അഫ്ഗാന്‍ വനിത എം.പിക്ക് നേരെ ചാവേര്‍ ആക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു
Nov 16, 2014, 22:27 IST
ADVERTISEMENT
കാബൂള്‍: (www.kvartha.com 16.11.2014) അഫ്ഗാനിലെ വനിത എം.പിക്ക് നേരെ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ എം.പി ഷുക്രിയ ബരക്‌സൈ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും 3 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. പാര്‍ലമെന്റിലേയ്ക്ക് കാറില്‍ യാത്രചെയ്യുമ്പോഴായിരുന്നു ആക്രമണം.
കൊല്ലപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. അതേസമയം ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
കാറിലെത്തിയ ചാവേര്‍ ബരക്‌സൈയുടെ വാഹനത്തിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് ഉഗ്രസ്‌ഫോടനമുണ്ടായി. സ്‌ഫോടനശബ്ദം തലസ്ഥാന നഗരിയായ കാബൂളിലെങ്ങും മുഴങ്ങിക്കേട്ടുവെന്നാണ് റിപോര്‍ട്ട്.
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബരക്‌സൈയെ ആഭ്യന്തര മന്ത്രി മുഹമ്മദ് ഉമര്‍ ദൗദ് സൈ സന്ദര്‍ശിച്ചു. ബരക്‌സൈയുടെ െ്രെഡവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
SUMMARY: A suicide bomber tried to assassinate a prominent female member of Afghanistan's parliament, killing three people and wounding the lawmaker, a senior official said.
Keywords: Woman MP, Parliament Member, Suicide Bomber, Attack, Explosion, Killed, Injured,
കൊല്ലപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. അതേസമയം ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
കാറിലെത്തിയ ചാവേര്‍ ബരക്‌സൈയുടെ വാഹനത്തിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് ഉഗ്രസ്‌ഫോടനമുണ്ടായി. സ്‌ഫോടനശബ്ദം തലസ്ഥാന നഗരിയായ കാബൂളിലെങ്ങും മുഴങ്ങിക്കേട്ടുവെന്നാണ് റിപോര്‍ട്ട്.
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബരക്‌സൈയെ ആഭ്യന്തര മന്ത്രി മുഹമ്മദ് ഉമര്‍ ദൗദ് സൈ സന്ദര്‍ശിച്ചു. ബരക്‌സൈയുടെ െ്രെഡവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
SUMMARY: A suicide bomber tried to assassinate a prominent female member of Afghanistan's parliament, killing three people and wounding the lawmaker, a senior official said.
Keywords: Woman MP, Parliament Member, Suicide Bomber, Attack, Explosion, Killed, Injured,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
