Middle East | ഗസ്സയില്‍ ഹമാസിന്റെ ഗംഭീര തിരിച്ചുവരവ്; വെടിനിര്‍ത്തലിന് ശേഷമുള്ള ചിത്രം ഇസ്രാഈലിന് തിരിച്ചടി; കണക്കുകൂട്ടലുകള്‍ തെറ്റുന്നു


● 10,000 നും 15,000 നും ഇടയില്‍ പുതിയ ഹമാസ് അംഗങ്ങളെ ചേര്‍ത്തുവെന്ന് റിപ്പോര്‍ട്ട്.
● ഹമാസിന്റെ ഭരണം ഇസ്രാഈലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാര്‍.
ഗസ്സ: (KVARTHA) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഹമാസ് ഗസ്സയില്‍ തങ്ങളുടെ നിയന്ത്രണം വീണ്ടും സ്ഥാപിച്ച കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇസ്രാഈലിന്റെ കഠിന ശ്രമങ്ങള്‍ക്കിടയിലും, 15 മാസത്തെ യുദ്ധത്തിനിടയിലും ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചില്ല എന്നത് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ദൃശ്യങ്ങള്‍. ഹമാസ് പോരാളികള്‍ തങ്ങളുടെ പതാക വീശുന്നതും ഗസ്സയുടെ തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നതും കാണാം. ഇസ്രാഈല്‍ ഹമാസിന്റെ നേതൃത്വത്തെ തകര്‍ത്തുകളഞ്ഞു എന്ന് വിശ്വസിച്ചിരുന്ന പലരെയും ഈ തിരിച്ചുവരവ് അത്ഭുതപ്പെടുത്തി.
Watch the moment Hamas handed over four Israeli female captives to the International Committee of the Red Cross at Palestine Square in Gaza City. pic.twitter.com/quKsYCM6c5
— Al Jazeera English (@AJEnglish) January 25, 2025
ഹമാസ് പോരാളികള്‍ വളരെ ചിട്ടയായ രീതിയിലാണ് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 'കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ അവര്‍ ഒളിത്താവളങ്ങളില്‍ നിന്ന് തിരിച്ചെത്തി' എന്നാണ് 24 വയസുള്ള ഒരു ഗസ്സ നിവാസി മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടത്. ഹമാസ് തോല്‍വിയുടെ വക്കിലാണെന്ന മുന്‍ ധാരണയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് നിലവിലെ കാഴ്ചകള്‍. ബന്ദികളെ ഇസ്രാഈലിന് കൈമാറുമ്പോള്‍ പോലും ഹമാസ് പോരാളികള്‍ തോല്‍വിയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല. വൃത്തിയുള്ള വാഹനങ്ങളിലാണ് അവരെത്തിയത്, നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന സൈനിക വസ്ത്രങ്ങളും അവര്‍ ധരിച്ചിരുന്നു.
യുദ്ധത്തില്‍ എത്ര ഹമാസ് നേതാക്കന്മാരും പോരാളികളും അതിജീവിച്ചു എന്നത് ഇപ്പോളും വ്യക്തമല്ല. അവര്‍ യുദ്ധസമയത്ത് എവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നും ആര്‍ക്കും അറിയില്ല. വെടിനിര്‍ത്തലിന് ശേഷം ഹമാസ് തങ്ങളുടെ ഭരണം പുനരാരംഭിച്ചു. പൊലീസ് സേനയെ തെരുവിലിറക്കിയും, സഹായ വിതരണം നിയന്ത്രിച്ചും, ഗസ്സയില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചും അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
❌🇮🇱 NETANYAHU: “We will WIPE OUT HAMAS!”
— Jackson Hinkle 🇺🇸 (@jacksonhinklle) January 25, 2025
⬇️🇵🇸 HAMAS IN GAZA TODAY pic.twitter.com/l8uCxmYQ51
ഹമാസ് നിയന്ത്രണം വീണ്ടെടുത്തുവെങ്കിലും കാര്യമായ വെല്ലുവിളികള്‍ അവര്‍ നേരിടുന്നുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ പലതും യുദ്ധത്തില്‍ നശിച്ചു. തല്‍ഫലമായി, ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് പകരം പേപ്പര്‍ രേഖകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി. ബോംബിട്ട് തകര്‍ത്ത ആസ്ഥാനങ്ങളിലാണ് പ്രവര്‍ത്തനം. ഈ വെല്ലുവിളികള്‍ക്കിടയിലും ഹമാസ് ഗസ്സയില്‍ തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും, മാലിന്യം നീക്കം ചെയ്യാനും, കേടായ അടിസ്ഥാന സൗകര്യങ്ങള്‍ നന്നാക്കാനും പ്രാദേശിക മുനിസിപ്പാലിറ്റികള്‍ ഹമാസുമായി സഹകരിക്കുന്നു.
പുതിയ അംഗങ്ങള്‍
അതേസമയം, ഇസ്രാഈലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഹമാസ് 10,000 നും 15,000 നും ഇടയില്‍ പുതിയ അംഗങ്ങളെ ചേര്‍ത്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രാഇല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പിന്തുണയുള്ള ഈ പോരാളികള്‍ ഇസ്രാഈലിന് ഒരു നിരന്തര ഭീഷണിയായി തുടരാന്‍ സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതേ കാലയളവില്‍ സമാനമായ എണ്ണം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുമ്പോള്‍ മറ്റൊരാള്‍ ഹമാസില്‍ ചേരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
The media lied to us about Hamas.
— Rev Laskaris (@REVMAXXING) January 25, 2025
pic.twitter.com/07hmtaBZFq
യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്, ഹമാസ് പുതിയ അംഗങ്ങളെ വിജയകരമായി റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും, അവരില്‍ പലരും ചെറുപ്പക്കാരും വേണ്ടത്ര പരിശീലനം ലഭിക്കാത്തവരുമാണ്. അവരെ ലളിതമായ സുരക്ഷാ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇസ്രാഈല്‍ സൈനിക നടപടികള്‍ പൂര്‍ത്തിയാക്കി പിന്മാറുമ്പോഴെല്ലാം, ഹമാസ് വീണ്ടും സംഘടിക്കുകയും തിരിച്ചുവരുകയും ചെയ്യുന്നുവെന്ന് മുന്‍ യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറയുന്നു.
ഗസ്സയില്‍ നിന്നുള്ള വിവരങ്ങളുടെ ലഭ്യതക്കുറവും ഹമാസിന്റെ റിക്രൂട്ട്മെന്റ്, പരിശീലന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സ്വഭാവവും കാരണം ഹമാസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 2023 ഒക്ടോബര്‍ ഏഴിന് മുമ്പ് ഹമാസിന് 20,000 നും 25,000 നും ഇടയില്‍ പോരാളികള്‍ ഉണ്ടായിരുന്നതായി യുഎസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇസ്രാഈലിന്റെ നിലപാട്
ഹമാസിനെ ഇല്ലാതാക്കുക എന്ന തങ്ങളുടെ പ്രാഥമിക ലക്ഷ്യത്തില്‍ ഇസ്രായേല്‍ ഇപ്പോളും ഉറച്ചുനില്‍ക്കുന്നു. ഹമാസിന്റെ ഭരണം ഇസ്രാഈലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാര്‍ വീണ്ടും വ്യക്തമാക്കി. ഇസ്രാഈല്‍ സ്ഥിരമായ വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടില്ലെന്നും, അതിനാല്‍ തന്നെ ഈ സംഘര്‍ഷം ഇപ്പോളും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വെടിനിര്‍ത്തല്‍ സമയത്ത് ഹമാസ് തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുമോ അതോ സമാധാന ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെടുമോ എന്നത് ഇപ്പോളും ഒരു ചോദ്യചിഹ്നമാണ്. എന്തായാലും ഹമാസിനെ ഇല്ലാതാക്കുമെന്ന് പറഞ്ഞു ഗസ്സയില്‍ 46000 ലേറെ പേരെ കൊന്നൊടുക്കിയ ഇസ്രാഈലിന് അതിന് സാധിച്ചില്ലെന്നത് അവരുടെ വലിയ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Hamas has reasserted its control over Gaza following a recent conflict with Israel. Despite Israel's efforts to weaken Hamas, the group has managed to maintain its influence and recruit new members. This has raised concerns about the long-term stability of the region.