2015) എട്ട് മാസങ്ങള്‍ക്ക് മുന്‍പ് താലിബാന്‍ പോരാളികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പുരോഹിതനെ മോചിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റിലൂടെ അറിയിച്ചു. തമിഴ്‌നാട് സ്വദേശിയായ ഫാദര്‍ അലക്‌സിസ് പ്രേം കുമാറാണ് സ്വതന്ത്രനായത്.

ഹെറാത്ത് പ്രവിശ്യയില്‍ നിന്നുമാണ് 47കാരനായ ഫാദറെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 2നായിരുന്നു സംഭവം. മോചിതനായ ഫാദര്‍ അലക്‌സിസ് ഉടനെ തന്റെ കുടുംബാംഗങ്ങള്‍ക്ക് സമീപമെത്തുമെന്ന് വിദേശകാര്യ വകുപ്പ് വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു.
താലിബാന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പുരോഹിതനെ സ്വതന്ത്രനാക്കി
തട്ടിക്കൊണ്ടുപോകുമ്പോള്‍ ജെസ്യൂട്ട് റെഫ്യൂജീ സര്‍വീസ് എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകനായിരുന്നു ഫാദര്‍. വിദ്യാഭ്യാസ രംഗത്തായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

SUMMARY: Eight months after his abduction in Afghanistan, Indian Christian priest Father Alexis Prem Kumar has been released safely and arrangements are being made to reunite him with his family at the earliest.

Keywords: Afghanistan, Christian Priest, Father Alexis Prem Kumar, PM Modi,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia