ലണ്ടനില്‍ സൈനീകന്റെ തലയറുത്തു: ഭീകരാക്രമണമെന്ന് പോലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: ബ്രിട്ടനിലും തീവ്രവാദത്തിന്റെ കരിനിഴല്‍ വീഴ്ത്തി സൈനീകന്റെ നേര്‍ക്ക് രണ്ട് പേര്‍ ആക്രമണം നടത്തി. സൈനീക ക്യാമ്പിനുസമീപത്തുകൂടി നടന്നുപോവുകയായിരുന്ന സൈനീകനെ കാറിടിച്ച് വീഴ്ത്തി രണ്ട് പേര്‍ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിന്നീട് സൈനീകന്റെ തലയറുത്ത അക്രമികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കൊല്ലപ്പെട്ടയാള്‍ സൈനീകനാണോയെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹുലാന്‍ഡെ ഇരയെ സൈനീകനെന്നാണ് അനുശോചനത്തില്‍ വ്യക്തമാക്കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഫ്രാന്‍സിലെ പാരീസില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ആക്രമണം നടന്നത്. ഇതോടെ സന്ദര്‍ശനം റദ്ദാക്കി കാമറൂണ്‍ ലണ്ടനിലേയ്ക്ക് മടങ്ങി.

രണ്ട് അക്രമികളേയും പോലീസ് വെടിവെച്ചുവീഴ്ത്തിയെന്നാണ് റിപോര്‍ട്ട്. ഇതിലൊരാളുടെ നില അതീവഗുരുതരമാണ്. അക്രമികളിലൊരാള്‍ കൊലപാതകം ചെയ്യുന്ന സമയത്ത് 'അല്ലാഹു അക്ബര്‍' എന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷിയെ ഉദ്ദരിച്ച് പോലീസ് പറയുന്നു. ആക്രമണം ഭീകരാക്രമണമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

സംഭവം ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അറിയിച്ചു.
ലണ്ടനില്‍ സൈനീകന്റെ തലയറുത്തു: ഭീകരാക്രമണമെന്ന് പോലീസ്

SUMMARY: London: In an attack that raised new fears of terrorism in Britain, a man walking Wednesday near a military barracks in south London was rammed by a car on a sidewalk and was then hacked to death by two assailants wielding a cleaver and a kitchen knife, according to accounts of witnesses and video taken after the attack. Some accounts said the victim had been beheaded.

Keywords: World news, London, Attack, Raised, Fears, Terrorism, Britain, Man, Walking, Wednesday, Military barracks, South London, Rammed by a car, Sidewalk, Hacked to death, Two assailants, Wielding, Cleaver, Kitchen knife, Accounts, Witnesses, Video, Attack.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia