ഇസ്രായേലി സൈനീകന്റെ ക്രൂരത ലോകം കണ്ടു; കൈയ്യൊടിഞ്ഞ പലസ്തീന്‍ ബാലനെ സൈനീകന്റെ കൈയ്യില്‍ നിന്നും രക്ഷിക്കുന്ന ദൃശ്യങ്ങള്‍

 


ADVERTISEMENT

വെസ്റ്റ്ബാങ്ക്: (www.kvartha.com 31.08.2015) ഇസ്രായേലി സൈനീകരുടെ ക്രൂരത വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കൈയ്യൊടിഞ്ഞ പലസ്തീന്‍ ബാലനെ പിടികൂടാന്‍ ശ്രമിക്കുന്ന സൈനീകന്റെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ പടരുന്നത്. 2 മില്യണിലേറെ പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

അതേസമയം എഡിറ്റ് ചെയ്ത വീഡിയോ ന്യൂസ് പോര്‍ട്ടലുകളില്‍ നിന്നും നീക്കിയ നിലയിലാണ്. യൂട്യൂബില്‍ വീഡിയോ ലഭ്യമാണെങ്കിലും എംബെഡിംഗ് ഡിസേബിള്‍ ചെയ്ത നിലയിലാണ്.

മാസ്‌ക് ധരിച്ച സൈനീകന്‍ ബാലനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. തുടര്‍ന്ന് മാതാവ് കുട്ടിയുടെ രക്ഷയ്‌ക്കെത്തുന്നതും കാണാം.

പിന്നീട് ഓടിയെത്തുന്ന കുട്ടിയുടെ സഹോദരി സൈനീകന്റെ കൈയ്യില്‍ കടിച്ച് സഹോദരന്റെ പിടി വിടുവിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കുട്ടിയുടെ ബന്ധുക്കള്‍ സൈനീകന്റെ മുഖം മൂടി വലിച്ചുമാറ്റുന്നുണ്ട്. പ്രതിരോധം ശക്തമായതോടെ ഇയാള്‍ അവര്‍ക്കെതിരെ ചെറു ഗ്രനേഡ് എറിഞ്ഞ ശേഷം അവിടെ നിന്നും പോകുന്നതും കാണാം.

ഇസ്രായേലി സൈനീകന്റെ ക്രൂരത ലോകം കണ്ടു; കൈയ്യൊടിഞ്ഞ പലസ്തീന്‍ ബാലനെ സൈനീകന്റെ കൈയ്യില്‍ നിന്നും രക്ഷിക്കുന്ന ദൃശ്യങ്ങള്‍


ഇസ്രായേലി സൈനീകന്റെ ക്രൂരത ലോകം കണ്ടു; കൈയ്യൊടിഞ്ഞ പലസ്തീന്‍ ബാലനെ സൈനീകന്റെ കൈയ്യില്‍ നിന്നും രക്ഷിക്കുന്ന ദൃശ്യങ്ങള്‍

ഇസ്രായേലി സൈനീകന്റെ ക്രൂരത ലോകം കണ്ടു; കൈയ്യൊടിഞ്ഞ പലസ്തീന്‍ ബാലനെ സൈനീകന്റെ കൈയ്യില്‍ നിന്നും രക്ഷിക്കുന്ന ദൃശ്യങ്ങള്‍
SUMMARY: A video showing an Israeli soldier scuffling with Palestinian women and youth at a West Bank protest has been viewed more than 2 million times on Facebook.

Keywords: Israel, Palestine, Women, Boy, Soldier,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia