Conflict | ഗോലാൻ കുന്നുകളിൽ കുടിയേറ്റം വർധിപ്പിക്കാൻ ഇസ്രാഈൽ; 11 ദശലക്ഷം ഡോളറിന്റെ പദ്ധതിക്ക് അംഗീകാരം; ശക്തമായി അപലപിച്ച് യുഎഇ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രദേശത്തെ ജനസംഖ്യ ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
● ഗോലാൻ കുന്നുകൾ തന്ത്രപ്രധാനമായ ഒരു പ്രദേശം.
● സിറിയയിലേക്കും ലെബനനിലേക്കും എളുപ്പത്തിൽ പ്രവേശിക്കാം.
ടെൽ അവീവ്: (KVARTHA) സിറിയയിൽ ബശ്ശാറുൽ അസദിന്റെ പതനത്തിന് പിന്നാലെ ഗോലാൻ കുന്നുകളിലെ കുടിയേറ്റം ഇരട്ടിയാക്കാൻ നീക്കവുമായി ഇസ്രാഈൽ. ഇതിനായുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ 40 ദശലക്ഷം (11 ദശലക്ഷം ഡോളർ) ചിലവിലുള്ള പദ്ധതിക്ക് മന്ത്രിസഭ ഏകകണ്ഠമായ അംഗീകാരം നൽകി.

11 ദശലക്ഷം ഡോളർ ചെലവഴിച്ച് ഈ പ്രദേശത്തെ ജനസംഖ്യ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസം, പുനരുപയോഗ ഊർജം, ഒരു വിദ്യാർത്ഥി ഗ്രാമം സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇസ്രായേൽ 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിൽ സിറിയയിൽ നിന്ന് ഗോലാൻ കുന്നുകൾ പിടിച്ചെടുത്തു. 1981 ൽ ഇത് അനധികൃതമായി തങ്ങളുടെ ഭാഗമാക്കിയെന്ന് പ്രഖ്യാപിച്ചു.
2019 ൽ അമേരിക്ക ഈ നീക്കത്തെ അംഗീകരിച്ചെങ്കിലും ലോകത്തിന്റെ ഭൂരിഭാഗവും ഇത് അംഗീകരിക്കുന്നില്ല. ഇസ്രായേൽ ഇതിനെ തങ്ങളുടെ പ്രതിരോധത്തിനും സുരക്ഷയ്ക്കും അനിവാര്യമായ നടപടിയായി ന്യായീകരിക്കുന്നു.
ശക്തമായി അപലപിച്ച് യുഎഇ
അതേസമയം ഗോലാൻ കുന്നുകളിൽ ഇസ്രായേൽ സർക്കാർ നടത്തുന്ന കുടിയേറ്റ ശ്രമങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ഈ തീരുമാനം അധിനിവേശം വ്യാപിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഗോലാൻ കുന്നുകളുടെ പ്രാധാന്യം
ഗോലാൻ കുന്നുകൾ തന്ത്രപ്രധാനമായ ഒരു പ്രദേശമാണ്. ഇവിടെ നിന്നും ഇസ്രായേലിന് ഗോലാൻ കുന്നുകളിലും ഗലീലിയിലും വലിയൊരു ഭാഗം കാണാൻ കഴിയും. കൂടാതെ, ഇവിടെ നിന്നും ഇസ്രായേലിന് സിറിയയിലേക്കും ലെബനനിലേക്കും എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും. ഈ വികസന പദ്ധതി മൂലം മധ്യേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് കൂടുതൽ ആക്കം കൂടാൻ സാധ്യതയുണ്ട്. ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാകാൻ ഇത് ഇടയാക്കും.
#Israel #GolanHeights #settlements #UAE #Syria #MiddleEast #conflict #internationallaw